Headlines

Webdesk

‘സാമ്പത്തിക കാരണങ്ങളെ തുടർന്ന് പഠനം നിർത്തേണ്ടി വരില്ല; ഇ-ഗ്രാൻ്റ്സ് ലഭിക്കും’; വിശദീകരണവുമായി കാർഷിക സർവകലാശാല

കുത്തനെ ഉയർത്തിയ ഫീസ് താങ്ങാൻ ആകാതെ വിദ്യാർത്ഥി പഠനം ഉപേക്ഷിച്ചതിൽ വിശദീകരണവുമായി കാർഷിക സർവകലാശാല. സാമ്പത്തിക കാരണങ്ങളെ തുടർന്ന് പഠനം നിർത്തേണ്ടി വരില്ല. സാമ്പത്തികമായി പിന്നോക്കാ നിൽകുന്ന കുട്ടികൾക്ക് ഇ-ഗ്രാൻ്റ്സ് ലഭിക്കും. കൂടാതെ മറ്റ് സഹായങ്ങളും, സ്കോളർഷിപ്പും ലഭിക്കും. ഇ-ഗ്രാൻ്റ്സ് ലഭിച്ചാൽ ഫീസ് നൽകേണ്ടതില്ലെന്ന് കാർഷിക സർവകലാശാലയുടെ വിശദീകരണം. കുറഞ്ഞ വരുമാനമുള്ള കുടുംബത്തിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് നിലവിലെ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഫീസ് വർദ്ധനവിൽ നിന്നും ഒഴിവാക്കിയോ പ്രത്യേക സ്കോളർഷിപ്പുകൾ നൽകിയോ പഠനാവസരം നൽകി യോഗ്യരായ ഒരു വിദ്യാർത്ഥിയും സാമ്പത്തിക…

Read More

മുഖ്യമന്ത്രിക്കും വഴങ്ങാതെ CPI; സബ് കമ്മിറ്റി സ്വീകാര്യമല്ല, നിർദേശം തള്ളി; ചർച്ചകൾ തുടരാൻ ധാരണ

പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയിട്ടും തീരുമാനമായില്ല. സബ് കമ്മിറ്റി രൂപീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ നിർദേശം സിപിഐ തള്ളി. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച പ്രശ്നം തണുപ്പിച്ച് എടുക്കാനുള്ള ശ്രമം എന്നാണ് സിപിഐ വിലയിരുത്തൽ. സബ്കമ്മിറ്റി രൂപീകരിച്ചും കാര്യങ്ങള്‍ താമസിപ്പിക്കാനും വിവാദങ്ങള്‍ കെട്ടടങ്ങാനുമുള്ള ആസൂത്രിതമായുള്ള ശ്രമമെന്നാണ് സിപിഐ വിലയിരുത്തുന്നത്. സബ് കമ്മിറ്റി എന്ന നിർദേശത്തിൽ ആത്മാർഥതയുണ്ടെങ്കിൽ അതുവരെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണപത്രം മരവിപ്പിച്ചു നിർത്തണമെന്ന് സിപിഐ…

Read More

കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജനം കേന്ദ്ര പദ്ധതികളിലൂടെ, സംസ്ഥാന സർക്കാർ കാര്യങ്ങൾ വൈകിപ്പിച്ചു: രാജീവ് ചന്ദ്രശേഖർ

സംസ്ഥാന സർക്കാർ അവകാശപ്പെടുന്ന കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജനം യാഥാർത്ഥ്യമാക്കിയത് കേന്ദ്ര പദ്ധതികളിലൂടെയാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാർ വരുത്തിയ കാലതാമസമാണ് അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാൻ പത്തുവർഷം കേരളത്തിൽ എടുക്കാൻ കാരണം. മറ്റ് സംസ്ഥാനങ്ങൾ അതിവേഗം ദാരിദ്ര്യം നിർമാർജ്ജനം ചെയ്യുമ്പോൾ കേരള സർക്കാർ ഒന്നും ചെയ്യാതെ ഇപ്പോൾ ക്രെഡിറ്റ് എടുക്കാൻ വന്നിരിക്കുകയാണെന്നും ബിജെപി സംസ്ഥാനഅധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലോകബാങ്കിന്റെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 17 കോടി ജനങ്ങള്‍…

