ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കും; തടവും പിഴ ശിക്ഷയും ഒഴിവാക്കാൻ നിയമഭേദഗതി

രാജ്യത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കുറ്റകരമാക്കുന്നത് കേന്ദ്രസർക്കാർ ഒഴിവാക്കുന്നു. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് തീരുമാനം. ഇതിനായി നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് നിയമം ഭേദഗതി ചെയ്യും. അതേസമയം ലഹരിക്കടത്ത് ക്രിമിനൽ കുറ്റമായി തുടരും

ചെറിയ തോതിൽ മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമല്ലാതാകും. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക ക്ഷേമ മന്ത്രാലയം ആഭ്യന്തര മന്ത്രാലയം തുടങ്ങിയ മന്ത്രാലയങ്ങൾ സമവായത്തിലെത്തിയിട്ടുണ്ട്. നിയമത്തിന്റെ 27ാം വകുപ്പിൽ ഭേദഗതി കൊണ്ടുവരാനാണ് നീക്കം

ഈ വകുപ്പ് പ്രകാരം ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നത് പിഴയും ആറ് മാസം വരെ തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. ഭേദഗതി വരുന്നതോടെ ലഹരി ഉപയോഗിക്കുന്നത് കുറ്റകരമല്ലാതാകും. ഇത്തരക്കാർക്ക് 30 ദിവസത്തെ കൗൺസിലിംഗ് നൽകാനാണ് തീരുമാനം