Headlines

Webdesk

250 മില്യണ്‍ ഡോളര്‍ ചെലവില്‍ അത്യാഡംബര ബോള്‍റൂം; വൈറ്റ് ബൈസിലെ ഈസ്റ്റ് വിംഗ് പൊളിച്ചു മാറ്റാനൊരുങ്ങി ട്രംപ്

വൈറ്റ്‌ ഹൗസ്‌ ഈസ്റ്റ്‌ വിംഗ്‌ പൂർണ്ണമായും പൊളിച്ചു മാറ്റാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ട്രംപിന്റെ സ്വപ്ന പദ്ധതിയായ 90,000 ചതുരശ്ര അടി ബാൾ റൂമിനു വേണ്ടിയാണ് ഈ പൊളിച്ചു മാറ്റൽ. 250 മില്യൺ ഡോളർ പ്രൊജക്റ്റിന് യൂട്യൂബ് 22 മില്യൺ നൽകും. ട്രംപ് നേരത്തെയും വൈറ്റ് ഹൗസിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ബുൾഡോസറുകൾ എത്തിയാണ് പൊളിക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വൈറ്റ് ഹൗസിന്റെ പുതുക്കിപ്പണിതിട്ടില്ലാത്ത ചുരുക്കം ചില ഭാഗങ്ങളിൽ ഒന്നായിരുന്നു ഈസ്റ്റ് വിംഗ്. ഓവൽ ഓഫീസും കാബിനറ്റ് റൂമും…

Read More

കോണ്‍ഗ്രസില്‍ ചര്‍ച്ചയായി നേതാക്കള്‍ തമ്മിലുള്ള ഭിന്നാഭിപ്രായം; പുനഃസംഘടനയെ തുടര്‍ന്നുള്ള ഭിന്നതകള്‍ക്കിടെ പുതിയ പ്രതിസന്ധി

പുനഃസംഘടനയെ തുടര്‍ന്നുള്ള ഭിന്നതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ നേതാക്കള്‍ തമ്മിലുള്ള ഭിന്നാഭിപ്രായം കോണ്‍ഗ്രസില്‍ ചര്‍ച്ചയാകുന്നു. കേരളത്തില്‍ സജീവമാകുമെന്ന കെസി വേണുഗോപാലിന്റെ പരാമര്‍ശവും, അതില്‍ വി ഡി സതീശന്റെ പരിഹാസവുമാണ് കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചയാകുന്നത്. പി എം- ശ്രീ പദ്ധതിയിലും കെ സി വേണുഗോപാലും വിഡി സതീശനും വ്യത്യസ്ത അഭിപ്രായങ്ങളാണ് പറഞ്ഞത്. കെപിസിസി, യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയെ തുടര്‍ന്നുള്ള ഭിന്നതയും തുടരുകയാണ്. ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പാര്‍ട്ടി നേതൃയോഗം മാറ്റിവെച്ചു കഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ ചുമതലയേറ്റെടുക്കുന്ന ചടങ്ങും മാറ്റിയിട്ടുണ്ട്….

Read More

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നിലവിൽ 12 സീറ്റുകളിൽ മഹാസഖ്യത്തിലെ സ്ഥാനാർഥികൾ പരസ്പരം മത്സരിക്കുന്നുണ്ട്. മഹാസഖ്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. എൻഡിഎ പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഇന്ന് ബിഹാറിൽ എത്തും. വൈശാലിയിലും ഔറംഗാബാദിലും പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും. അതിനിടെ മൊഹാനിയ നിയമസഭാ സീറ്റിൽ നിന്നുള്ള ആർജെഡി സ്ഥാനാർഥി ശ്വേത സുമന്റെ നാമനിർദേശ പത്രിക തള്ളി. സൂക്ഷ്മ പരിശോധനയ്ക്കിടെ സാങ്കേതിക പ്രശ്നങ്ങൾ കണ്ടതിനെ തുടർന്നാണ് പത്രിക തള്ളിയത്….

Read More

റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക

റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക. റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂക്കോയിലിനുമാണ് അമേരിക്ക ഉപരോധമേർപ്പെടുത്തിയത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടത്താനിരുന്ന കൂടിക്കാഴ്ച ഇന്നലെ റദ്ദാക്കിയതിനു പിന്നാലെയാണ് റഷ്യൻ എണ്ണ കമ്പനികൾക്കുനേരെയുള്ള ഉപരോധം. യുദ്ധം അവസാനിപ്പിക്കാൻ പുടിൻ വിസമ്മതിക്കുന്നതിനാലാണ് പുതിയ ഉപരോധങ്ങൾ ആവശ്യമായി വന്നതെന്നും റഷ്യയുടെ യുദ്ധയന്ത്രത്തിന് ധനസഹായം നൽകുന്നത് ഈ എണ്ണ കമ്പനികളാണെന്നും യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായുള്ള ചർച്ചകൾ എങ്ങുമെത്താറില്ലെന്ന്…

Read More

ആസ്മിനയെ ലോഡ്ജില്‍ എത്തിച്ചത് ലോഡ്ജ് ജീവനക്കാരന്‍ ജോബി; യുവതിയുടെ ശരീരത്തിലാകെ ബിയര്‍ കുപ്പികൊണ്ട് മുറിവുകള്‍; സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്

തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നുറപ്പിച്ച് പൊലീസ്. ബിയര്‍ കുപ്പി കൊണ്ട് ശരീരമാസകലം കുത്തികൊലപ്പെടുത്തിയതെന്ന് നിഗമനം. കൊല്ലപ്പെട്ട ആസ്മിനയെ ലോഡ്ജില്‍ എത്തിച്ച ലോഡ്ജ് ജീവനക്കാരന്‍ ജോബി ജോര്‍ജിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വടകര സ്വദേശി ആസ്മിനയെയാണ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരനായ ജോബിയാണ് ഇവരെ ലോഡ്ജിലേക്ക് കൊണ്ടുവന്നത്. ആസ്മിന തന്റെ ഭാര്യയാണെന്നാണ് ഇയാള്‍ സുഹൃത്തുക്കളെ പരിചയപ്പെടുത്തിയത്. ബിയര്‍ കുപ്പി കൊണ്ട് മാരകമായി മുറിവേല്‍പ്പിച്ചാണ് കുറ്റവാളി ആസ്മിനയെ കൊലപ്പെടുത്തിയിരിക്കുന്നത്….