Read More

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച സൗഹാര്‍ദപരമായിരുന്നു, പക്ഷേ ഞങ്ങള്‍ പറഞ്ഞ പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല’: ബിനോയ് വിശ്വം

പി എം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടും പ്രശ്‌നപരിഹാരമുണ്ടായില്ലെന്ന് സ്ഥിരീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചര്‍ച്ച വളരെ സൗഹാര്‍ദപരമായിരുന്നെങ്കിലും തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. വിഷയത്തിന് പരിഹാരം ചര്‍ച്ചയില്‍ രൂപപ്പെടാത്തതിനാല്‍ തങ്ങളുടെ പ്രശ്‌നം ഇപ്പോഴും ബാക്കിയാണ്. എല്ലാ തുടര്‍ നടപടികളും യഥാസമയം സിപിഐ നേതൃത്വം മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുമോ എന്ന ചോദ്യത്തിന് പിന്നീട് അറിയിക്കാമെന്ന മറുപടിയാണ് ബിനോയ് വിശ്വം നല്‍കുന്നത്….

Read More

കേരളത്തിലും എസ്‌ഐആര്‍ വരും; നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കും; നടപടി ക്രമങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

കേരളത്തില്‍ എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ നടപ്പിലാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എസ്‌ഐആര്‍ നടപ്പിലാക്കാമെന്ന അഭ്യര്‍ഥന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തള്ളി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കും. നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ വിവരശേഖരണം നടക്കും. ഡിസംബര്‍ 9ന് കരട് വോട്ടര്‍ പട്ടിക പുറത്തുവരും….

Read More

പിഎം ശ്രീ വിവാദം; CPI മന്ത്രിമാർ ക്യാബിനറ്റിൽ നിന്ന് വിട്ടു നിൽക്കും

പാർട്ടിയുടെ എതിർപ്പ് തള്ളി കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസവകുപ്പ് നടപടിക്കെതിരെ സിപിഐ. CPI ക്യാബിനറ്റിൽ നിന്ന് വിട്ടു നിൽക്കും. 29 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ CPI മന്ത്രിമാർ പങ്കെടുക്കില്ല. ബാക്കി നടപടികൾ ആലോചിക്കാൻ CPl സംസ്ഥാന കൗൺസിൽ വിളിച്ചു. നവംബർ 4 നാണ് സ്റ്റേറ്റ് കൗൺസിൽ നടക്കുക. വിഷയം എൽ ഡി എഫ് ചർച്ച ചെയ്യുമെന്ന സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ഉറപ്പ്…

Read More

കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

ഐഎസ്എൽ ക്ലബ്‌ കേരള ബ്ലാസ്റ്റേഴ്സ് കേരളം വിടാൻ ആലോചന. ഹോം ഗ്രൗണ്ട് ആയ കൊച്ചി സ്റ്റേഡിയത്തിന്റെ അവസ്ഥ പരിഗണിച്ചാണ് ആലോചന. ഐഎസ്എല്ലിന് മുന്നോടിയായി സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക. പണി തീർന്നില്ലെങ്കിൽ ഹോം ഗ്രൗണ്ട് ഹൈദരാബാദിലേക്കോ അഹമ്മദാബാദിലേക്കോ മാറ്റും. അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരില്ലെന്ന് അറിയിച്ചതോടെ എറണാകുളം കലൂർ സ്റ്റേഡിയം നവീകരണം അനിശ്ചിതത്വത്തിലാണ്. സ്റ്റേഡിയം നവീകരണ വിവാദത്തിന് പിന്നാലെ ജിസിഡിഎ അടിയന്തരയോഗം വിളിച്ചു. ചോദ്യങ്ങളോട് അസഹിഷ്ണുത തുടരുന്ന കായികമന്ത്രി വി അബ്ദുറഹിമാന് വിഷയത്തിൽ പ്രതികരണമില്ല.സ്റ്റേഡിയം…

Read More

കാര്‍ഷിക സര്‍വകലാശാലയില്‍ ഫീസ് മൂന്നിരട്ടിയാക്കി; താങ്ങാനാകാതെ ആഗ്രഹിച്ചെടുത്ത കോഴ്‌സ് പാതിയില്‍ നിര്‍ത്തി വിദ്യാര്‍ഥി

