Headlines

കോമൺ വെൽത്ത് ഗെയിംസിന് വേദിയാകാൻ ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം ആയി

2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ. ഗ്ലാസ്കോയിലെ കോമൺ‌വെൽത്ത് സ്‌പോർട്‌സ് ജനറൽ അസംബ്ലിയിലാണ് പ്രഖ്യാപനം. അഹമ്മദാബാദാണ് വേദിയാകുന്നത്. സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് എൻക്ലേവിലാണ് ഗെയിംസ് നടക്കുക. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യ കോമൺ വെൽത്ത് ഗെയിംസിന് വേദിയാകുന്നത്. 2010 ലാണ് ഇന്ത്യ ഇതിനുമുമ്പ് കോമൺവെൽത്ത് ഗെയിംസിന് ആതിഥേയരായത്. കോമൺവെൽത്ത് ഗെയിംസിന്റെ നൂറാം പതിപ്പെന്ന പ്രത്യേകത കൂടിയുണ്ട് 2030 ഗെയിംസിന്. കോമൺ‌വെൽത്ത് സ്‌പോർട്‌സ് ഇവാലുവേഷൻ കമ്മിറ്റി മേൽനോട്ടം വഹിച്ച വിശദമായ പ്രക്രിയയെ തുടർന്നാണ് അഹമ്മദാബാദിനെ ശുപാർശ ചെയ്തിരുന്നത്. 1930-ൽ…

Read More

കാലിക്കറ്റ് സർവകലാശാല സെർച്ച് കമ്മിറ്റി രൂപീകരണം; പ്രതിനിധിയെ സെനറ്റ് യോഗം ചേർന്ന് തെരഞ്ഞെടുക്കണമെന്ന് ഹൈക്കോടതി

കാലിക്കറ്റ് സർവകലാശാല സ്ഥിരം വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ സർക്കാരിന് ആശ്വാസം. സെനറ്റ് യോഗം ചേർന്ന് പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന് ഹൈക്കോടതി. കലിക്കറ്റ് സർവകലാശാലയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽ‌കി. സെർച്ച് കമ്മിറ്റി പ്രതിനിധിയുടെ അനുമതി കൂടി വാങ്ങിയ ശേഷം പട്ടിക ചാൻസലർക്ക് കൈമാറാം. സംസ്ഥാന സർക്കാരിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആദ്യം സെർച്ച് കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിൽ നിന്ന് സർവകലാശാല പ്രതിനിധിയായ എ സാബു പിന്മാറിയിരുന്നു. എന്നാൽ അത് കാര്യമാക്കാതെ വി സി നിയമനവുമായി ബന്ധപ്പെട്ട…

Read More

‘ബംഗ്ലാദേശ് ജനതയുടെ താത്പര്യങ്ങൾ സംരക്ഷിക്കും, ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യർത്ഥന പരിശോധിക്കും’; വിദേശകാര്യ മന്ത്രാലയം

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ അഭ്യർത്ഥന പരിശോധിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം. ബംഗ്ലാദേശിലെ സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവയടക്കം ജനങ്ങളുടെ മികച്ച താൽപ്പര്യങ്ങൾക്ക്‌ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എല്ലാ പങ്കാളികളുമായും ക്രിയാത്മകമായി ഇടപഴകുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് ബംഗ്ലാദേശ് കത്തുകൾ അയച്ചിരുന്നു. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണിന്റെ വിധിയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി ഹസീനയെ വിചാരണ ചെയ്തിരുന്നു….

