യുപിയിൽ മലയാളികൾ അടക്കമുള്ള കന്യാസ്ത്രീകൾക്ക് നേരെ ബജ്‌റംഗ് ദളിന്റെ ആക്രമണം

ഉത്തർപ്രദേശിൽ ട്രെയിൻ യാത്രക്കിടെ മലയാളികൾ അടക്കമുള്ള കന്യാസ്ത്രീകൾക്ക് നേരെ ബജ്‌റംഗ് ദളിന്റെ ആക്രമണം. ഡൽഹി-ഒഡീഷ യാത്രക്കിടെ ഝാൻസിയിൽ വെച്ചാണ് ആക്രമണം നടന്നത്. നാല് കന്യാസ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്. രണ്ട് പേർ സന്ന്യാസ വേഷത്തിലും രണ്ട് പേർ സാധാരണ വേഷത്തിലുമായിരുന്നു. രണ്ട് പെൺകുട്ടികളെ മതം മാറ്റാൻ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചാണ് ട്രെയിനിലുണ്ടായിരുന്ന ബജ്‌റംഗ്ദൾ പ്രവർത്തകർ ഇവരെ ചോദ്യം ചെയ്തത് ജന്മനാ ക്രൈസ്തവരാണെന്ന് പറഞ്ഞിട്ടും ഇവർ പിൻമാറിയില്ല. തുടർന്ന് ഇവർ പോലീസിനെ വിളിച്ചുവരുത്തി. കന്യാസ്ത്രീകളെ ട്രെയിനിൽ നിന്നിറക്കി പോലീസ് ആധാർ അടക്കമുള്ള…

Read More

ബംഗാളിൽ വോട്ടെടുപ്പിനിടെ കേന്ദ്രസേന നടത്തിയത് നരഹത്യയെന്ന് മമതാ ബാനർജി

  പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ സിഐഎസ്എഫ് നടത്തിയ വെടിവെപ്പ് നരഹത്യയെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു ലക്ഷ്യമെങ്കിൽ കാലിലായിരുന്നു വെടിവെക്കേണ്ടത്. മരിച്ചവരുടെ നെഞ്ചിലാണ് വെടിയേറ്റത്. ഇതിനാൽ നരഹത്യ തന്നെയായിരുന്നു ലക്ഷ്യമെന്നും സിലിഗുഡിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മമത ആരോപിച്ചു കൂച്ച് ബിഹാറിലെ സിൽകൂച്ചി മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കേന്ദ്രസേന നടത്തിയ വെടിവെപ്പിൽ അഞ്ച് പേരാണ് മരിച്ചത്. പ്രദേശത്ത് 72 മണിക്കൂർ നേരത്തേക്ക് രാഷ്ട്രീയപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ…

Read More

ഭൂമി താഴ്ന്ന് അപ്രത്യക്ഷയായ വീട്ടമ്മ പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റില്‍

കണ്ണൂര്‍: വസ്ത്രം അലക്കിക്കൊണ്ടിരിക്കെ കുഴിയില്‍ വീണ വീട്ടമ്മയെ കണ്ടെത്തിയത് അടുത്ത വീട്ടിലെ കിണറില്‍. കണ്ണൂര്‍ ഇരിക്കൂറിലാണ് സംഭവം നടന്നത്. 25 കോല്‍ ആഴമുള്ള കിണറിനടിയിലെത്തിയെങ്കിലുo അത്ഭുതകരമായി ഇവർ രക്ഷപ്പെട്ടു. ആയിപ്പുഴ ഗവ. യു.പി. സ്കൂളിനു സമീപത്തെ കെ.എ. അയ്യൂബിന്റെ ഭാര്യ ഉമൈബ (42)യാണ് അപകടത്തില്‍പെട്ടത്. ഇരിക്കൂര്‍ ആയിപ്പുഴയില്‍ അലക്കി കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ കാലു തെറ്റി അടുത്തുള്ള ചെറിയ കുഴിയില്‍ വീഴുകയായിരുന്നു. എന്നാല്‍ ഇവരെ ഈ കുഴിയില്‍ കണ്ടെത്താനായില്ല. അടുത്തുള്ള വീടിന്റെ കിണറ്റിലാണ് ഇവരെ കണ്ടെത്തിയത്.വ്യാഴാഴ്​ച്ച ഉച്ചക്ക് 12…

Read More

വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു

വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജിക്കത്ത് കെപിസിസിക്ക് ലഭിച്ചു. ടി.ജെ ഐസക്കിനാണ് താൽക്കാലിക ചുമതല. സ്വന്തം നിലയിൽ രാജി സമർപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. സ്വയം രാജിവച്ചതാണെന്ന് അപ്പച്ചൻ പറഞ്ഞു. ബാക്കി കാര്യങ്ങൾ കെപിസിസി നേതൃത്വം പറയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”രാജി സന്നദ്ധത അറിയിച്ചിരുന്നതാണ്. രാജി അംഗീകരിച്ചതായി നേതാക്കൾ എന്നെ‍ അറിയിച്ചിട്ടില്ല. ഒഴിവാകാന്‍ പറഞ്ഞാല്‍ നാളെ ഒഴിവാകും” അപ്പച്ചൻ മാധ്യമങ്ങളോട് പറഞ്ഞു. വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്‍റെ ആത്മഹത്യയിൽ ഐ.സി…

Read More

ഡൽഹി കാപിറ്റൽസ് താരം അക്‌സർ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യൻ താരം അക്‌സർ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസ് അംഗമാണ് അക്‌സർ. ഐപിഎൽ ആരംഭിക്കാൻ ഏഴ് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ടീമിന്റെ പ്രധാന കളിക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അക്‌സറിന്റെ അഭാവം ഡൽഹിക്ക് വലിയ തിരിച്ചടിയാകും ഈ മാസം 9നാണ് ഐപിഎൽ ആരംഭിക്കുന്നത്. ഏപ്രിൽ 10ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം. നേരത്തെ ഡൽഹി നായകനായിരുന്ന ശ്രേയസ്സ് അയ്യരും പരുക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. പകരം റിഷഭ് പന്താണ് ഡൽഹിയെ നയിക്കുക.

