Headlines

ഗര്‍ഭിണിയായ 19കാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിയും അടിച്ചും കൊന്നു; കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല

കര്‍ണാടക ഹുബ്ബള്ളിയില്‍ ദുരഭിമാനക്കൊല. ഗര്‍ഭിണിയായ പത്തൊന്‍പതുകാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിയും അടിച്ചും കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും പരുക്കേറ്റു. കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. ഇന്നലെ രാത്രി, ഹുബ്ബള്ളിയിലെ ഇനാംവീരപ്പൂര്‍ ഗ്രാമത്തിലാണ് ദാരുണകൊലപാതകം. പ്രദേശവാസി വിവേകാനന്ദന്റെ ഭാര്യ മന്യത പാട്ടീല്‍ ആണ് കൊല്ലപ്പെട്ടത്. കേസില്‍ മാന്യതയുടെ പിതാവ് പ്രകാശ് ഗൌഡ പാട്ടീല്‍, ബന്ധുക്കളായ അരുണ്‍, വീരണ്ണ എന്നിവരെ ഹുബ്ബള്ളി പൊലിസ് അറസ്റ്റു ചെയ്തു. പ്രണയത്തിലായിരുന്ന മാന്യതയും വിവേകാനന്ദനും വീട്ടുകാരുടെ…

Read More

കേരളത്തെ ആൾക്കൂട്ട കൊലകളുടെ സംസ്ഥാനമാക്കി മാറ്റാൻ അനുവദിക്കില്ല; പ്രതികളോട് വിട്ടുവീഴ്ചയില്ല, ബിനോയ് വിശ്വം

കേരളത്തെ ആൾക്കൂട്ട കൊലകളുടെ സംസ്ഥാനമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.വാളയാറിലെ കൊലപാതക സംഘം ഒരു അന്യ സംസ്ഥാനക്കാരനെ തല്ലിക്കൊന്നപ്പോൾ ആക്രോശിച്ചത് ബംഗ്ലാദേശിയല്ലേ എന്നാണ്. ഫാസിസ്റ്റ് ആക്രമണങ്ങളുടെ വേദിയാക്കി കേരളത്തെ മാറ്റാമെന്ന് ആർഎസ്എസോ ബിജെപിയോ കരുതേണ്ട. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ് ഇന്നലെ മോഹൻ ഭഗവത് പറഞ്ഞത്. എന്നാൽ ഇന്ത്യ ഹിന്ദു രാഷ്ട്രമല്ല, മതേതര രാജ്യമാണ് മതേതരത്വത്തിൽ കൈവെക്കാനാണ് ആർഎസ്എസ് മേധാവി ശ്രമിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. അക്രമികളോട് എൽഡിഎഫ് സർക്കാർ വിട്ടുവീഴ്ച കാണിക്കില്ല മുഖ്യമന്ത്രി…

Read More

വിശ്വാസമാണ് നല്ലപ്രവർത്തിയുടെ ആധാരം, മതസൗഹാർദമാണ് ടിവികെയുടെ മുഖമുദ്ര’ ; വിജയ്

വിശ്വാസമാണ് നല്ലപ്രവർത്തിയുടെ ആധാരമെന്ന് ടിവികെ അധ്യക്ഷൻ വിജയ്. വിശ്വാസമുണ്ടെങ്കിൽ ആത്മവിശ്വാസം വർധിപ്പിക്കും. ആത്മവിശ്വാസം ഉണ്ടെങ്കിൽ എല്ലാം നടക്കുമെന്നും ടിവികെയുടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് വിജയ് പറഞ്ഞു. ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും നേരിടാം. മതസൗഹാർദമാണ് ടിവികെയുടെ മുഖമുദ്ര. ഒരു നക്ഷത്രം പിറക്കും, ആ നക്ഷത്രം നമ്മളെ വഴി നടത്തുമെന്നും വിജയ് പറഞ്ഞു. മഹാബലിപുരത്തെ ടിവികെ ക്രിസ്‌മസ്‌ ആഘോഷവേളയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിജയ്. അതേസമയം തമിഴ്നാടിന് പുറമെ കേരളത്തിലും പ്രവർത്തനം വ്യാപിപ്പിക്കാൻ തമിഴ്നാട് വെട്രി കഴകം നീക്കം….

