ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഗർഭിണികളും പകൽ സമയത്ത് സെൽഫ് ലോക്ക്ഡൗണിന് വിധേയമാകണമെന്ന് ഉന്നതതല യോഗത്തിന് ശേഷം മന്ത്രി കെ രാജൻ. എല്ലായിടത്തും സാധാരണത്തേക്കാൾ കൂടുതൽ താപനിലയാണ് രേഖപ്പെടുത്തുന്നത്. എല്ലാ ജില്ലകൾക്കും ഉഷ്ണ തരംഗം മുന്നറിയിപ്പുണ്ട്. ജാഗ്രത കുറയ്ക്കാനുള്ള സമയമായിട്ടില്ല. തീപിടുത്തം പാമ്പ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ജാഗ്രത പാലിക്കണം. പകൽ സമയത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രി രാജൻ അഭ്യർത്ഥിച്ചു.
ആരോഗ്യപ്രശ്നം ഉള്ളവരും ഗർഭിണികളും പകൽ സമയത്ത് സേഫ് ലോക്ക്ഡൗണിന് വിധേയമാകണം.108 ആംബുലൻസുകൾ പൂർണമായി സജ്ജമാണ്. ആന്റിവനം ഉള്ള ആശുപത്രികളിലേക്ക് പെട്ടെന്ന് പാമ്പുകടിയേറ്റൽ ആളുകളെ എത്തിക്കാൻ ആംബുലൻസുകൾ സജ്ജമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വകുപ്പുകൾക്ക് ചുമതലകൾ നൽകിയിട്ടുണ്ട്
ലോക്കൽ ആക്ഷൻ പ്ലാനുകൾ തയ്യാറാക്കാനുള്ള ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിന്. തൃശ്ശൂർ പൂരത്തിന് മാർഗനിർദേശങ്ങൾ മുൻപു തന്നെ നൽകിയിട്ടുണ്ട്. ആനകൾക്ക് എപ്പോഴും വെള്ളം കൊടുത്ത് തണുപ്പിക്കണം. ആരോഗ്യ വകുപ്പിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് എമർജൻസി ഷീറ്റ് എല്ലായിടത്തും കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍ ഉറപ്പാക്കണമെന്നും അങ്കണവാടികളിലും സ്‌കൂളുകളിലും കൂള്‍ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ട്രാഫിക്ക് സിഗ്‌നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കണം. കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും പൊതു ഇടങ്ങളില്‍ വെള്ളം, ഒആര്‍എസ് എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.






