കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കേണ്ടിവരില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 87 ലക്ഷം കാര്‍ഡുടമകള്‍ക്ക് നാലുമാസത്തേയ്ക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിന്റെ ആദ്യഘട്ടത്തിലും ഓണക്കാലത്തും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിരുന്നു. ഇതില്‍ 28 ലക്ഷം വിദ്യാര്‍ഥികള്‍ക്കും ഒന്നരലക്ഷം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കി.   രണ്ടുഘട്ടങ്ങളിലും നല്ല പ്രതികരണമാണ് ജനങ്ങളില്‍നിന്നുമുണ്ടായത്. കൊവിഡ് 19…

Read More

ബിജെപി കോർ കമ്മിറ്റി യോഗം നടത്താനിരുന്ന കൊച്ചിയിലെ ഹോട്ടലിന് പോലീസ് നോട്ടീസ്

  ബിജെപി കോർ കമ്മിറ്റി യോഗം നടത്താനിരുന്ന കൊച്ചിയിലെ ഹോട്ടലിന് പോലീസ് നോട്ടീസ് നൽകി. കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. ലോക്ക് ഡൗണിനിടെ യോഗം നടത്തുന്നത് നിയമലംഘനമാകുമെന്നാണ് പോലീസ് വിലയിരുത്തൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഇന്ന് വൈകുന്നേരം ബിജെപി കോർ കമ്മിറ്റി യോഗം നടക്കുന്നത്. കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം കെ സുരേന്ദ്രന്റെ മകന്റെ നേർക്ക് നീളുന്നതിനിടെയാണ് കൊച്ചിയിൽ യോഗം ചേരുന്നത്. യോഗത്തിൽ പങ്കെടുക്കുന്ന ബിജെപി നേതാക്കൾ ഹോട്ടലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 12ഓളം പേർ മാത്രമാകും…

Read More

പിഎം ശ്രീ: വിവാദ കാലത്ത് തീരുമാനിച്ച തുടര്‍നടപടികളില്‍ അനിശ്ചിതത്വം; മന്ത്രിസഭാ ഉപസമിതി ഇതുവരെ ചേര്‍ന്നില്ല

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദ കാലത്ത് തീരുമാനിച്ച തുടര്‍നടപടികളില്‍ അനിശ്ചിതത്വം. പദ്ധതി പരിശോധിക്കാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി ഇതുവരെ ചേര്‍ന്നിട്ടില്ല. യോഗം എന്ന് ചേരുമെന്നതില്‍ മന്ത്രിമാര്‍ക്കും വ്യക്തതയില്ല. ഉപസമിതി ചേരാത്തതില്‍ സിപിഐക്ക് അതൃപ്തിയുണ്ട്. ഉപസമിതി എന്ന് ചേരുമെന്ന കാര്യത്തില്‍ സിപിഐ മന്ത്രിമാര്‍ക്കോ സിപിഐഎം മന്ത്രിമാര്‍ക്കോ യാതൊരു അറിവുമില്ല. പിഎം ശ്രീ വിവാദകാലത്ത് സിപിഐയും സിപിഐഎമ്മും തമ്മിലുണ്ടാക്കിയ പ്രധാന ഉപാധിയായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്യുമെന്നത്. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട…

Read More

സതീഷിന് മുൻകൂർ ജാമ്യമുണ്ട്; കസ്റ്റഡിയിൽ എടുത്തത് സ്വാഭാവിക നടപടി; പ്രതികരണവുമായി സതീഷിന്റെ അഭിഭാഷകൻ

യുഎഇയിലെ ഷാർജയിൽ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് സതീഷിന് മുൻകൂർ ജാമ്യമുണ്ടെന്നും കസ്റ്റഡിയിലെടുത്തത് സ്വാഭാവിക നടപടി മാത്രമാണെന്നും അഭിഭാഷകന്റെ പ്രതികരണം. സതീഷിന് താത്കാലികമായി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ ജാമ്യം അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് സതീഷ് നാട്ടിലേക്ക് വന്നതും. 2 ലക്ഷം രൂപ വരുന്ന രണ്ട് ജാമ്യക്കാരെ ഹാജരാക്കി സതീഷിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ജാമ്യത്തിൽ വിടണമെന്നാണ് കൊല്ലം ജില്ലാ കോടതി പറഞ്ഞിട്ടുള്ളതെന്നും അഭിഭാഷകൻ മുനീർ പറഞ്ഞു. സതീഷിന്റെ വക്കാലത്ത് എടുത്തിരിക്കുന്നത് അഡ്വക്കേറ്റ് സി…

