Headlines

Webdesk

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്‌ത്‌ പൊലീസ്

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണത്തിൽ മാതാപിതാക്കളെ ചോദ്യം ചെയ്‌ത്‌ പൊലീസ്. ഇത് മൂന്നാം തവണയാണ് കവളാകുളം സ്വദേശികളായ ഷിജിന്‍, കൃഷ്ണപ്രിയ ദമ്പതികളെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യുന്നത്. ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വയസ്സുകാരൻ മരണപ്പെടുന്നത്. ബിസ്ക്കറ്റ് കഴിച്ച് അരമണിക്കൂറിന് ശേഷം കുഴഞ്ഞുവീണു എന്നായിരുന്നു മാതാവിന്റെ മൊഴി.എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്ത പശ്ചാത്തലത്തിൽ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ നടപടികൾ…

Read More

‘കോൺഗ്രസിന് വല്യേട്ടൻ മനോഭാവമില്ല; ന്യായമായത് ഘടകകക്ഷികൾക്ക് കൊടുക്കും’; കെ സി വേണുഗോപാൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണമോ എന്ന വിഷയം ഇന്ന് ചർച്ചയ്ക്ക് വന്നിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസിന് വല്യേട്ടൻ മനോഭാവമില്ല. ന്യായമായത് ഘടകകക്ഷികൾക്ക് കൊടുക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ചർച്ചയോടെ ഒറ്റക്കെട്ടായി മുൻപോട്ട് പോകാൻ നിർദേശിച്ചെന്നും നേതാക്കൾ തമ്മിൽ കൂടുതൽ ആശയവിനിമയം ഉണ്ടാകണമെന്നും ഹൈക്കമാൻഡ് മുന്നോട്ടുവച്ചുവെന്ന് അദേഹം വ്യക്തമാക്കി.കേരളത്തിലെ ജനങ്ങളെ വിഭജിക്കാനുള്ള പരാമർശമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് കെ സി വേണുഗോപാൽ വിമർശിച്ചു. കേരള ജനത പരാമർശത്തെ തള്ളിക്കളയുമെന്നും അദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ…

Read More

ജമ്മുകശ്മീരിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ചു

ജമ്മുകശ്മീരിലെ കത്വയിൽ ഭീകരനെ വധിച്ചതായി ജമ്മു കശ്മീർ പൊലീസ്. ജെയ്‌ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടത്. കൂടുതൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സിആർപിഎഫും ജമ്മു കശ്മീർ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്.രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചത്. “കത്വ ജില്ലയിലെ ബില്ലാവർ പ്രദേശത്ത് സൈന്യവും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഒരു പാകിസ്താൻ ജെയ്ഷ് ഭീകരനെ വധിച്ചു,” ജമ്മു ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ബിഎസ് ടുട്ടി പ്രസ്താവനയിൽ അറിയിച്ചു….

Read More

സെൻസസ് 2027; കേരളത്തിൽ കണക്കെടുപ്പ് ജൂലൈയിൽ

2027ലെ സെൻസസിന്റെ ഭാഗമായുളള കണക്കെടുപ്പ് കേരളത്തിൽ ജൂലൈയിൽ നടക്കും. ജൂലൈ ഒന്ന് മുതൽ 31വരെ സെൻസസ് നടക്കുമെന്ന് അറിയിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2021ൽ സെൻസസ് നടന്നിരുന്നില്ല. 2011ലാണ് അവസാനമായി രാജ്യവ്യാപകമായി സെൻസസ് നടത്തിയത്.രണ്ട് ഘട്ടങ്ങളായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടമായ ഭവന സെൻസസ് 2026 ഏപ്രിലിൽ ആരംഭിക്കും, രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് നടത്തും. 2027 മാർച്ച് 1, ആണ് സെൻസസിന്റ റഫറൻസ് തിയ്യതി. ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ…

Read More

രൂപ സര്‍വകാല തകര്‍ച്ചയില്‍; ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുന്നു

ഡോളറിനെതിരെ രൂപയുടെ തകര്‍ച്ച തുടരുന്നു. ഒരു ഡോളറിന് 91 രൂപ 82 പൈസ എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. ഒരു ഘട്ടത്തില്‍ മൂല്യം 92 രൂപയ്ക്ക് തൊട്ടടുത്തു വരെ എത്തി. ഡോളര്‍ വിറ്റഴിച്ച് ആര്‍ബിഐ നടത്തിയ ഇടപെടലാണ് കൂടുതല്‍ പതനം ഒഴിവാക്കിയത്. (Rupee Falls To Record Low Of 92 Against US Dollar). ഗ്രീന്‍ലാന്‍ഡ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളെ ആക്രമിക്കാനുള്ള ട്രംപിന്റെ നീക്കം ഉണ്ടാക്കിയ അരക്ഷിതാവസ്ഥയും മറ്റ് അന്താരാഷ്ട്ര സാഹചര്യങ്ങളുമാണ് മൂല്യം ചെയ്യാനുള്ള…

Read More

‘പാർട്ടിയിലെ അഴിമതി നേതൃത്വത്തെ നേരിട്ടറിയിച്ചിട്ടും നടപടിയുണ്ടായില്ല; വരവിലും ചെലവിലും ക്രമക്കേട് നടത്തി’; തുറന്നടിച്ച് വി കുഞ്ഞികൃഷ്ണൻ

സിപിഐഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണൻ. പാർട്ടിയിലെ അഴിമതി നേതൃത്വത്തെ നേരിട്ടറിയിച്ചിട്ടും നടപടിയുണ്ടായില്ല. പാർട്ടി ഫണ്ട് തിരിമറിയിൽ പയ്യന്നൂർ എംഎൽഎക്കെതിരെ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. തന്റെ പുസ്തകത്തിൽ കുറെ കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.ടി ഐ മധുസൂദനൻ എംഎൽഎ അടക്കമുള്ളവർ പാർട്ടി ഫണ്ടിൽ വൻ തിരിമറി നടത്തി. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ക്രമക്കേട് നടത്തി. ‌കെട്ടിട നിർമ്മാണ ഫണ്ടിനായുള്ള രസീത്…

Read More

‘മോദിയുടെ സർട്ടിഫിക്കറ്റ് കോൺഗ്രസിന് വേണ്ട’; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ

തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ് രംഗത്ത്. കേരളത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് വ്യക്തമായെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.വികസന നേട്ടങ്ങള്‍ ഒന്നും പറയാനില്ല. രാജ്യത്തിന്റെ ഭാവിയെ കുറിച്ചോ കേരളത്തിന്റെ മുന്‍ഗണനാ ക്രമങ്ങളെ കുറിച്ചോ പറയാന്‍ നാവനക്കിയില്ല. പകരം പറയുന്നത് വര്‍ഗീയത മാത്രം. കേരളത്തില്‍ ബിജെപിയുടെയും സംഘ്പരിവാറിന്റെയും തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി. പക്ഷെ ഇത്…

Read More

‘ശബരിമല സ്വർണക്കൊള്ള; പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ വീട്ടിൽ പോയി ആശ്വസിപ്പിച്ചത് BJP നേതാക്കൾ, പ്രധാനമന്ത്രി അറിഞ്ഞുകാണില്ല’; മന്ത്രി വി ശിവൻകുട്ടി

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി. ഞാനും മേയർ ആയിരുന്നു. പ്രധാനമന്ത്രി വരുമ്പോൾ മൂന്നാമത് സ്വീകരിക്കുന്നത് മേയർ ആണ്. BJP മേയർ പ്രധാനമന്ത്രിയെ ഔദ്യോഗിക വസ്ത്രം ധരിച്ച് സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം. വിശദീകരണങ്ങൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.BJP ഗ്രൂപ്പിസമാണോ, വി വി രാജേഷിനോടുള്ള എതിർപ്പാണോ കാരണമെന്ന് അറിയില്ല. പ്രധാനമന്ത്രി മേയറെ സ്വീകരിക്കാൻ കൂട്ടാത്തത്. തലസ്ഥാന നഗരിയോടുള്ള അവഗണന. പ്രോട്ടോക്കോൾ മാനുവൽ ഉണ്ട്. അത് അനുസരിച്ചാണ് നടപ്പാക്കേണ്ടത്. അതിനെ മേയർ…

Read More

വീണ്ടും സോളാറിന് തീപിടിക്കുന്നു; ഗണേഷ് കുമാർ vs ചാണ്ടി ഉമ്മൻ പോരാട്ടം കനക്കും

ഉമ്മൻ ചാണ്ടിയെ സോളാർ കേസിൽ കുരുക്കിയത് കെ ബി ഗണേഷ് കുമാറാണെന്ന ചാണ്ടി ഉമ്മന്റെ ആരോപണത്തിന് തീപിടിക്കുന്നു. പത്തനാപുരത്തു നടന്ന ഒരു പൊതു പരിപാടിയിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം എൽ എയുമായ ചാണ്ടി ഉമ്മന്റെ പ്രതികരണം. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രതിപക്ഷം ഏറ്റവും ശക്തമായി ഉപയോഗിച്ച ആയുധമായിരുന്നു സോളാർ പീഡനക്കേസ്. കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ഉൾപ്പെടുത്താനായി കെ ബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്നും, കോയമ്പത്തൂരിലും തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലും…

Read More

കുടുംബ വഴക്ക്; മലപ്പുറത്ത് ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി പരുക്കേൽപ്പിച്ച് യുവതി

മലപ്പുറം കോട്ടക്കലിൽ കുടുംബ വഴക്കിനെ തുടർന്ന് യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി. പള്ളത്ത് വീട്ടിൽ ഭരത് ചന്ദ്രൻ (29), മാതാവ് കോമള വല്ലി (49) എന്നിവർക്കാണ് പരുക്കേറ്റത്. പ്രതി സജീനയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. സജീനയും ഭർത്താവും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുകയും ഇത് വഴക്കിലേക്ക് നയിക്കുകയുമായിരുന്നു. സജീനയെ ഇയാൾ തിരുവനന്തപുരത്തുള്ള വീട്ടിൽ കൊണ്ടുവിടുകയും പിന്നീട് ഭരത് ചന്ദ്രൻ രണ്ടാമത് വിവാഹം കഴിക്കാനായി ഒരുക്കങ്ങൾ നടത്തുന്നുവെന്ന നീക്കം അറിഞ്ഞാണ്…

Read More