Headlines

Webdesk

‘ചായക്കോപ്പയിലെ കാറ്റ് മാത്രമായി കോൺഗ്രസ് മാറും, ഭരണം കിട്ടിയാൽ വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നേരിട്ട് എത്തും’; വി വി രാജേഷ്

ഭരണം കിട്ടിയാൽ വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നേരിട്ട് എത്തുമെന്ന് ബിജെപി നേതാവ് വി വി രാജേഷ്. തിരഞ്ഞെടുപ്പ് ഫലം വന്ന് 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി എത്തും. തിരുമല അനിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ടവർ പറഞ്ഞതാണ്. പരമാവധി സീറ്റുകൾ വിജയിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഉത്തമമായ കരങ്ങളിൽ തന്നെ ഭരണമെത്തും. പുറത്ത് പോകുമ്പോൾ പരമാവധി സമ്പാദിക്കാനാണ് എൽ ഡി എഫിൻ്റെ ശ്രമം. കോർപ്പറേഷനിൽ ത്രികോണ മത്സരം എന്ന് പറയാനാകില്ല. ചില വാർഡുകളിൽ കോൺഗ്രസിൻ്റെ സാന്നിധ്യമുണ്ടെന്ന് മാത്രം. ബിജെപിയുടെ വാർഡുകളിൽ ഒരെണ്ണത്തിൽ…

Read More

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം നടത്തുന്നതില്‍ തെറ്റില്ല: വി കെ ശ്രീകണ്ഠന്‍ എം പി

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രചാരണം നടത്തുന്നതില്‍ തെറ്റില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എംപി. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല. സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും യുഡിഎഫ് എംഎല്‍എയാണ്. രാഹുല്‍ ഔദ്യോഗിക പാര്‍ട്ടി ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല എന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനെയും പ്രിയ അജയനെയും വി കെ ശ്രീകണ്ഠന്‍ എംപി കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു. ബിജെപി വിട്ട് വര്‍ഗീയത…

Read More

പാകിസ്താനിൽ പശ നിർമാണ ഫാക്ടറിയിൽ പൊട്ടിത്തെറി; 15 തൊഴിലാളികൾ മരിച്ചു

പാകിസ്താനിൽ പശ നിർമാണ ഫാക്ടറിയിൽ പൊട്ടിത്തെറി.15 തൊഴിലാളികൾ മരിച്ചു;നിരവധി പേർക്ക് പരുക്ക്. ഫൈസലാബാദിലെ വ്യാവസായിക കേന്ദ്രത്തിലാണ് സ്ഫോടനം. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.ഫാക്ടറി മാനേജരെ അറസ്റ്റ് ചെയ്തതായും സ്ഫോടനത്തിന് തൊട്ടുപിന്നാലെ ഓടി രക്ഷപ്പെട്ട ഫാക്ടറി ഉടമയെ തിരയുന്നതായും പൊലീസ് പറഞ്ഞു. സ്ഫോടനത്തിൽ ഫാക്ടറി കെട്ടിടത്തിനും സമീപത്തെ വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ഫാക്ടറിയിൽ തീപിടുത്തമുണ്ടായി, പ്രദേശത്ത് പരിഭ്രാന്തി പരത്തിയതായി പ്രാദേശിക ഭരണാധികാരി രാജാ ജഹാംഗീർ പറഞ്ഞു. അന്വേഷണം നടന്നുവരികയാണെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് അസ്ലം പറഞ്ഞു. പഞ്ചാബ്…

Read More

ഒപ്പം താമസിച്ച യുവതിയോട് യുവമോര്‍ച്ച നേതാവിന്റെ ക്രൂരത; ചാര്‍ജര്‍ കേബിള്‍ പൊട്ടുന്നതുവരെ അടിച്ചു; ശരീരം മുഴുവന്‍ ചുവന്ന പാടുകള്‍

കൊച്ചി മരടില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ഗോപു പരമശിവന്‍ കസ്റ്റഡിയില്‍. മൊബൈലിന്റെ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിയുടെ മുതുകിലും തുടയിലും അടിയേറ്റ പാടുകളുണ്ട്. മര്‍ദനമേറ്റ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു തന്നെ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് സ്റ്റേഷനിലെത്തിയ യുവതി ഗോപുവില്‍ നിന്ന് തനിക്ക് നേരിട്ട കൊടിയ മര്‍ദനത്തിന്റെ വിവരങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ ഉടന്‍ വൈദ്യ പരിശോധനയ്ക്ക്…

Read More

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന. ആറന്മുളയിലെ വീട്ടിലാണ് പരിശോധന. നിര്‍ണായക രേഖകള്‍ ഉള്‍പ്പെടെ കണ്ടെത്തുന്നതിനായാണ് ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനകള്‍ നടന്നത്. സ്വര്‍ണ്ണക്കൊള്ള കേസില്‍ പത്മകുമാര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ രണ്ട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം രഹസ്യമായാണ് അന്വേഷണസംഘം പത്മകുമാറിന്റെ വീട്ടിലെത്തിയത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എ.പത്മകുമാര്‍ കൂട്ടുപ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാര്‍…

Read More

ശബരിമല സ്വര്‍ണക്കൊള്ള: ‘അന്വേഷണം കടകംപള്ളിയിലേക്കും വാസവനിലേക്കും എത്തണം’; കെ മുരളീധരന്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രനിലേക്ക് മാത്രമല്ല, ദേവസ്വംമന്ത്രി വി എന്‍ വാസവനിലേക്കും അന്വേഷണം എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എ പത്മകുമാറിന് പിന്നില്‍ സിപിഐഎം ആണെന്നും കെ മുരളീധരന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും മാത്രമായിട്ട് ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാരിനും മന്ത്രിമാര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ് ബോര്‍ഡ് അംഗങ്ങളും പ്രസിഡന്റുമൊക്കെ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വിശദമായി അന്വേഷിക്കണം. അന്വേഷണം മന്ത്രിമാരിലേക്കും മുന്‍മന്ത്രിമാരിലേക്കും നീങ്ങണം. പത്മകുമാറൊക്കെ ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്തുവെങ്കില്‍ പാര്‍ട്ടി അറിഞ്ഞു…

