കരസേന മുൻ മേധാവി ജനറൽ എം എം നരവനെയുടെ പുസ്തക വിവാദത്തിൽ കൂടുതൽ നടപടികളുമായി ഡൽഹി പോലീസ്. പ്രസാധകരായ പെൻഗ്വിൻ പബ്ലിക്കേഷൻസിന് സ്‌പെഷ്യൽ സെൽ നോട്ടീസ് നൽകി. അന്വേഷണത്തിൽ പങ്കുചേരാൻ പ്രസാധകരോടും പോലീസ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പുസ്തകവിവാദത്തിൽ പെൻഗ്വിൻ ഇന്ത്യ നൽകിയ വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ പല ചോദ്യങ്ങൾക്കും ഉത്തരം തേടിയാണ് ഡൽഹി പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയ്ക്ക് പുസ്തകത്തിന്റെ കോപ്പി എങ്ങനെ ലഭിച്ചുവെന്നുതന്നെയാണ് പ്രധാന ചോദ്യം. നോട്ടീസിന് ലഭിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ പബ്ലിക്കേഷൻസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും വിളിപ്പിക്കും. പുസ്തകത്തിന്റെ കോപ്പികൾ പ്രസിദ്ധീകരിക്കുകയോ വിതരണത്തിന് നൽകുകോ ചെയ്തിട്ടില്ലെന്ന് പെൻഗ്വിൻ അറിയിച്ചതിന് പിന്നാലെ എം എം നരവനെയും സ്ഥിരീകരിച്ചിരുന്നു.അതേസമയം പുസ്തകത്തെ സംബന്ധിച്ച് പറഞ്ഞതെല്ലാം സത്യമാണെന്നും മറ്റുള്ളവർക്കെതിനാണ് ഭയമെന്നും കെ സി വേണുഗോപാൽ എം പി ചോദിച്ചു. ചോർച്ച എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനാണ് ശ്രമമെന്ന് ഡൽഹി പോലീസ് പറയുന്നു. അതേസമയം രാഹുൽ ഗാന്ധിയും കോൺഗ്രസും മാപ്പ് പറയണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.
എം എം നരവനെയുടെ പുസ്തക വിവാദം; കൂടുതൽ നടപടികളുമായി ഡൽഹി പോലീസ്









