Headlines

‘കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ CPIM പ്ലാൻ ചെയ്തു, വിശ്വാസികൾ ബിജെപിക്ക് ഒപ്പം നിക്കണം; കേന്ദ്ര ഏജൻസി അന്വേഷിക്കണം’: കെ സുരേന്ദ്രൻ

ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ സർക്കാർ കണ്ണിൽ പൊടി ഇടുന്ന അന്വേഷണം മാത്രം നടത്തുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സൂത്രധാരൻമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഉള്ള താൽപ്പര്യം അന്വേഷണ സംഘത്തിന് ഇല്ല. കൃത്യമായ ആസൂത്രം ഈ വിഷയത്തിൽ നടന്നു. വാസുവും , പത്മകുമാറും പിണറായി വിജയൻ്റെ അടുത്ത ആളുകൾ.

ശരിയായ അന്വേഷണം നടന്നാൽ മുഖമന്ത്രിയുടെ അടുത്ത് എത്തും. മുഖ്യമന്ത്രിയുടെ അറിവോ , സമ്മതമോ ഇല്ലാതെ ഈ കൊള്ള നടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. നവോദാനത്തിന്റെ മറവിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ പ്ലാൻ ചെയ്തു. CPIM സംസ്ഥാന നേതാക്കളുടെ അറിവ് ഇല്ലാതെ കൊള്ള നടക്കില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

കടകംപള്ളിയെ ചോദ്യം ചെയ്ത ശേഷമാണ് തന്ത്രിമാരുടെ മൊഴി എടുക്കാൻ. പത്മകുമാർ പിണറായി വിജയൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ. അതുകൊണ്ടണ് പാർട്ടിയിൽ നിന്ന് പുറത്താകാത്തത്. ആഭ്യന്തര വകുപ്പിൻ്റെ അന്വേഷണം എവിടെയും എത്തില്ല. മുരാരിബാബു കടകംപള്ളിയെ കുറിച്ച് കൃത്യമായി മൊഴി നൽകിയിട്ടുണ്ട്.

പക്ഷെ അത് ഒന്നും കോടതിക്ക് മുന്നിൽ എത്തിയില്ല. കേന്ദ്ര ഏജൻസി അന്വേഷിക്കണം. വിശ്വാസികൾ ഞങ്ങൾക്ക് ഒപ്പം നിക്കണം. ശബരിമല വിഷയത്തിൽ UDF നിലപാടിൽ വെള്ളം ചേർത്തു. കൃത്യമായി അന്വേഷണം നടന്നാൽ UDF ലെ ദേവസ്വം മന്ത്രിമാരും കുടുങ്ങും. UDF കൈയ്കളും ശുദ്ധമല്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

ലേബർ കോഡ് പരിഷ്ക്കരണം ഏറ്റവും നല്ല പരിഷ്ക്കാരം. തൊഴിലാളികൾക്ക് ആർക്കും പരാതി ഇല്ല. തൊഴിലാളി സംഘടന നേതാക്കൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാകും. കേരളത്തിൻ്റെ അഭിപ്രായം ആര് കണക്കിൽ എടുക്കാൻ. ഏത് ട്രെയ്ഡ് യൂണിയൻ സമരം നടത്തിയാലും കാര്യമില്ല. ഇത് തൊഴിലാളികൾക്ക് അനുകൂലം. BMS അല്ല ആര് സമരം നടത്തിയിട്ടും കാര്യമില്ല. തൊഴിലാളി യൂണിയൻ പറയുന്ന നിലപാട് അല്ല ജനങ്ങളുടെ നിലപാടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.