ജാതി വിഷയം ചർച്ചയാക്കിയത് പാർട്ടി; കാലം മറുപടി നൽകുമെന്ന് എസ് രാജേന്ദ്രൻ

 

ദേവികുളത്ത് ജാതി വിഷയം ചർച്ചയാക്കിയത് താനല്ല, പാർട്ടിയാണെന്ന് മുൻ എംഎൽഎ എസ് രാജേന്ദ്രൻ. സിപിഎമ്മിൽ നിന്ന് ഒരു വർഷം സസ്‌പെൻഷൻ ലഭിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു രാജേന്ദ്രൻ. തനിക്കെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തൽ ശരിയല്ല. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കാലങ്ങളായി ചിലർ ശ്രമിച്ചിരുന്നതായും രാജേന്ദ്രൻ പറഞ്ഞു

താൻ ആരോടും ജാതി പറഞ്ഞിട്ടില്ല. ദേവികുളത്ത് ജാതി വിഷയം എടുത്തിട്ടത് താനല്ല. പാർട്ടി കമ്മീഷന്റെ പല കണ്ടെത്തലുകളും ശരിയല്ല. പ്രമുഖർക്കൊപ്പം പടം വന്നില്ലെങ്കിലും തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു. പാർട്ടിയോട് പരമാവധി നീതി പുലർത്താൻ ശ്രമിച്ചു.

ജില്ലാ നേതാക്കൾ തനിക്ക് നല്ല സർട്ടിഫിക്കറ്റ് നൽകുമെന്ന് കരുതുന്നില്ല. പാർട്ടി നടപടിക്ക് പിന്നിൽ എംഎം മണിയാണോ ഇന്ന് ഇപ്പോൾ പറയുന്നില്ല. കാലം അതിന് മറുപടി നൽകും. തനിക്ക് സിപിഐയിലേക്ക് പോകാൻ ആഗ്രഹമില്ല. സിപിഎം എന്ന ബോർഡ് വെച്ചാൽ മാത്രം ആളുകളെ ആകർഷിക്കാനാകില്ലെന്നും രാജേന്ദ്രൻ പറഞ്ഞു.