Read More

കേരളത്തിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലടിക്കുന്ന രാഷ്ട്രീയം തുടങ്ങിവച്ചത് മുഖ്യമന്ത്രി’; രമേശ് ചെന്നിത്തല

കേരളത്തിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലടിക്കുന്ന രാഷ്ട്രീയം തുടങ്ങിവച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ അധികാരം ലഭിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയും സിപിഐഎമ്മുമാണ് വർഗീയ ധ്രുവീകരണം നടത്താൻ ശ്രമിച്ചത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആരേയും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കില്ലെന്ന് ഹൈക്കമാന്റ് പറഞ്ഞതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാകരുതെന്ന് പിണറായി വിജയനേക്കാള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് നരേന്ദ്ര മോദിയാണ്. ഇവിടെ സിപിഐഎം-ബിജെപി അന്തര്‍ധാര വളരെ വ്യക്തമാകുന്നതെന്ന് അദേഹം പറഞ്ഞു. എൻഎസ്എസിന്റെ രാഷ്ട്രീയ ലൈൻ…

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ തിരുത്തണം, സജീവമാകണം’; കെ.സുധാകരൻ

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ നടപടി തന്റെ അറിവോടെ അല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. തീരുമാനം എടുത്ത മീറ്റിങിൽ താൻ ഉണ്ടായിരുന്നില്ല. രാഹുൽ തിരുത്തണമെന്നും സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ നേതാക്കൾക്ക് ഓരോ അഭിപ്രായം ഉണ്ടാകുമെന്നും തന്റെ അഭിപ്രായം താൻ പറയുമെന്നും കെ സുധാകരൻ പ്രതികരിച്ചു. രാഹുലിന്റെ വിഷയത്തെക്കുറിച്ച് താന്‍ അന്വേഷിച്ചെന്നും രാഹുല്‍ നിരപരാധിയാണെന്നും കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമായി രംഗത്തുവരണം. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. അതേസമയം…

Read More

രണ്ടാഴ്ച മുൻപ് സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്നു; UDF സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറ്

UDF സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറെന്ന് പരാതി. തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ വാഴക്കാട് വാർഡിലെ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കാർത്തികേയന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടാഴ്ച മുൻപാണ് കാർത്തികേയൻ സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്നത്. മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് പ്രതിഷേധിച്ചായിരുന്നു പാർട്ടി മാറ്റം. ബൈക്കുകളിലെത്തിയ സംഘമാണ് വീടിന് നേരെ കല്ലെറിഞ്ഞതെന്ന് സ്ഥാനാർത്ഥി പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴി പലവിധ ഭീഷണികൾ നേരിടുന്നതായും കാർത്തികേയൻ പറഞ്ഞു. പോത്തൻകോട് പൊലീസിൽ പരാതി നൽകി.

Read More

ചികിത്സാ ചെലവ് ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണം; ആശുപത്രികൾക്ക് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

ആശുപത്രികൾക്ക് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി. ആശുപത്രികളിൽ പരാതി പരിഹാര ഡെസ്ക് വേണം. ചികിത്സാ ചെലവ് ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണം. പണമില്ലാത്തതിനാൽ ചികിത്സ നിഷേധിക്കരുതെന്നും നിർദേശം. ഡോക്ടേഴ്സിന്റെ വിവരങ്ങളും ചികിത്സാ നിരക്കുകളും പ്രദർശിപ്പിക്കുന്നതിനെതിരായ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിർദേശം. സ്വകാര്യ ആശുപത്രി മാനേജ്മെൻറ് അസോസിയേഷനും ഐഎംഎയും നൽകിയ ഹർജി ഹൈക്കോടതി തള്ളിക്കൊണ്ടാണ് നിർദേശങ്ങൾ. ഡോക്ടർമാരുടെ വിവരങ്ങളും ചികിത്സാനിരക്കുകളും പ്രദർശിപ്പിക്കുന്നതിനെതിരായ ഹർജിയാണ് തള്ളിയത്. രോഗികളുടെ അവകാശങ്ങൾക്കും ചികിത്സാ സുതാര്യതയ്ക്കും മുൻഗണന നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരങ്ങളും സേവന…

Read More

മാനസികമായി തകർന്നു; SIR ജോലി സമ്മർദ്ദം വ്യക്തമാക്കുന്ന BLOയുടെ ശബ്ദ സന്ദേശങ്ങൾ പുറത്ത്

