ശമ്പളം നൽകാതെ 2 വർഷത്തോളം മില്ലിനുള്ളിൽ പൂട്ടിയിട്ട് ക്രൂര മർദനം; തിരുവനന്തപുരത്ത് തൊഴിലാളിയോട് ഉടമയുടെ ക്രൂരത
തമിഴ്‌നാട് സ്വദേശിയായ തൊഴിലാളിയോട് മില്ല് ഉടമയുടെ കൊടും ക്രൂരത. ശമ്പളം നല്‍കാതെ രണ്ടുവര്‍ഷമായി സ്ഥാപനത്തില്‍ നിന്ന് പുറത്തു വിടാതെ ക്രൂരമായി പീഡിപ്പിച്ചു. ലൈസന്‍സ് ഇല്ലാതെ നടത്തി വന്നിരുന്ന ഭക്ഷ്യനിര്‍മ്മാണ കേന്ദ്രത്തിലാണ് തൊഴിലാളിയെ പീഡിപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തതിനൊപ്പം വ്യത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം കോര്‍പ്പറേഷന്‍ പൂട്ടിച്ചു. ഒന്നര വര്‍ഷം മുന്‍പാണ് തെങ്കാശി സ്വദേശിയായ ബാലകൃഷ്ണന്‍ വട്ടിയൂര്‍ക്കാവിലെ പൗര്‍ണമി ഫുഡ് ഉല്‍പന്ന കേന്ദ്രത്തില്‍ ജോലിയ്‌ക്കെത്തുന്നത്. അന്നുമുതല്‍ തുടങ്ങിയ പീഡനമാണ്. ശമ്പളം നല്‍കാതെ ജോലി ചെയ്യിപ്പിച്ചു. പുറത്ത് വിടില്ലെ. കഴിഞ്ഞ…
