ബലാത്സംഗ കേസ്: ശ്രീകാന്ത് വെട്ടിയാർ പോലീസിന് മുന്നിൽ കീഴടങ്ങി

 

ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ പോലീസിൽ കീഴടങ്ങി. അഭിഭാഷകനോടൊപ്പമെത്തി എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലാണ് കീഴടങ്ങിയത്. ഹൈക്കോടതി നിർദേശപ്രകാരമാണ് ശ്രീകാന്ത് വെട്ടിയാർ സ്റ്റേഷനിൽ ഹാജരായത്. കേസിൽ ഹൈക്കോടതി ശ്രീകാന്തിന് മുൻകൂർ ജാമ്യം നൽകിയിരുന്നു

ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകും. കൊച്ചിയിലെ ഫ്‌ളാറ്റിൽ വെച്ചും ഹോട്ടലിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. എന്നാൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും ഹർജിക്കാരൻ വാദിക്കുന്നു.

ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോകുകയായിരുന്നു. കൊല്ലം സ്വദേശിയായ യുവതിയാണ് ഇയാൾക്കെതിരെ പരാതി ഉന്നയിക്കുന്നത്.