Read More

ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും നോട്ടീസ്; കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ കോടതി നടപടി

ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും നോട്ടീസ്. കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിലാണ് കോടതി നടപടി. മുൻ മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും കോടതി നോട്ടീസ് അയച്ചു. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ യദു പരാതി നൽകിയിരുന്നു. പിന്നാലെയാണ് നടപടി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെത് ആണ് നടപടി. കേസിൽ വിശദീകരണം നൽകാനാണ് കോടതി നോട്ടീസ് അയച്ചത്. നേരത്തെ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. മേയറുടെ…

Read More

‘പ്രധാനമന്ത്രിക്കൊപ്പം പ്രിയങ്ക ഗാന്ധി ചായ സത്കാരത്തിൽ പങ്കെടുത്തത് ദൗർഭാഗ്യകരം, ഇന്ത്യൻ കറൻസിയിൽ നിന്ന് ഗാന്ധിയെ നീക്കാനുളള ശ്രമം’: ജോൺ ബ്രിട്ടാസ് എം പി

കോൺഗ്രസിനെയും പ്രിയങ്ക ഗാന്ധിയെയും കടന്നാക്രമിച്ച് ജോൺ ബ്രിട്ടാസ് എം.പി. പ്രധാനമന്ത്രിക്കൊപ്പം പ്രിയങ്ക ഗാന്ധിയടക്കം ഇന്ത്യ മുന്നണിയിലെ നേതാക്കൾ ചായ സൽക്കാരത്തിൽ പങ്കെടുത്തത് ഏറ്റവും ദൗർഭാഗ്യകരമായ സംഭവമെന്ന് ജോൺ ബ്രിട്ടാസ്. ജനാധിപത്യത്തിനേറ്റ കനത്ത തിരിച്ചടിയാണിത്. രണ്ടാം ഗാന്ധി വധത്തിന് മണിക്കൂറുകൾക്കകം സൽക്കാരത്തിൽ പങ്കെടുത്തത് അംഗീകരിക്കാനാകില്ല. രാഹുൽ ഗാന്ധിയുണ്ടായിരുന്നെങ്കിൽ ചായ സൽക്കാരത്തിൽ പങ്കെടുക്കില്ലായിരുന്നുവെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ഇതിനൊക്കെ അസാമാന്യ രാഷ്ട്രീയ ഉളുപ്പ് വേണം. ഉതക ക്രിയയ്ക്കാണോ പോയതെന്നാണ് സംശയം. ഇന്ത്യൻ കറൻസിയിൽ നിന്ന് ഗാന്ധിയെ നീക്കാനുളള ശ്രമം തുടരുന്നു. അതിന്…

Read More

സർക്കാരിന്റെ ക്രിസ്മസ് സമ്മാനം, 25 രൂപ നിരക്കില്‍ 20 കിലോ അരി, 500 രൂപയ്ക്ക് 12 ഇന കിറ്റ്; ജനുവരി മുതൽ വെള്ള, നീല കാർഡുകൾക്ക് ആട്ട ലഭ്യമാകും

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുമെന്ന് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നോൺ സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് 20 രൂപ കുറയ്ക്കും. 329 രൂപയ്ക്ക് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സപ്ലൈകോ വഴി നൽകും. നേരെത്തെ നോൺ സബ്‌സിഡി വെളിച്ചെണ്ണക്ക് ഉണ്ടായിരുന്നത് 349 രൂപയായിരുന്നു. സബ്‌സിഡി വെളിച്ചെണ്ണക്ക് 10 രൂപ കുറയും, 309 രൂപക്ക് നൽകും. വിലവർധനയുടെ ഭാരം ജനങ്ങൾ അനുഭവിക്കാതിരിക്കാനാണ് ഇത്തരം ഫെയറുകൾ നടത്തുന്നത്. ഓണക്കാലത്തെ ഇടപെടൽ കണ്ടതാണ്. 386 കോടിയുടെ വിൽപ്പന സപ്ലൈകോ വഴി ഉണ്ടായി….

