കരിപ്പൂരിൽ മരിച്ചവരിൽ ഒരാൾക്ക് കൊവിഡ്, രക്ഷാപ്രവർത്തകർ ഉടൻ നിരീക്ഷണത്തിൽ പോകണം

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച ഒരാൾക്ക് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തി. പോസ്റ്റ്‍മോർട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് മരിച്ചയാൾക്ക് കൊവിഡ് കണ്ടെത്തിയത്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. സ്വമേധയാ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.   സുധീർ വാര്യത്ത് എന്നയാൾക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാകും ഇദ്ദേഹത്തിന്‍റെ മൃതദേഹം സൂക്ഷിക്കുക എന്ന് മന്ത്രി അറിയിച്ചു. കൊവിഡിനെയോ മഴയെയോ വകവയ്ക്കാതെ…

Read More

വിമാനാപകടം: മുഖ്യമന്ത്രിയും ഗവർണറും കരിപ്പൂരിലെത്തും, കേന്ദ്രമന്ത്രി വി മുരളീധരൻ സ്ഥലത്തെത്തി

കരിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് സ്ഥലത്ത് എത്തും. ഇരുവരും അപകടസ്ഥലം സന്ദർശിക്കും.   മരിച്ചവരുടെ കുടുംബാംഗങ്ങളെ ഇവർ കാണും. കേന്ദ്രവ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയും കരിപ്പൂരിലെത്തും. കേന്ദ്രവിദേശകാര്യ മന്ത്രി വി മുരളീധരൻ പുലർച്ചെയോടെ കരിപ്പൂരിലെത്തിയിരുന്നു. അപകടത്തിൽ വിശദമായ അന്വേഷണം ഡിജിസിഎ നടത്തുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്വേഷണവും നടക്കും. ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് പരിശോധന നടത്തുകയാണ്.മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക…

Read More

കരിപ്പൂർ വിമാനപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതിക്കിടയില്‍ മഹാദുരന്തമായി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനാപകടം. ദുബൈയില്‍നിന്ന് 190 പേരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ലാന്‍ഡിങിനിടെ അപകടത്തില്‍ പെട്ടത്.   റണ്‍വെയില്‍നിന്ന് തെന്നിമാറി ഒരു മതില്‍ ഇടിച്ച് ഏതാണ്ട 35 താഴ്ചയിലേക്ക് വീമാനം പതിക്കുകയായിരുന്നു. നിലത്ത് ഇടിച്ചുവീണ വിമാനം രണ്ടായി പിളര്‍ന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന്‍ സിവില്‍ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു

Read More

എയർഇന്ത്യക്ക് നഷ്ടമായത് മുപ്പതുവർഷത്തിലധിക കാലത്തെ സേവന പരിചയമുള്ള പ്രിയപ്പെട്ട ക്യാപ്റ്റനെ: വിങ് കമാണ്ടർ ദീപക് വസന്ത് സാഠേ വിമാനങ്ങൾ ലാൻഡ് ചെയ്തിട്ടുള്ളത് ഇതിലും മോശമായ കാലാവസ്ഥയിൽ

കോഴിക്കോട്: കരിപ്പൂരിൽ എയർ ഇന്ത്യ എക്പ്രസിന്റെ IX 1344 ബോയിങ് 737 വിമാനം അപകടത്തിൽപ്പെട്ടപ്പോൾ ആദ്യം പുറത്ത് വന്ന മരണവാർത്ത ക്യാപ്റ്റനായ ഡി വി സാഠേയുടേതായിരുന്നു. പൈലറ്റായി മുപ്പതുവർഷത്തിലധികകാലത്തെ സേവന പരിചയമുള്ള ഓഫീസറായിരുന്നു ക്യാപ്റ്റൻ സാഠേ   ദീർഘകാലം വിവിധ വിമാനങ്ങൾ പറത്തി പരിചയമുള്ള ഡി വി സാഠേ ഇതിനു മുമ്പും പലതവണ ഇതിനേക്കാൾ മോശം കാലാവസ്ഥകളിൽ വിമാനങ്ങൾ ലാൻഡ് ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അടുത്തറിയുന്ന പലർക്കും ഈ അപകടവാർത്തയും അതിൽ തന്നെ അദ്ദേഹത്തിന്റെ വിയോഗ വർത്തമാനവും അവിശ്വസനീയമായി…