Read More

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിയതോടെയാണ് നിയന്ത്രണം പിന്‍വലിച്ചത്. ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്റുകളുടെ പ്രവർത്തനം നിര്‍ത്തിവെച്ചതോടെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കേണ്ടിവന്നത്. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തില്‍ 300 മെഗാവാട്ടിന്‍റെ കുറവ് ഉണ്ടായി. ഇന്ന് രാത്രി 7.30ഓടെയാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കും വരെ സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉണ്ടാവുമെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ്…

Read More

സൗജന്യ ചികിത്സയില്‍ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് കേരളം: സംസ്ഥാനത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാൻ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിന് ലഭിച്ചു. ഇതുള്‍പ്പെടെ കേരളത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി സംസ്ഥാനം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ 2 കോടി സൗജന്യ ചികിത്സയാണ് പദ്ധതി പ്രകാരം രാജ്യത്ത് ആകെ നടപ്പിലാക്കിയത്. ഇതില്‍…

Read More

അനന്ദു അജിയുടെ ആത്മഹത്യ; കേസെടുക്കാൻ പൊലീസിന് നിയമോപദേശം

ആർഎസ്എസ് ശാഖയിൽ ലൈംഗിക അതിക്രമം നേരിട്ടെന്ന് കുറിപ്പെഴുതിവച്ച് ആത്മഹത്യ ചെയ്ത അനന്തു അജിയുടെ മരണത്തിൽ കേസെടുക്കാൻ നിയമോപദേശം.മരണമൊഴിയുള്ള ഇൻസ്റ്റഗ്രാം വീഡിയോ നിർണായകമെന്ന് വിലയിരുത്തൽ. കേസ് പൊൻകുന്നം പൊലീസിന് കൈമാറും. പ്രകൃതി വിരുദ്ധലൈംഗിക പീഡനത്തിന് കേസെടുക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. ആരോപണ വിധേയനായ നിതീഷ് മുരളീധരൻ ഒളിവിൽ പോയതായാണ് സംശയം. രണ്ടുദിവസമായി ഇയാൾ നാട്ടിലില്ല. നിതീഷ് മുരളീധരന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തനിലയിലാണ്. അനന്ദു അജി ആത്മഹത്യയ്ക്ക് മുൻ‌പ് റെക്കോർഡ് ചെയ്തിരുന്ന വീഡിയോ ഇന്നലെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു….

Read More

നാഗ്പൂരില്‍ നിര്‍മാണത്തിലിരുന്ന ക്ഷേത്രമതില്‍ ഇടിഞ്ഞുവീണു; 17 തൊഴിലാളികള്‍ക്ക് പരുക്ക്

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിര്‍മാണത്തിലിരുന്ന ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് 17 തൊഴിലാളികള്‍ക്ക് പരുക്ക്. കൊരാടി മഹാലക്ഷ്മി ജഗ്താംബ മന്ദിറിന്റെ ഗേറ്റാണ് ഇടിഞ്ഞുവീണത്. മൂന്നുപേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ചികിത്സ നല്‍കി വരികയാണെന്നും നാഗ്പൂര്‍ മെട്രോപൊലിറ്റന്‍ റീജണ്‍ ഡെവലപ്പ്‌മെന്റ് അതോരിറ്റി( NMRDA) ചെയര്‍മാന്‍ സഞ്ജയ് മീണ മാധ്യമങ്ങളോട് വ്യക്തമാക്കി. എന്‍ഡിആര്‍എഫ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് തകര്‍ന്ന ഗേറ്റിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികളെ പുറത്തെടുത്തത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ക്ഷേത്രത്തിനായി നിര്‍മിച്ച കൂറ്റന്‍ കോണ്‍ക്രീറ്റ്…

Read More

ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച വിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി

  തിരുവനന്തപുരം: ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച വിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി. ശ്രീലങ്കൻ എയർവേയ്‌സിന്റെ കൊളംബോയിലേക്കുള്ള വിമാനമാണ് തിരുവനന്തപുരത്തിറക്കിയത്. ലണ്ടൻ പര്യടനം കഴിഞ്ഞശേഷം ക്രിക്കറ്റ് താരങ്ങൾ തിരികെ കൊളംബോയിലേക്കു മടങ്ങുകയായിരുന്നു. മതിയായ ഇന്ധനമില്ലാത്തതിനെത്തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ലണ്ടനിൽനിന്നു പുറപ്പെട്ട വിമാനത്തിന് യാത്രാമധ്യേ സാങ്കേതികപ്രശ്‌നങ്ങളുണ്ടായി. എന്നാൽ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വിമാനത്തിന് ഇറങ്ങാനുള്ള അനുമതി ലഭിച്ചില്ല. തുടർന്ന് അനുമതി നേടി തിരുവനന്തപുരത്ത് ഇറങ്ങുകയായിരുന്നു.

Read More