Headlines

ബിനാമി ഇടപാട് പരാതി; സിപിഐഎം നേതാവ് പി പി ദിവ്യക്ക് ക്‌ളീൻ ചിറ്റ്, അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ

ബിനാമി ഇടപാട് പരാതിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റും സിപിഐഎം നേതാവുമായ പി പി ദിവ്യക്ക് ക്‌ളീൻ ചിറ്റ്. അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ നിലപാട്. വിവിധ കരാറുകളിൽ പി പി ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്നാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തൽ. കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് സർക്കാർ നിലപാട് ഹൈക്കോടതിയെ അറിയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ ബിനാമി ഇടപാട് എന്നായിരുന്നു പരാതി.പി പി ദിവ്യ ബിജെപിയിലേക്ക് എന്ന വാർത്തകൾ വന്ന് ദിവസങ്ങൾക്കകം വിജിലൻസ് ക്ലീൻ ചിറ്റ് നൽകി
ശരിയായ അന്വേഷണം നടന്നാൽ ഉന്നതരായ സിപിഎം നേതാക്കൾ പലരും കുടുങ്ങും. അതുകൊണ്ടാണ് പി പി ദിവ്യയെ സംരക്ഷിക്കുന്നതെന്ന് കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. പി പി ദിവ്യയുടെ ബിനാമി ഇടപാടുകൾ രേഖകൾ സഹിതമാണ് വിജിലൻസിന് പരാതി നൽകിയത്. 6 മാസം വിജിലൻസ് ഒരു നടപടിയും എടുത്തില്ല. പരാതിക്കാരന്റെ മൊഴി പോലും എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.