Read More

കരിപ്പൂർ വിമാനാപകടം: മരിച്ചവരുടെ എണ്ണം 19 ആയി; പേരുവിവരങ്ങൾ

കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികൾ, അഞ്ച് സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പരുക്കേറ്റ 171 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അഞ്ച് പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും, മെഡിക്കൽ കോളജിൽ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. ചിലർ അപകടനില തരണം ചെയ്തു മരിച്ചവരുടെ പേരുവിവരങ്ങൾ 1 ജാനകി(54) ബാലുശ്ശേരി 2 അഫ്‌സൽ മുഹമ്മദ് (10) 3 സാഹിറ ബാനു കോഴിക്കോട് 4 സാഹിറയുടെ ഒന്നര വയസ്സുള്ള കുട്ടി അസം 5 സുധീർ…

Read More

കരിപ്പൂരിൽ വിമാന അപകടം; മരണം 16 ആയി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റും സഹ പൈലറ്റും അടക്കം 16പേര്‍ മരിച്ചു.   വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്–കോഴിക്കോട് വിമാനം രാത്രി 7.45–ഓടെയാണ് അപകടത്തിൽപ്പെട്ടത്. 35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളർന്നു. യാത്രക്കാരിൽ 175 പേർ മുതിർന്നവരും 10 പേർ കുട്ടികളുമാണ്. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.

Read More

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ടായിപിളര്‍ന്നു; മരണം 10 ആയി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റടക്കം  10പേർ മരിച്ചു..ക്യാപ്റ്റൻ ദീപക് വസന്ത് സാഠെ ആണ് മരിച്ചത്. സഹ പൈലറ്റ് അഖിലേഷിന് ഗുരുതരമായി പരിക്കുണ്ട്   വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്–കോഴിക്കോട് വിമാനം രാത്രി 7.45–ഓടെയാണ് അപകടത്തിൽപ്പെട്ടത്. 35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളർന്നു. യാത്രക്കാരിൽ 175 പേർ മുതിർന്നവരും 10 പേർ കുട്ടികളുമാണ്. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള…

Read More

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു, രണ്ടായിപിളര്‍ന്നു; പൈലറ്റടക്കം രണ്ട് പേർ മരിച്ചു

കരിപ്പുർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളർന്നു. പൈലറ്റടക്കം രണ്ട് പേർ മരിച്ചു യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. 177 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു   രാത്രി 8 മണിയോടെയാണ് സംഭവം. 100ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സഹ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിന്റെ മുൻഭാഗത്തുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്. ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസാണ് ലാൻഡിങ്ങിനിടെ തെന്നിമാറിയത്. വിമാനത്തിൽനിന്ന് പുക ഉയർന്നു. വിമാനത്തിന് തീ…

Read More

എം.എ. ബേബിക്ക് കൊവിഡ്

തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ ബെറ്റിയുടെ കൊവിഡ് ടെസ്റ്റും പോസിറ്റീവാണ്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.എ. ബേബി ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു.    

Read More

നിലമ്പൂര്‍ കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം തകര്‍ന്നു

നിലമ്പൂര്‍: നിലമ്പൂര്‍ കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം തകര്‍ന്നു. ചാലിയാറിനു കുറുകെയുള്ള തൂക്കുപാലത്തിന മുകളിലൂടെ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായതാണ് പാലം തകരാന്‍ കാരണമായത്.   ലോകത്തെ ഏറ്റവും പ്രായംകൂടിയ തേക്ക് മരം സ്ഥിതിചെയ്യുന്ന കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലമാണ് തകര്‍ന്നത്. ഇതോടെ അമരപ്പലം, ആനന്തല്‍, എടക്കോട് കോളനികളിലുള്ള മുപ്പതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.   കഴിഞ്ഞ വര്‍ഷത്തം പ്രളയത്തില്‍ തൂക്കുപപാലം ഭാഗികമായി തകര്‍ന്നിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണിക്കുള്ള നടപടി പുരോഗമിക്കുകയായിരുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ സില്‍ക്ക് 2009ലാണ് 175 മീറ്റര്‍ നീളമുള്ള തൂക്കുപാലം നിര്‍മിച്ചത്.

Read More