നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

 

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ പ്രതികളായ റോയി വയലാട്ട്, അഞ്ജലി റീമാ ദേവ്, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പെൺകുട്ടിയുടെ രഹസ്യമൊഴി പരിശോധിച്ച ശേഷം തുടർവാദം കേൾക്കാമെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു

എന്നാൽ പരാതി ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമാണെന്നാണ് പോക്‌സോ കേസ് പ്രതികൾ പറയുന്നത്. സംഭവം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് പെൺകുട്ടിയും അമ്മയും പരാതി നൽകിയതെന്നും പ്രതികൾ പറയുന്നു. എന്നാൽ റോയ് അടക്കമുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സർക്കാരിന്റെ വാദം.

2021 ഒക്ടോബർ 20ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂർത്തിയാകാത്ത മകളും പരാതി നൽകിയത്.