മഴ തുണച്ചു, ബോട്ടുകൾ നിറയെ കിളിമീനും കണവയും കിനാവള്ളിയും, പതിവു തെറ്റിച്ച് കോടികളുടെ ചെലവിൽ പുതിയ ബോട്ടുകൾ
വൈപ്പിൻ∙ ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിലിറങ്ങിയ മത്സ്യബന്ധന ബോട്ടുകൾക്ക് മഴ തുണയായി. മഴ പെയ്തതോടെ കടലിൽ നിന്ന് കിളിമീനും കണവയും കിനാവള്ളിയും വൻതോതിൽ ലഭിച്ചുതുടങ്ങി. മഴ തീരെ കുറവായിരുന്ന ജൂൺ, ജൂലൈ മാസങ്ങളിലെ അവസ്ഥ തുടർന്നിരുന്നെങ്കിൽ സ്ഥിതി മറിച്ചാകുമായിരുന്നുവെന്ന് കടൽ മത്സ്യബന്ധന മേഖലയിലുള്ളവർ പറയുന്നു. നിരോധനത്തിനു ശേഷമുള്ള ആദ്യ കടൽ യാത്രകളിൽ ബോട്ടുകൾക്ക് സ്ഥിരമായി ലഭിക്കാറുള്ള കിളിമീനിന്റെ കാര്യത്തിൽ ഇക്കുറിയും മാറ്റമില്ല. വലുപ്പം കുറവാണെങ്കിലും വിലയിൽ ആ കുറവില്ല. ആദ്യദിനങ്ങളിൽ കിലോഗ്രാമിന് 250 രൂപയ്ക്ക്…