Read More

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; റാം നാരായണനെ ക്രൂരമായി മർദ്ദിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി രാംനാരായൺ ഭാഗേലിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചു. രാംനാരായണിന്റെ മുതുകിലും മുഖത്തും ചവിട്ടിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം അടിയന്തര നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് മൃതദേഹം ഏറ്റെടുക്കാൻ കുടുംബാംഗങ്ങൾ തയ്യാറായിട്ടില്ല. അടിയന്തര നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. റവന്യൂമന്ത്രി കെ രാജനുമായി ഇന്ന് ചർച്ച നടത്തും. മന്ത്രി നേരിട്ട് ചർച്ച നടത്താമെന്ന ഉറപ്പിന്മേൽ ഇന്നലെ മോർച്ചറിക്ക് മുന്നിൽ നടത്തിവന്നിരുന്ന പ്രതിഷേധം അവസാനിപ്പിച്ചിരുന്നു….

Read More

‘സിപിഐഎം ഓഫീസിന് അവർ തന്നെ കല്ലെറിഞ്ഞു, ദാരുണമായ ആക്രമണമാണ് മുസ്‌ലിം ലീഗ് ഓഫീസിന് നേരെ സിപിഐഎം അഴിച്ചുവിട്ടത്’; നജീബ് കാന്തപുരം

പെരിന്തല്‍മണ്ണയില്‍ മുസ്‌ലിംലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ച് യുഡിഎഫ്. ജനപിന്തുണയിലാണ് ഭരണമാറ്റമുണ്ടായതെന്നും അവരെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നജീബ് കാന്തപുരം എംഎല്‍എ അറിയിച്ചു. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ ഇന്ന് രാവിലെ 6 മുതല്‍ വൈകീട്ട് വരെയായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. ദാരുണമായ ആക്രമണമാണ് പെരിന്തല്‍മണ്ണയില്‍ മുസ്‌ലിം ലീഗ് ഓഫീസിന് നേരെ സിപിഐഎം അഴിച്ചുവിട്ടതെന്ന് നജീബ് കാന്തപുരം പറഞ്ഞു. ‘മുസ്ലിം ലീഗ് ഓഫിസിനു നേരേ ശക്തമായ ആക്രമണം നടന്നു.UDF വിജയാഘോഷം സിപിഐഎം ഓഫിസ് പരിസരത്തേക്ക് പോയിട്ടില്ല. കാഫിർ…

Read More

വിബി ജി റാം ജി നിയമം: പ്രത്യേക ഗ്രാമ സഭകൾ ചേരാൻ സംസ്ഥാങ്ങൾക്ക് കേന്ദ്ര നിർദേശം

പുതിയ തൊഴിലുറപ്പ് നിയമത്തിൽ അവബോധം ഉണ്ടാക്കാൻ പ്രത്യേക ഗ്രാമസഭകൾ ചേരാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. കേന്ദ്ര ഗ്രാമവികസന സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. ഈ മാസം 26-ന് മുമ്പ് പ്രത്യേക ഗ്രാമസഭ ചേരണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. എല്ലാ ഫീൽഡ് ലെവൽ പ്രവർത്തകർക്കും പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കും ആവശ്യമായ നിർദ്ദേശം നൽകണമെന്ന് കത്തിൽ പറയുന്നു. തൊഴിലാളികൾ, സ്ത്രീകൾ, എസ്‌സി/എസ്ടി, ദുർബല വിഭാഗങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണം.പഞ്ചായത്ത് നിർണ്ണയ് ആപ്പ് വഴി ടൈംസ്റ്റാമ്പ് ചെയ്ത ജിയോടാഗ് ചെയ്ത ഫോട്ടോഗ്രാഫുകളും…

Read More

പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹർത്താൽ പിൻവലിച്ചു

മലപ്പുറം പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹർത്താൽ പിൻവലിച്ചു. മുസ്ലിം ലീഗ് ഓഫിസിനു നേരെ സിപിഐഎം പ്രവർത്തകർ ആക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഹർത്താൽ. വിദ്യാർഥികൾ ഉൾപ്പെടെ ജനങ്ങൾക്ക് ഉണ്ടാകുന്ന അസൗകര്യം കണക്കിലെടുത്താണ് നടപടി. ലീഗ് ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് സിപിഐഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. രാത്രിയിൽ നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. സിപിഐഎം ഓഫീസ് തകർത്തെന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പെരിന്തൽമണ്ണ മുൻസിപ്പാലിറ്റി എൽഡിഎഫ് നിന്ന് യുഡിഎഫ് ഇത്തവണ…

Read More