Headlines

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; തിരുവനന്തപുരം SAT ആശുപത്രിയ്ക്കെതിരെ പരാതി; ചികിത്സാ പിഴവെന്ന് ആരോപണം

തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിൽ ആരോപണവുമായി കുടുംബം. കരിക്കകം സ്വദേശി ശിവപ്രിയയാണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. ആശുപത്രിയിൽ നിന്ന് അണുബാധയേറ്റതാണ് ശിവപ്രിയയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ശിവപ്രിയയ്ക്ക് സാധ്യമായ എല്ലാ ചികിത്സയും നൽകിയെന്നാണ് ആശുപത്രിയുടെ വിശദീകരണം.

പിഴവുണ്ടായിട്ടില്ലെന്ന് എസ് എ ടി ആശുപത്രി പറയുന്നത്. കഴിഞ്ഞ മാസം 26നാണ് എസ്എടിയിൽ യുവതിയെ പ്രവേശിപ്പിച്ചത്. പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ വീട്ടിൽ എത്തിയ ശേഷം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു. തിരികെ എസ്എടി ആശുപത്രിയിൽ എത്തിയിരുന്നു. പിന്നാലെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ 13 ദിവസമായി തിരുവനന്തപുരം മൾട്ടി സ്പെഷ്യാലിറ്റി ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടുകൂടിയാണ് മരണം സംഭവിച്ചത്. എസ്എടി ആശുപത്രിയ്ക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രം​ഗത്തെത്തി. നീതി കിട്ടണമെന്നും ചികിത്സ പിഴവിന്റെ കാരണം വ്യക്തമാകണമെന്നുമാണ് ബന്ധുക്കൾ പറയുന്നത്.