Headlines

ആര്‍ സുഗതന്റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്തിക്കൂടേ? സര്‍ക്കാര്‍ തിങ്കളാഴ്ച മറുപടി നല്‍കണമെന്ന് ഹൈക്കോടതി

 

വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ ഹൈക്കോടതിയെ സമീപിച്ചു. ജയിലില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്തൂടേ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു. (bjp leader r sugathan approaches high court)

 

 

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് സുഗതന്റെ ഹര്‍ജി പരിഗണിക്കുന്നത്. സുഗതനെ ജയിലില്‍ നിന്ന് മോചിപ്പിക്കരുതെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ജയിലില്‍ സത്യപ്രതിജ്ഞ നടത്താനുള്ള സാധ്യതയെക്കുറിച്ച് കോടതി ചോദിച്ചുവെങ്കിലും സര്‍ക്കാര്‍ അതിന് മറുപടി നല്‍കിയിട്ടില്ല. സുഗതന്റെ കാപ്പ കേസ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ജയില്‍ മോചനത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്.

 

2023 ജൂലൈ 17 ന് ഭര്‍ത്താവിന് എതിരെയുള്ള പകതീര്‍ക്കാന്‍ ഭാര്യയെ വീട്ടില്‍ കയറി ആക്രമിച്ചു, 2025 മാര്‍ച്ച് 14 ന് ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച കേസില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നല്‍കാത്തതിന് ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്ന് എംഎല്‍എ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയില്‍ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതന്‍. ഈ കേസുകള്‍ എല്ലാം നിലനില്‍ക്കെയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാര്‍ഥിയാക്കിയത്. കഴിഞ്ഞ ദിവസമാണ് സുഗതന് സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.