ബിഎൽഒമാരുടെ എസ്ഐആർ ജോലി സമ്മർദ്ദം വ്യക്തമാക്കുന്ന കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്. പാലക്കാട് സ്വദേശിയായ ഉദ്യോഗസ്ഥയുടെ ഓഡിയോ സംഭാഷണം പുറത്ത് വന്നത്. കണ്ണൂരിൽ ബിൽഒ ആത്മഹത്യ ചെയ്തതുപോലെ, താൻ ചെയ്യാതിരുന്നത് അതിശയമെന്ന് ഉദ്യോഗസ്ഥയുടെ സന്ദേശം. മാനസികമായി തകർന്നു, ലോ പെർഫോമൻസ് എന്ന് കാണിച്ച് വിലയിരുത്തലുകൾ നടത്തിയെന്നും സന്ദേശത്തിൽ പറയുന്നു. എസ്‌ഐആർ നടപടിക്രമങ്ങൾ സുഗമമായി നടക്കുന്നുവെന്നാണ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചത്. എന്നാൽ ബിഎൽഒമാർ കടുത്ത സമ്മർദത്തിലാണെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം കോട്ടയത്ത് ബിഎൽഒ ആത്മഹത്യ…

Read More

‘രാഹുൽ മാങ്കൂട്ടം വിഷയം ശബരിമല കൊള്ള മറയ്ക്കാൻ, ചില മാധ്യമങ്ങളും ഇതിന് കൂട്ടു നിൽക്കുന്നു’: വി ഡി സതീശൻ

തികഞ്ഞ ആത്മവിശ്വാസത്തോടെ ആണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമല സ്വർണ്ണ കൊള്ള തിഞ്ഞെടുപ്പിൽ ചർച്ചയാകും. സിപിഐഎമ്മിന് ഗൂഢാലോചനയിൽ പങ്കുണ്ട്. അതുകൊണ്ടാണ് രണ്ടു നേതാക്കൾ ജയിലിൽ പോയിട്ടും നടപടിയെടുക്കാത്തത്.കടകംപള്ളിയും പോറ്റിയും തമ്മിലുള്ള ബന്ധത്തിൻ്റെ തെളിവുകൾ ഉണ്ട്. പിടിയിലായവർ കൂടുതൽ മൊഴികൾ കൊടുത്താൽ ഉയർന്ന നേതാക്കൾ ജയിലിലാകും. ഈ നിലപാട് സ്വീകരിക്കുന്ന ഒരു പാർട്ടി ഇന്ത്യയിൽ തന്നെ കാണില്ല. മോഷ്ടാക്കളുടെയും ക്രിമിനലുകളുടേയും പാർട്ടിയായി സിപിഎം മാറി. രാഹുൽ മാങ്കൂട്ടം – വിഷയം ശബരിമല…

Read More

ജാതി അധിക്ഷേപ ആരോപണം നേരിടുന്ന വിജയകുമാരിക്ക് പുതിയ പദവി; രാഷ്ട്രപതി നാമനിർദേശം ചെയ്തു

കേരള സർവകലാശാലയിസലെ പിഎച്ച്ഡി വിവാദത്തിൽ ജാതി അധിക്ഷേപം നേരിടുന്ന ഡീൻ ഡോക്ടർ സി എൻ വിജയകുമാരിയ്ക്ക് പുതിയ പദവി. കേന്ദ്ര സർവകലാശാലയിലെ പരമോന്നത സമിതിയായ കോർട്ടിലേക്ക് രാഷ്ട്രപതി ഡോക്ടർ സി എൻ വിജയകുമാരിയെ നാമനിർദേശം ചെയ്തു. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലേക്കാണ് നാമനിർദ്ദേശം ചെയ്തത്. സെനറ്റിന് സമാനമായ പദവിയാണ് കോർട്ട്. ഈ കോർട്ടിലേക്ക് രാഷ്ട്രപതിക്ക് 10 പേരെ നാമനിർദേശം ചെയ്യാം. കേരള സർവകലാശാലയിലെ സെനറ്റം അംഗം കൂടിയാണ് വിജയകുമാരി. മൂന്ന് വർഷത്തേയ്ക്കാണ് നാമ നിർദ്ദേശം ചെയ്തത്. കേരള സർവകലാശാലയിൽ…

Read More