അഭയ വധക്കേസ്: വിചാരണ നടപടികൾക്ക് രണ്ടാഴ്ചത്തെ സ്റ്റേ

സിസ്റ്റർ അഭയയെ കൊലപ്പെടുത്തി കേസിന്റെ വിചാരണ നടപടികൾ കോടതി രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു. കൊലപാതക കേസ് പ്രതികൾ നൽകി ഹർജി അംഗീകരിച്ചാണ് നടപടി. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വിചാരണ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്നതായിരുന്നു പ്രതികളുടെ ഹർജി

തിരുവനന്തപുരത്ത് കൊവിഡ് കേസുകൾ കൂടുതലാണെന്നും താമസ സൗകര്യമില്ലെന്നും ഹർജിക്കാർ പറഞ്ഞു. ഹർജിക്കാർക്ക് 70ന് മുകളിൽ പ്രായമുണ്ട്. അഭിഭാഷകരും 65 കഴിഞ്ഞവരാണെന്ന് ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സ്‌റ്റെഫി എന്നിവർ പറഞ്ഞു

എന്നാൽ എല്ലാ സൗകര്യങ്ങളും ചെയ്തു നൽകാമെന്നായിരുന്നു സിബിഐ കോടതിയെ അറിയിച്ചത്. സാക്ഷികളായ അന്വേഷണ ഓഫീസർക്ക് വിചാരണയിൽ പങ്കെടുക്കാൻ സാധിക്കുമോയെന്ന ആശങ്ക കോടതിയും പ്രകടിപ്പിച്ചു