എസ്ഡിപിഐ നിർണായക രാഷ്ട്രീയ ശക്തിയായി മാറണമെന്ന് പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടെന്ന് എൻ ഐ എ. മുസ്ലിം സമുദായത്തെ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിയുന്ന ശക്തിയായി എസ്ഡിപിഐ മാറണം. ജുഡീഷ്യറിയിലും സൈന്യത്തിലും പോലീസിലും അടക്കം സ്വാധീനം ഉറപ്പിക്കണം.
ഇതിലൂടെ ഇസ്ലാമിക തത്വങ്ങളിൽ അധിഷ്ഠിതമായ ഭരണഘടന നടപ്പിലാക്കുകയായിരുന്നു പദ്ധതി. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻ ഐ എ സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ.
മൂന്ന് വിഭാഗങ്ങളായിട്ടായിരുന്നു പി എഫ് ഐ യുടെ പ്രവർത്തനം. റിപ്പോർട്ടേഴ്സ് വിങ്, ആംസ് ട്രെയിനിങ് വിങ്, സർവീസ് വിങ്. ഇതര മതസ്ഥരിലെ പ്രമുഖരുടെ വിവരങ്ങൾ ശേഖരിച്ച് കൊലപ്പെടുത്തുകയായിരുന്നു സംഘങ്ങളുടെ ലക്ഷ്യം.
2047 ഓടെ ഇസ്ലാമിക ഭരണം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അതില്‍ മുന്‍ ജില്ലാ ജഡ്ജി ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള 977 പേരുണ്ടെന്നും എന്‍ഐഎ അറിയിച്ചു.
പിഎഫ്‌ഐയുടെ നേതൃത്വത്തില്‍ കേരളത്തിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും വര്‍ഗീയകലാപങ്ങളും ഭീകരപ്രവര്‍ത്തനവും നടത്തുന്നതിനായി ഗൂഢാലോചന നടത്തിയതായി എന്‍ഐഎ വ്യക്തമാക്കുന്നു. സമീപകാലത്ത് കേരളത്തിലുണ്ടായ അക്രമസംഭവങ്ങളിലും കൊലപാതകങ്ങളിലും ഇവരുടെ പങ്ക് കാണാന്‍കഴിയുമെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.