കാര്‍ഷിക സര്‍വകലാശാലയില്‍ കുത്തനെ ഉയര്‍ത്തിയ ഫീസ് താങ്ങാന്‍ ആകാതെ വിദ്യാര്‍ത്ഥി പഠനം ഉപേക്ഷിച്ചു. താമരശ്ശേരി സ്വദേശി അര്‍ജുനാണ് പഠനം ഉപേക്ഷിച്ചത്. ഈ വര്‍ഷം മുതല്‍ മൂന്ന് ഇരട്ടി ഫീസാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയത്. പ്ലസ്ടുവിന് ശേഷം തുടര്‍ച്ചയായി മൂന്നുവര്‍ഷം എന്‍ട്രന്‍സ് പഠനം നടത്തി മികച്ച റാങ്ക് നേടിയാണ് അര്‍ജുന്‍ ബിഎസ് സി അഗ്രികള്‍ച്ചര്‍ കോഴ്‌സിന് ചേര്‍ന്നത്. ആഗ്രഹിച്ച് പ്രവേശനം നേടിയ കോഴ്‌സ് ആണെങ്കിലും അര്‍ജുന്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. നോട്ടിഫിക്കേഷന്‍ പ്രകാരം ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന് സെമസ്റ്റര്‍…

Read More

നമ്മൾ ഒന്നിച്ചു ഒരു ടീമായി അങ്ങ് ഇറങ്ങും, പിണറായി സർക്കാരിന്റെ അവസാനത്തെ അടി നമ്മൾ ഒന്നിച്ചടിക്കും’: അബിൻ വർക്കി

രാഹുൽഗാന്ധി ഉള്ളതുകൊണ്ട് മാത്രമാണ് ഈ സംഘടനയിലേക്ക് വന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. താളുകൾ മറിക്കുകയാണ്, പുസ്തകം അടയ്ക്കുകയല്ല. നേതൃത്വം മാത്രമല്ല സംഘടനയ്ക്ക് വേണ്ടി ചോരയൊലിപ്പിച്ചവരും ജയിലിൽ പോയവരും അനവധിയാണ്. പേരാമ്പ്രയിൽ ഇപ്പോഴും ഏഴ് പ്രവർത്തകർ ജയിലിലാണ്. യൂത്ത് കോൺഗ്രസിന്റെ പുതിയൊരു തലത്തിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം തന്നു എന്നാണ് കരുതുന്നത്. രാഹുൽഗാന്ധി ഉള്ളതുകൊണ്ട് മാത്രമാണ് ഈ സംഘടനയിലേക്ക് വന്നത്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നത് രാഹുൽഗാന്ധി ഉള്ളതുകൊണ്ട്. നമ്മുടെ മുൻപിൽ ഒറ്റ മുദ്രാവാക്യം…

Read More

മുസ്തഫാബാദിനെ കബീർധാം എന്ന് പുനർനാമകരണം ചെയ്യും; വീണ്ടും യുപിയിലെ സ്ഥലപ്പേര് മാറ്റാൻ യോഗി സർക്കാർ

വീണ്ടും യുപിയിലെ സ്ഥലപ്പേര് മാറ്റാൻ യോഗി സർക്കാർ. മുസ്തഫാബാദിനെ, കബീർധാം എന്ന് പുനർനാമകരണം ചെയ്യുമെന്ന് യോഗി ആദിത്യനാഥ്‌ അറിയിച്ചു. മുസ്ലീം ജനസംഖ്യ ഇല്ലാതിരുന്നിട്ടും ഗ്രാമത്തിന് മുസ്തഫാബാദ് എന്ന് പേരിട്ടതിൽ ആശ്ചര്യപ്പെട്ടെന്ന് യോഗി പറഞ്ഞു. അഭിമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. “ഫൈസാബാദ് ഇപ്പോൾ അയോധ്യയാണ്, അലഹബാദ് പ്രയാഗ്‌രാജ് ആണ്. മുസ്തഫാബാദ് കബീർ ധാം ആക്കും. അഭിമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്,” അദ്ദേഹം ലഖിംപൂർ ഖേരിയിൽ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു. മുസ്തഫാബാദ് എന്ന പേര് അറിഞ്ഞപ്പോൾ…

Read More