Read More

വിജയുടെ യാത്ര വൈകും; തീയതി മാറ്റണമെന്ന് സേലം പൊലിസ്; ഡിസംബര്‍ നാലിന് സുരക്ഷയൊരുക്കാന്‍ കഴിയില്ല

തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയുടെ സംസ്ഥാന പര്യടനം ഇനിയും വൈകും. ഡിസംബര്‍ നാലിന് പ്രഖ്യാപിച്ച സേലത്തെ പൊതുയോഗത്തിന്റെ തീയതി മാറ്റണമെന്ന് പൊലിസ് ആവശ്യപ്പെട്ടു. നാലിന് കാര്‍ത്തിക ദീപം നടക്കുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്നാണ് പൊലിസ് പറയുന്നത്. കരൂര്‍ ദുരന്തത്തിന് ശേഷം നിര്‍ത്തിവെച്ച സംസ്ഥാന പര്യടനം ഡിസംബര്‍ നാലിന് സേലത്ത് നിന്ന് തുടങ്ങാനായിരുന്നു ടിവികെയുടെ പദ്ധതി. ഇതിനായി സേലം പൊലിസില്‍ അപേക്ഷയും നല്‍കി. സേലത്തെ മൂന്ന് ഗ്രൗണ്ടുകളില്‍ ഏതിലെങ്കിലും അനുമതി നല്‍കണമെന്നായിരുന്നു ടിവികെയുടെ അപേക്ഷ. എന്നാല്‍, നാലിന് കാര്‍ത്തിക…

Read More

നാല് വയസുകാരി ബസ് കയറി മരിച്ച സംഭവം: സ്‌കൂളിന് വീഴ്ചയെന്ന് കണ്ടെത്തല്‍; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ നാലു വയസ്സുകാരി ബസ് കയറി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. സ്‌കൂള്‍ അധികൃതരുടെ വീഴ്ചയാണ് അപകടകാരണം എന്നാണ് കണ്ടെത്തല്‍ സേഫ്റ്റി പ്രോട്ടോകോള്‍ വാഴ്‌ത്തോപ്പ് ഗിരിജ്യോതി സിഎംഐ പബ്ലിക് സ്‌കൂള്‍ പാലിച്ചിട്ടില്ല എന്നാണ് ബാലാവകാശ കമ്മീഷന്റെ കണ്ടത്തല്‍. പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹെയ്‌സല്‍ ബെന്‍ മരിച്ചത് യാദൃശ്ചിക സംഭവമായി കാണാന്‍ കഴിയില്ല. ബസ് നിര്‍ത്തി കുട്ടികള്‍ ക്ലാസ് റൂമില്‍ കയറുന്നത് വരെ ബസ് മുന്നോട്ടെടുക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചു….

Read More

മെക്‌സിക്കന്‍ സുന്ദരി ഫാത്തിമ ബോഷ് മിസ് യൂണിവേഴ്‌സ്

മെക്‌സിക്കന്‍ സുന്ദരി ഫാത്തിമ ബോഷ് മിസ് യൂണിവേഴ്‌സ് 2025. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ചടങ്ങിലാണ് ഫാത്തിമ ബോഷ് മിസ് യൂണിവേഴ്‌സ് കിരീടമണിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ വിജയി വിക്ടോറിയ ക്‌ജെര്‍ ആണ് ഫാത്തിമയെ കിരീടം അണിയിച്ചത്. സ്‌നേഹത്തിന്റെ ശക്തി എന്നതായിരുന്നു ഈ വര്‍ഷത്തെ ചടങ്ങിന്റെ പ്രമേയം. 121 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുത്തത്. സൗദി അറേബ്യ, പലസ്തീന്‍, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ മത്സരാര്‍ഥികള്‍ എത്തിയിരുന്നു. 74-ാം മിസ് യൂണിവേഴ്‌സ് കിരീടമാണ് ഫാത്തിമ ബോഷ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയെ…

Read More

ഭൂകമ്പം; ബംഗ്ലാദേശും അയര്‍ലന്‍ഡും തമ്മിലുള്ള ടെസ്റ്റ് മത്സരം നിര്‍ത്തി,തീവ്രത രേഖപ്പെടുത്തിയത് 5.7

ക്രിക്കറ്റില്‍ ഇത്തരമൊരു പ്രതിസന്ധി ഇതിന് മുന്‍പ് നേരിട്ടുണ്ടോ എന്നറിയില്ല. ഭൂകമ്പത്തെ തുടര്‍ന്ന് ധാക്കയിലെ മിര്‍പൂരിലെ ഷേര്‍ ഇ-ബംഗ്ലാ ദേശീയ സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് മത്സരം നിര്‍ത്തി. രാവിലെയായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇതോടെ കളിക്കാരും അമ്പയര്‍മാരും സുരക്ഷയ്ക്കായി മത്സരം താല്‍ക്കാലികമായി നിര്‍ത്തി. ഈ സമയം രണ്ടാം ഇന്നിങ്‌സില്‍ 55 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സുമായി അയര്‍ലന്‍ഡ് താരങ്ങളായിരുന്നു ക്രീസിലുണ്ടായിരുന്നത്. ക്രിക്കറ്റ് അയര്‍ലന്‍ഡ് എന്ന എക്‌സ് പേജിലൂടെയാണ് വിവരം…

Read More