Headlines

പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടര കൊല്ലമായി; അമിത് ഷാ രാമക്ഷേത്രത്തിൽ പോയിട്ടില്ല, രാമനെ വോട്ട് പിടിക്കാൻ ഉപയോഗിക്കുന്നു; അരവിന്ദ് കെജ്രിവാൾ

 

അയോധ്യയിൽ രാമക്ഷേത്രം സമർപ്പിച്ചതിനുശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്തുകൊണ്ട് അവിടെ സന്ദർശനം നടത്തിയില്ലെന്ന് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. അമിത് ഷാ രാമക്ഷേത്രത്തിൽ പോയിട്ടില്ല. പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടര കൊല്ലമായി. അദ്ദേഹം ഇതുവരെ പോയിട്ടില്ല.

 

 

രാമക്ഷേത്രം സ്ഥാപിച്ചിട്ട് 891 ദിവസമായിട്ടും ഷാ ശ്രീരാമന്റെ പാദങ്ങൾ തൊടാൻ പോലും ഒരിക്കൽ പോലും ക്ഷേത്രം സന്ദർശിച്ചിട്ടില്ല എന്ന് ഒരു പത്രസമ്മേളനത്തിൽ കെജ്‌രിവാൾ അവകാശപ്പെട്ടു. രാമനെ പുകഴ്താനും വോട്ട് ചോദിക്കാനായി രാമക്ഷേത്രത്തെ ഉപയോഗിക്കാനും കഴിയുന്ന വ്യക്തിയ്ക്ക് എന്തുകൊണ്ട് അവിടെ പോകാൻ കഴിയുന്നില്ല. അനുഗ്രഹം വേണ്ടേ.

 

രാമനെ അമിത് ഷാ ദൈവമായി മാനിക്കുന്നുണ്ടോ?. അങ്ങനെയെങ്കിൽ സംഭാവനകൊള്ള നടക്കിലായിരുന്നു. രാമനെ വ്യക്തിതാൽപര്യത്തിനാണ് ഇവർ ഉപയോഗിക്കുന്നത്. സനാതന ധർമ്മത്തെ വോട്ടിനും പിടിക്കും പദവിയ്ക്കും വേണ്ടി മാത്രം ഉപയോഗിക്കുന്നു.ക്ഷേത്രങ്ങളിലെ വഴിപാടുകൾ മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്നവർക്ക് ദൈവഭയമില്ലെന്നും അദ്ദേഹം ആരോപിച്ചു.