Headlines

സെനറ്റ് ഹാളിലെ ഭാരതാംബ വിവാദം; രജിസ്ട്രാർ ഇന്ന് റിപ്പോർട്ട് നൽകും

കേരള സർവകലാശാല സെനറ്റ് ഹാളിൽ ശ്രീ പത്മാനാഭ സേവാ സമിതി സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർ ഇന്ന് വിസിക്ക് റിപ്പോർട്ട് നൽകും. ഭാരതാംബ ചിത്രം സ്ഥാപിച്ചത് കരാർ ലംഘനമെന്നായിരുന്നു സർവകലാശാല രജ്‌സിട്രാറുടെ റിപ്പോർട്ട്. മതപരമായ ചടങ്ങുകളുമായി മുന്നോട്ടു പോയതിനാൽ അനുമതി പരിപാടി റദ്ദാക്കിയിട്ടും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അതിൽ പങ്കെടുത്തു. ഇത് ചൂണ്ടിക്കാട്ടി സർവകലാശാല രജിസ്ട്രാർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിയും നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ കേരള വിസിയോട് ഗവർണർ ഇന്നലെ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് വി സി രജിസ്ട്രാറോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് മുൻപ് വൈസ് ചാൻസിലർക്ക് രജിസ്ട്രാർ റിപ്പോർട്ട് നൽകും. വി സിയുടെ അനുമതി കൂടാതെ ഡിജിപിക്ക് പരാതി നൽകിയതിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. സെനറ്റ് ഹാളിലെ പരിപാടിയിൽ ചിത്രം വച്ചതിനെ ചൊല്ലിയുള്ള പ്രതിഷേധം വൻ സംഘർഷമായി മാറിയിരുന്നു.