Headlines

‘ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെ’; പിടിയിലായ ബിലാൽ റാക്കറ്റിലെ മുഖ്യ കണ്ണി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

 

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ പിടിയിലായ ബിലാൽ മുഖ്യസൂത്രധാരനെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. നിരവധി യുവതികളെ ബിലാൽ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും, ഒരു ഡീൽ നടത്തിയാൽ അൻപതിനായിരം മുതൽ ഒരുലക്ഷം രൂപവരെ ലഭിച്ചിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഒന്നാം പ്രതി സിന്ധുവിന്റെ അക്കൗണ്ടിൽ നിന്ന് ഗുണ്ടാ നേതാവ് ഔറംഗസേബിന്റെ അക്കൗണ്ടിലേക്ക് പണം പോയതിലും അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

ദുബായിൽ വെച്ചാണ് ബിലാൽ സിന്ധുവുമായി പരിചയത്തിലായത്. സെക്സ് റാക്കറ്റിന്റെ പ്രവർത്തനം സജീവമായതോടെ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങി. പിന്നീട് നിരവധി യുവതികളെയാണ് ദുബായിലേക്ക് എത്തിച്ചത്. വൻ സാമ്പത്തിക നേട്ടവും ഉണ്ടാക്കി.

 

നിരവധി യുവതികളെ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ ഗുണ്ടാ നേതാവ് ഔറംഗസേബ്ബിലേക്ക് അന്വേഷണം ആരംഭിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.

 

അതേസമയം, കേസിൽ രണ്ടാം പ്രതി അലീനയുടെ പങ്ക് വ്യക്തമാകുന്ന ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു. ഇടനിലക്കാരനുമായി തുക പറഞ്ഞുറപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.