ജാനകി VS സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ സിനിമയ്ക്ക് പിന്തുണയുമായിഫെഫ്ക. തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിനു മുന്നിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന സമരം നടത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോടതിയിൽ വിശ്വാസം ഉണ്ട്. ഉചിതമായ തീരുമാനം കോടതി സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. ഫെഫ്കയും AMMA യും ഉൾപ്പെടെ സമരത്തിൽ പങ്കാളികളാകും. റിവൈസിങ് കമ്മറ്റി കണ്ടിട്ടും ഇതു വരെ രേഖാമൂലം അറിയിപ്പ് നിർമ്മാതാക്കൾക്ക് കിട്ടിയിട്ടില്ല. കഥാപാത്രത്തിൻ്റെ പേര് മാറ്റണം എന്ന് മാത്രമാണ് സെൻസർ ബോർഡ് പറയുന്നത്. സമാനമായ സംഭവങ്ങൾ രണ്ടു തവണ ഉണ്ടായി.
ടീസറിനും ട്രെയിലറിനും ഒരു മാനദണ്ഡം സിനിമയ്ക്ക് മറ്റൊരു മാനദണ്ഡം എന്ന രീതിയാണ് സെൻസർ ബോർഡ് കാണിക്കുന്നത്. ജെഎസ്കെ എന്ന സിനിമയ്ക്ക് വേണ്ടി മാത്രമുള്ള പോരാട്ടമല്ല ഇത് എന്നും കോടതിയിൽ തങ്ങൾക്ക് വിശ്വാസമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
നിരവധി സംവിധായകർക്ക് ആശങ്ക ഉണ്ട്. കഥാപാത്രത്തിന്റെ പേര് മതവുമായി കൂട്ടി കെട്ടുന്നു. ഒരു സിനിമയിൽ ഒതുങ്ങുന്ന പ്രശ്നം അല്ല. സിനിമയുടെ നില നിൽപ്പിന്റെ പ്രശ്നം ആണ്. കഥാപാത്രത്തിന്റെ പേരും സിനിമയുടെ പേരും മാറ്റുമ്പോൾ നിർമാതാവിന് വലിയ നഷ്ടം ഉണ്ടാകുന്നു. വൈക്കം മുഹമ്മദ് ബഷീറിന് ഭഗവത് ഗീതയും കുറെ മുലകളും എന്ന പുസ്തകം ഇന്ന് ആണെങ്കിൽ എഴുതാൻ ആവാത്ത സ്ഥിതി.21 യൂണിയനുകളിലെയും പ്രതിനിധികൾ സമരത്തിൽ പങ്കെടുക്കും.ടെലിവിഷൻ സംഘടനകളും സമരത്തിൽ പങ്കെടുക്കും.
സിനിമയുടെ മാത്രം പ്രശ്നമല്ല ഇത്, കേരളത്തിൻ്റെ സാംസ്കാരിക സമൂഹം പ്രതികരിക്കാതിരുന്നാൽ ഈ പ്രവണത ഇനിയും വർദ്ധിക്കുമെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കർ പറഞ്ഞു. നാളെ ഇതിനേക്കാൾ ഭയങ്കരമായ അവസ്ഥയിലേക്ക് പോകും. എല്ലാ പേരുകളും ഏതെങ്കിലും തരത്തിൽ എല്ലാ മതങ്ങളുമായി ബന്ധപ്പെട്ട് വരുന്നവയാകും എന്നും രഞ്ജി പണിക്കർ പറഞ്ഞു.