നടൻ വിവേകിന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു

തമിഴ് നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കൊവിഡ് വാക്‌സിൻ എടുത്ത് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഹൃദയാഘാതത്തെ തുടർന്ന് വിവേക് മരിച്ചത്. വാക്‌സിൻ എടുത്തത് കൊണ്ടാണ് വിവേക് മരിച്ചതെന്ന് ആരോപണങ്ങളുയർന്നിരുന്നു.

വിഴുപുരം സ്വദേശി ദേശീയ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൊവിഡ് വാക്‌സിൻ എടുത്തതാണ് മരണകാരണമെന്ന് ചിലർ പ്രചാരണം നടത്തുമ്പോൾ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

പരാതി സ്വീകരിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷൻ തുടർ നടപടികളുണ്ടാകുമെന്ന് അറിയിച്ചു. ഏപ്രിൽ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വിവേക് മരിച്ചത്.