നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; 20 കോടിയിലേറെ പേര്‍ ബൂത്തിലേക്ക്

ന്യൂഡല്‍ഹി: അസം, ബംഗാള്‍, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി. ആകെ 20 കോടിയിലേറെ പേരാണ് ഇന്ന് ബൂത്തിലെത്തുക. ബംഗാളില്‍ 31 സീറ്റുകളിലേക്കാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയെപ്പോലെ 31 സ്ഥലത്താണ് തൃണമൂല്‍ മല്‍സരിക്കുന്നത്. ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് ഏഴ് മത്സരങ്ങളിലും സിപിഎം 13 ലും മത്സരിക്കുന്നു.

തമിഴ്‌നാട്ടില്‍ 234 സീറ്റുകളിലും ഇന്ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. എഐഎഡിഎംകെ, ഡിഎംകെ എന്നിവര്‍ പരമ്പരാഗതമായി വിജയിക്കുന്ന സംസ്ഥാനത്ത് ഇക്കുറി പോരാട്ടം രൂക്ഷമാണ്. 142 സീറ്റുകളില്‍ മല്‍സരിക്കുന്ന കമല്‍ ഹാസന്റെ എംഎന്‍എമ്മും ശശികലയുടെ അനന്തരവനായ ടിടിവി ദിനകരന്റെ എഎംഎംകെയും കടുത്ത മല്‍സരമാണ് കാഴ്ചവയ്ക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി എടപ്പടിയില്‍ നിന്നും എഎംഎംകെ മേധാവി ടിടിവി ദിനകരന്‍ കോവില്‍പട്ടിയിലും വോട്ട് ചെയ്യും.

അസമിലെ അവസാന ഘട്ടത്തില്‍ 40 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിപക്ഷ സഖ്യത്തിലെ പ്രധാനിയായ കോണ്‍ഗ്രസ് 24 മത്സരങ്ങളില്‍ പങ്കെടുക്കും. ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫിന് 12, ബിപിഎഫ് എട്ട്, സിപിഎം എന്നിവര്‍ ഏതാനും സീറ്റുകളില്‍ മല്‍സരിക്കും. ബിജെപി 20 സീറ്റുകളില്‍ മത്സരിക്കും. സഖ്യകക്ഷികളായ എജിപി, യുപിപിഎല്‍ എന്നിവര്‍ യഥാക്രമം 13 ഉം എട്ടും സ്ഥാനങ്ങളില്‍ മത്സരിക്കും. 2016 ല്‍ ബിജെപി-എജിപി സഖ്യം 15 സീറ്റുകള്‍ നേടി. അന്ന് സഖ്യകക്ഷിയായിരുന്ന ബിപിഎഫ് എട്ട് നേടി. കോണ്‍ഗ്രസ് 11 ഉം എയുയുഡിഎഫ് ആറും നേടി.

കേരളത്തിലെ 140 സീറ്റുകളും ഇന്ന് ഒരൊറ്റ ഘട്ടത്തിലാണ് വോട്ടുചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ഭരണം ലക്ഷ്യമിട്ടാണ് വോട്ട് തേടുന്നത്. സിപിഎം 77 സീറ്റുകളില്‍ മല്‍സരിക്കും. യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസ് 93 സീറ്റുകളിലും ഐയുഎംഎല്‍ 25, കേരള കോണ്‍ഗ്രസ് 10 ലും മത്സരിക്കും. ബിജെപി 113 സീറ്റുകളിലും ബിഡിജെഎസ് 21 സീറ്റുകളിലും മല്‍സരിക്കും. വി നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നാടകീയമായ തകര്‍ച്ചയ്ക്ക് ശേഷം പുതുച്ചേരി ഇപ്പോള്‍ രാഷ്ട്രപതിയുടെ ഭരണത്തിലാണ്. 30 നിയമസഭാ സീറ്റുകളില്‍ 14 ലും കോണ്‍ഗ്രസ് മത്സരിക്കും.