യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നുവെന്ന് കെയർ സ്റ്റാർമർ എക്‌സിൽ കുറിച്ചു. ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും രാജിവച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്ന് സ്റ്റാർമർ പറഞ്ഞു. 2025 ജൂലൈ 5നാണ് സ്റ്റാർമർ യുകെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.
യുകെ പാർലമെന്റിലെ മുൻ പ്രതിപക്ഷ നേതാവായിരുന്നു.തൻ്റെ തീരുമാനം ചാൾസ് മൂന്നാമനോട് അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുംവരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും കിയർ സ്റ്റാർമർ മാധ്യമങ്ങളോട് അറിയിച്ചു. സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ജനപിന്തുണയിൽ ഇടിവുണ്ടാകുകയും നേതൃമാറ്റത്തിനായി പാർട്ടിക്കുള്ളിൽ മുറവിളി ഉയർന്നതിനും പിന്നാലെ സ്റ്റാർമർ രാജിവെച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
2024ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷത്തോടെയായിരുന്നു സ്റ്റാർമറുടെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരം പിടിച്ചത്. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു ലേബർ പാർട്ടിയുടെ മുന്നേറ്റം. എന്നാൽ സ്റ്റാർമറുടെ ഭരണം ഒരുവർഷം പിന്നിട്ടതിന് പിന്നാലെ പലവിധ വിവാദങ്ങളും ഒപ്പംകൂടി.
അടുത്തിടെ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ട് ലേബർ പാർട്ടിക്കുള്ളിൽ മുറവിളി ഉയർന്നത്. രാജിവെക്കില്ലെന്ന് ആദ്യം നിലപാടെടുത്തെങ്കിലും എംപിമാർ പൂർണമായും കൈവിട്ടതോടെയാണ് പദവി ഒഴിയാൻ കിയർ സ്റ്റാർമർ നിർബന്ധിതനായത്.