Read More

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 20ാമത് പാര്‍ട്ടി കോണ്‍ഗ്രസ്; നാലാമത് പ്ലീനം ഇന്ന് സമാപിക്കും

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20ാമത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന നാലാമത് പ്ലീനം ഇന്ന് സമാപിക്കും. നാല് ദിവസം നീണ്ടു നിന്ന പ്ലീനം തിങ്കളാഴ്ചയാണ് ബെയ്ജിംഗില്‍ ആരംഭിച്ചത്. 15ാമത് പഞ്ചവത്സര പദ്ധതിയും 2026 മുതല്‍ 2030 വരെയുള്ള സാമ്പത്തിക നയവും പ്ലീനം അംഗീകരിക്കും. ഇത്തവണ അമേരിക്കയുമായി താരിഫ് യുദ്ധം തുടരുന്നതിനിടെയാണ് പ്ലീനം എന്ന പ്രത്യേകതയുമുണ്ട്. ഓരോ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്കും ഇടയിലുള്ള നാല് വര്‍ഷങ്ങള്‍ക്കിടയില്‍ ഏഴ് പ്ലീനങ്ങളാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്. പ്ലീനമാണ് ചൈനയിലെ ഭരണ നിര്‍വഹണത്തില്‍…

Read More

ഡൽഹിയിലെ റാണി ഗാർഡൻ ചേരിയിൽ തീപിടുത്തം; ആളപായമില്ല

ഡൽഹിയിലെ ഗീത കോളനിയിലെ റാണി ഗാർഡനിലെ ചേരി പ്രദേശത്ത് വൻ തീപിടുത്തം. പുലർച്ചെ 1:05 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ഒരു സ്ക്രാപ്പ് വെയർഹൗസിൽ നിന്നാണ് തീ പിടിച്ചതെന്നും അത് പെട്ടെന്ന് തന്നെ അടുത്തുള്ള ചേരിയിലെ വീടുകളിലേക്ക് പടർന്നതായും ഫയർ ഓഫീസർ യശ്വന്ത് സിൻഹ പറഞ്ഞു. ഏകദേശം 15-20 ചേരി വാസസ്ഥലങ്ങൾ അപകടത്തിൽ നശിച്ചു.സ്ഥലത്ത് 8 ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിൽ ആളപായമില്ല. തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫയർഫോഴ്സ് വ്യക്തമാക്കി. കഴിഞ്ഞ വർഷം…

Read More

ശബരിമല സ്വര്‍ണക്കൊള്ള; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍. ഇന്നലെ രാത്രി എസ്‌ഐടി സംഘം മുരാരി ബാബുവിനെ ചങ്ങനാശേരിയിലെ ഇയാളുടെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിച്ചു എന്നാണ് വിവരം. സ്വര്‍ണ്ണപ്പാളിയിലോ ഉണ്ണികൃഷ്ണന്‍ പോറ്റിയിലോ അന്വേഷണം ഒതുങ്ങാതെ ക്രിമിനല്‍ ഗൂഢാലോചന സമഗ്രമായി അന്വേഷിക്കണമെന്നായിരുന്നു ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമുള്ള ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസിന്റെ ഗൗരവസ്വഭാവം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മിനുട്‌സ് ബുക്കും പിടിച്ചെടുത്തിരുന്നു. ദേവസ്വം ബോര്‍ഡ് അധികൃതരുടെയും ഭാരവാഹികളുടെയും പങ്ക്…

Read More

അറബിക്കടലിലെയും, ബംഗാൾ ഉൾക്കടലിലെയും ന്യൂനമർദ്ദം; കേരളത്തിൽ മഴ തുടരും, ഇന്ന് ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലിലെ തീവ്ര ന്യൂനമർദവും, ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദവും കാരണം കേരളത്തിൽ ശക്തമായ മഴ തുടരും. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. മഴ മുന്നറിയിപ്പ് യെല്ലോ അലർട്ട് 23/10/2025: തിരുവനന്തപുരം, കൊല്ലം,…

Read More

പിഎം ശ്രീ: എതിര്‍പ്പ് തുടരാന്‍ സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനം

പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനവുമായി ബന്ധപ്പെട്ട തങ്ങളുടെ എതിര്‍പ്പില്‍ ഉറച്ചുനില്‍ക്കാന്‍ സിപിഐ. നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ സിപിഐ എക്‌സിക്യൂട്ടീവില്‍ തീരുമാനം. പിഎം ശ്രീയുടെ മറവില്‍ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനാണ് നീക്കമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐ എതിര്‍പ്പുമായി രംഗത്തെത്തിയത്. ഇന്ന് ചേര്‍ന്ന സിപിഐയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലും സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രധാന ചര്‍ച്ചാ വിഷയം പിഎം ശ്രീ തന്നെയായിരുന്നു. മുന്‍ നിലപാടില്‍ ഒരു തരത്തിലും വിട്ടുവീഴ്ച വേണ്ടെന്ന് തന്നെയാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. ഇതിനെ ഒരു തരത്തിലും സിപിഐഎം- സിപിഐ…

Read More