Headlines

എംപിയായി വിലസാൻ തന്നെയാണ് തീരുമാനം; തടയാൻ എം വി ജയരാജൻ മതിയാകില്ല’; സി സദാനന്ദൻ

കമ്മ്യുണിസ്റ്റുകാരെ ജയിലിലാക്കി എം പിയായി വിലസാമെന്ന് ആരും കരുതേണ്ടെതെന്ന എം വി ജയരാജന്റെ പരാമർശത്തിന് മറുപടിയുമായി സി സദാനന്ദൻ എംപി. എംപിയായി വിലസാൻ തന്നെയാണ് തീരുമാനമെന്നും, തടയാൻ എം വി ജയരാജൻ മതിയാകില്ലെന്നും സി സദാനന്ദൻ. കാലുവെട്ടിയ കേസിൽ കമ്മ്യൂണിസ്റ്റുകാരെ ജയിലാക്കിയത് പരമോന്നത നീതിപീഠമാണ്. താൻ രാജ്യസഭാംഗമായത് സാമൂഹ്യ സേവനത്തിനുള്ള അംഗീകാരമായാണെന്നും സി സദാനന്ദൻ എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്.

നിങ്ങൾ ബോംബും വാളും കൊണ്ട് കൊടും ക്രൂരത കാട്ടിയതിന്റെ ശിക്ഷയാണതെന്ന് തന്നെ തടയാൻ സഖാവിൻറെ സൈന്യം പോരാതെ വരുമെന്നും സി സദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. അസഹിഷ്ണുത പൂണ്ട് കലിതുള്ളി തൊണ്ടപൊട്ടിക്കേണ്ടെന്നും കുറിപ്പിൽ സദാനന്ദൻ പറഞ്ഞു. നാട്ടിൽ നന്മ പുലർന്നു കാണാനാഗ്രഹിക്കുന്ന ലക്ഷങ്ങളുടെ പിന്തുണ തനിക്കുണ്ട് അതുകൊണ്ട് ആ വാറോല മടക്കിക്കെട്ടി അങ്ങ് അലമാരയിൽ വെച്ചാൽ മതിയെന്നും സി സദാനന്ദൻ പറഞ്ഞു.