Headlines

മാസപ്പടി കേസ്: റെയ്‌ഡിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ‌; ED നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന നിയമപ്രകാരം സർക്കാർ കേസെടുക്കുമെന്ന വിലയിരുത്തലിൽ ഇഡി. പിണറായി വിജയനും മകൾ വീണ ടിക്കും ഭർത്താവ് മുഹമ്മദ് റിയാസിനും എതിരെ മതിയായി തെളിവുകൾ റിപ്പോർട്ടിൽ നൽകിയിട്ടുണ്ടെന്നാണ് വിവരം. പലരുടെയും ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. സർക്കാർ തീരുമാനം അനുസരിച്ച് തുടർ നടപടികൾ ആലോചിക്കാണ് ഇഡി തീരുമാനം. പിഎംഎൽഎ കേസിന്റെ അന്വേഷണവുമായി ശക്തമായി മുന്നോട്ട് പോകാനാണ് നിലവിലെ നീക്കം.

റെയ്‌ഡിൽ നിന്ന് ലഭിച്ച വിവരങ്ങൾ നിർണായകമായി എന്ന് ഇഡി പറയുന്നു. വീണയുടെ 20 കോടി ഇടപാടിന്റെ എല്ലാ വിവരങ്ങളും ഇഡി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീണ – റിയാസ് വിവാഹത്തിന് ശേഷം നടന്ന സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ ഉണ്ടെന്ന് ഇഡി പറയുന്നു. ബാങ്ക് രേഖകൾ സഹിതമാണ് ഇഡി തെളിവുകൾ നൽകിയിട്ടുള്ളത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന് ED യുടെ കത്തിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും.

അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി നീക്കത്തിൽ സിപിഐ നിലപാട് ഇന്നറിയാം. ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഈ വിഷയം ചർച്ച ചെയ്യും. വീണാ ടിയുടെ കമ്പനി കാര്യം, രാഷ്ട്രീയ വിഷയം അല്ല എന്നായിരുന്നു സിപിഐയുടെ മുൻ നിലപാട്. എന്നാൽ പ്രതിപക്ഷ നേതാവിനെതിരെയുള്ള നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ആകും സിപിഐയുടെയും തീരുമാനം.