സ്വപ്‌നയും ഉന്നതനും ഫോണിൽ ബന്ധപ്പെട്ടു; അന്വേഷിക്കാൻ തീരുമാനം
തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നതനുമായി ഫോണിൽ ബന്ധപ്പെട്ടതായി ആരോപണം. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകയുടെ മൊബൈലിലേക്ക് എത്തിയ സന്ദേശം സ്വപ്നയെ കാണിക്കുകയും അതിന് ശേഷം റെക്കോർഡ് ചെയ്ത് മറുപടി നൽകുകയുമാണുണ്ടായതെന്നാണ് ആരോപണം. സ്വപ്‌നയും ഉന്നതനും നേരിട്ട് ഫോണിലൂടെ സംസാരിച്ചിട്ടില്ല. സന്ദേശം മറ്റൊരു മൊബൈൽ ഫോണിലാക്കിയാണ് സ്വപ്‌നയുടെ അടുത്തുണ്ടായിരുന്നയാളുടെ ഫോണിലേക്ക് അയച്ചത്. ഇഡിക്ക് സ്വപ്‌ന നൽകിയ മൊഴി എന്താണെന്ന ചോദ്യമാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഇതിന് സ്വപ്‌ന മറുപടി നൽകിയതയാണ് അറിയുന്നത്. ഇനി…
