തിരുവനന്തപുരത്ത് യുവാവിനെ ഗുണ്ടാസംഘം വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം റോഡിൽ തള്ളി

തിരുവനന്തപുരത്ത് യുവാവിനെ ഗുണ്ടാസംഘം വെട്ടിപ്പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഷെഫീഖ് എന്ന 34കാരനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂവച്ചൽ കുറകോണത്താണ് സംഭവം

കൊലക്കേസ് പ്രതിയായ രാജേഷിന്റെ വീട്ടിലേക്ക് മദ്യപിക്കാനെന്ന് പറഞ്ഞാണ് പ്രതികൾ ഷെഫീഖിനെ കൊണ്ടുവന്നത്. മദ്യപിച്ചതിന് ശേഷം ഷെഫീഖിനെ കെട്ടിയിട്ട് ഇരുകാലുകളിലും വെട്ടുകയായിരുന്നു. തുടർന്ന് റോഡിൽ ഉപേക്ഷിച്ച് മുങ്ങുകയും ചെയ്തു.

പോലീസ് എത്തിയാണ് ഷെഫീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതികളിലൊരാളുടെ ഭാര്യയുടെ ചിത്രം ഷെഫീഖിന്റെ മൊബൈലിലുണ്ടെന്ന സംശയമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്.