വിയര്‍പ്പും അധ്വാനവും തൃക്കരിപ്പൂരിന്റെ മണ്ണില്‍ പുതിയ ചരിത്രമെഴുതും എന്നതില്‍ സംശയമില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍. ഈ പോരാട്ടത്തില്‍ തന്നോടൊപ്പം നിന്ന ഓരോ പ്രവര്‍ത്തകന്റെയും മുഖം മനസ്സിലുണ്ടെന്നും വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നുവെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ജാതി-മത-കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി എന്നെ സ്വീകരിച്ച സഹോദരങ്ങള്‍ക്കും, ആവേശം പകര്‍ന്നു നല്‍കിയ പ്രവര്‍ത്തകര്‍ക്കും, പിന്തുണയുമായെത്തിയ എല്ലാ നേതാക്കള്‍ക്കും ഒരായിരം നന്ദി. തൃക്കരിപ്പൂരിന്റെ വികസനത്തിനായും നാടിന്റെ നന്മയ്ക്കായും നമുക്ക് തുടര്‍ന്നും ഒരുമിച്ച് നില്‍ക്കാം. തൃക്കരിപ്പൂരിന്റെ മണ്ണില്‍ സ്ഥാനാര്‍ത്ഥിയായി കാലുകുത്തിയ നിമിഷം മുതല്‍ എന്നെ പൊതിഞ്ഞ ആവേശവും സ്‌നേഹവായ്പും വാക്കുകള്‍ക്ക് അതീതമാണ്.
ഓരോ ചുവടിലും നിങ്ങള്‍ നല്‍കിയ ആത്മവിശ്വാസം ഈ പോരാട്ടത്തില്‍ എനിക്ക് കരുത്തായി മാറി. വിയര്‍പ്പുതുള്ളികളെപ്പോലും സ്‌നേഹത്തിന്റെ പൂമഴയായി മാറ്റിയ പ്രിയപ്പെട്ട തൃക്കരിപ്പൂരുകാര്‍ക്ക് ആദ്യമേ നന്ദി പറയട്ടെ- സന്ദീപ് വാര്യര്‍ പറഞ്ഞു.
അറുപത് വര്‍ഷക്കാലത്തെ ഇടത് കുത്തകയ്ക്ക് അന്ത്യം കുറിച്ച്, മാറ്റത്തിന്റെ പുതുപുലരി തൃക്കരിപ്പൂരില്‍ ഉദിക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് നാം ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. യു.ഡി.എഫിന്റെ ഓരോ പ്രവര്‍ത്തകനും നേതാക്കളും എണ്ണയിട്ട യന്ത്രം പോലെ രാപ്പകല്‍ ഭേദമില്ലാതെ കര്‍മ്മനിരതരായി. ഈ ഐക്യമാണ് നമ്മുടെ വിജയപ്രതീക്ഷകളുടെ അടിത്തറ. നേതൃത്വത്തിന് നന്ദി.
നമ്മുടെ വിയര്‍പ്പും അധ്വാനവും തൃക്കരിപ്പൂരിന്റെ മണ്ണില്‍ ഒരു പുതിയ ചരിത്രമെഴുതും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഈ പോരാട്ടത്തില്‍ എന്നോടൊപ്പം നിന്ന ഓരോ പ്രവര്‍ത്തകന്റെയും മുഖം എന്റെ മനസ്സിലുണ്ട്- സന്ദീപ് വാര്യര്‍ കുറിച്ചു.
സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്
ഹൃദയപൂർവ്വം, തൃക്കരിപ്പൂരിനോട്…
തൃക്കരിപ്പൂരിന്റെ മണ്ണിൽ സ്ഥാനാർത്ഥിയായി കാലുകുത്തിയ നിമിഷം മുതൽ എന്നെ പൊതിഞ്ഞ ആവേശവും സ്നേഹവായ്പും വാക്കുകൾക്ക് അതീതമാണ്. ഓരോ ചുവടിലും നിങ്ങൾ നൽകിയ ആത്മവിശ്വാസം ഈ പോരാട്ടത്തിൽ എനിക്ക് കരുത്തായി മാറി. വിയർപ്പുതുള്ളികളെപ്പോലും സ്നേഹത്തിന്റെ പൂമഴയായി മാറ്റിയ പ്രിയപ്പെട്ട തൃക്കരിപ്പൂരുകാർക്ക് ആദ്യമേ നന്ദി പറയട്ടെ.
അറുപത് വർഷക്കാലത്തെ ഇടത് കുത്തകയ്ക്ക് അന്ത്യം കുറിച്ച്, മാറ്റത്തിന്റെ പുതുപുലരി തൃക്കരിപ്പൂരിൽ ഉദിക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് നാം ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. യു.ഡി.എഫിന്റെ ഓരോ പ്രവർത്തകനും നേതാക്കളും എണ്ണയിട്ട യന്ത്രം പോലെ രാപ്പകൽ ഭേദമില്ലാതെ കർമ്മനിരതരായി. ഈ ഐക്യമാണ് നമ്മുടെ വിജയപ്രതീക്ഷകളുടെ അടിത്തറ.
നേതൃത്വത്തിന് നന്ദി
എനിക്ക് വലിയ രീതിയിലുള്ള പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകിയ എ.ഐ.സി.സി, കെ.പി.സി.സി, ഡി.സി.സി, യു.ഡി.എഫ് നേതൃത്വത്തോട് എനിക്ക് കടപ്പാടുണ്ട്. പ്രചരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരിട്ടെത്തി ആവേശം പകർന്നു നൽകിയ പ്രമുഖ നേതാക്കൾ ഈ പോരാട്ടത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തി.
“നമ്മുടെ വിയർപ്പും അധ്വാനവും തൃക്കരിപ്പൂരിന്റെ മണ്ണിൽ ഒരു പുതിയ ചരിത്രമെഴുതും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ഈ പോരാട്ടത്തിൽ എന്നോടൊപ്പം നിന്ന ഓരോ പ്രവർത്തകന്റെയും മുഖം എന്റെ മനസ്സിലുണ്ട്.”
ജാതി-മത-കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി എന്നെ സ്വീകരിച്ച സഹോദരങ്ങൾക്കും, ആവേശം പകർന്നു നൽകിയ പ്രവർത്തകർക്കും, പിന്തുണയുമായെത്തിയ എല്ലാ നേതാക്കൾക്കും ഒരായിരം നന്ദി. തൃക്കരിപ്പൂരിന്റെ വികസനത്തിനായും നാടിന്റെ നന്മയ്ക്കായും നമുക്ക് തുടർന്നും ഒരുമിച്ച് നിൽക്കാം.
സ്നേഹപൂർവ്വം,
സന്ദീപ് വാര്യർ







