നിലമ്പൂർ വാണിയമ്പുഴ ഉന്നതിയിൽ കുടുങ്ങിയ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും സംഘവും തിരിച്ചത്തി. ഡിങ്കി ബോട്ടിന്റെ എൻജിൻ തകരാറിനെ തുടർന്നാണ് ആര്യാടൻ ഷൗക്കത്തും സംഘവും രണ്ടു മണിക്കൂറോളം കുടുങ്ങിയത്. എൻജിൻ തകരാർ പരിഹരിച്ചാണ് ചാലിയാറിന് ഇപ്പുറം ഷൗക്കത്തിനെയും സംഘത്തേയും എത്തിച്ചത്.
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വാണിയമ്പുഴ ഉന്നതിയിലെത്തിച്ച് മടങ്ങവേയാണ് ആര്യാടന്‍ ഷൗക്കത്തും സംഘവും കാട്ടില്‍ കുടുങ്ങിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഡിങ്കി ബോട്ട് തകരാറിലായതിനെ തുടര്‍ന്നാണ് കാട്ടില്‍ കുടുങ്ങിയത്. എരണ്ടുമണിക്കൂറോളമാണ് ഷൗക്കത്തും സംഘവും കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടാണ് മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലി (56) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.