ഉന്നാവോ ലൈംഗിക പീഡനക്കേസ് ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്നാരോപിച്ച്
സിബിഐക്ക് പരാതി നൽകി അതിജീവിത. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. കേസിലെ പ്രതിയായ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിന്റെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് പരാതി.
അതേസമയം ഉത്തർപ്രദേശിലെ ഉന്നാവോ ബലാത്സംഗ കേസിൽ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കുകയും ജാമ്യം റദ്ദാക്കുകയും ചെയ്ത നടപടി വികൃതവും നിയമവിരുദ്ധവുമെന്ന് സിബിഐ സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് സി.ബി ഐ സുപ്രീം കോടതിയെ സമീപിച്ചത്.
15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ മൂന്ന് ആള്‍ ജാമ്യവും സെന്‍ഗാര്‍ ഹാരജാക്കണമെന്ന് ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം. 2017 ൽ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്.