Read More

പത്തനംതിട്ടയിൽ വീട്ടുപരിസരത്ത് നിന്ന് പുലിയെ പിടികൂടി

പത്തനംതിട്ട ആങ്ങാമുഴിയിൽ നിന്ന് പുലിയെ പിടികൂടി. പരുക്കേറ്റ നിലയിൽ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയ പുലിയെ വനംവകുപ്പ് വലവിരിച്ച് കൂട്ടിലാക്കുകയായിരുന്നു. സുരേഷ് എന്നയാളുടെ വീടിന്റെ പരിസരത്ത് നിന്നാണ് പുലർച്ചെ പുലിയെ കണ്ടെത്തിയത്. ആട്ടിൻകൂടിനോട് ചേർന്ന് കിടക്കുകയായിരുന്നു പുലി. പരുക്കേറ്റ് അവശനിലയിലായിരുന്നു. വീട്ടുകാർ പോലീസിനെയും വനംവകുപ്പിനെയും ഉടൻ വിവരം അറിയിക്കുകയായിരുന്നു. അവശനിലയിൽ ആയതിനാൽ പുലി ആരെയും ആക്രമിക്കാനോ ചാടിപ്പാകാനോ ശ്രമിച്ചില്ല

Read More

ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു, അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണമെന്ന് കുടുംബം

ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. പൊങ്കാലയിടുന്നതിനിടെ ഇവരുടെ പിറകിലെ അടുപ്പിൽ നിന്നാണ് തീ പടർന്നത്. പൊങ്കാലയിൽ പങ്കെടുക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തിൽ പൊലീസിന്റെയും സംഘാടകരുടെയും അനാസ്ഥക്കെതിരെ കുടുംബം രംഗത്തെത്തി. അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണം എന്ന് മരിച്ച കോഴിക്കോട് സ്വദേശി വിജിഷയുടെ കുടുംബം പറയുന്നു. വിഷയം പോലീസിന്റെയും സംഘാടകരുടെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി എടുത്തില്ലെന്നും കുടുംബം 24 നോട്‌ പറഞ്ഞു. പൊള്ളലേറ്റ വിജിഷ…

Read More

ചിരിയുടെ തിരുമേനി വിടവാങ്ങി: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത അന്തരിച്ചു

  മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. പിന്നീട് കുമ്പനാട്ടേക്ക് മടങ്ങുകയായിരുന്നു ഏപ്രിൽ 27നാണ് അദ്ദേഹത്തിന് 104 വയസ്സ് തികഞ്ഞത്. നർമസംഭാഷങ്ങളിലൂടെ ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മെത്രാപ്പോലീത്ത ആയിരുന്നു അദ്ദേഹം. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 1999 മുതൽ…

Read More

കോട്ടയം കൊലപാതകം: ജോമോൻ കൃത്യം നടത്തിയത് ഗുണ്ടാസംഘങ്ങൾക്കിടയിൽ സ്വാധീനത്തിനായി

  കോട്ടയത്ത് 19കാരനെ തല്ലിക്കൊന്ന ശേഷം മൃതദേഹം പോലീസ് സ്‌റ്റേഷന് മുന്നിലിട്ട സംഭവത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയെന്ന് പോലീസ്. പ്രതിയായ ജോമോനെ നേരത്തെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നു. അടുത്തിടെ അപ്പീൽ നൽകി ഇയാൾ തിരിച്ചെത്തി തിരിച്ചെത്തിയപ്പോൾ ഗുണ്ടാസംഘങ്ങൾക്കിടയിൽ തന്റെ സ്വാധീനം നഷ്ടമായതായി ഇയാൾ മനസ്സിലാക്കി. ഇത് തിരികെ പിടിക്കുന്നതിനായാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് 19കാരനായ ഷാൻ ബാബുവിനെ ജോമോനും സംഘവും തട്ടിക്കൊണ്ടുപോകുന്നത്. തുടർന്ന് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു പുലർച്ചെ…

Read More

വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു

  റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തില്‍ മരിച്ച കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ്, തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കയറ്റി അയച്ചത്. നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപതിയിലെ നഴ്സുമാര്‍ ആയിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം നടന്നത്. നജ്‌റാനില്‍ നിന്നും 100 കി.മീ അകലെ യദുമക്കടുത്ത് വെച്ചാണ് അപകടം നടന്നത്. അപകട സ്ഥലത്ത് തന്നെ രണ്ടുപേരും…

Read More

തലമുറ മാറ്റം കോൺഗ്രസിലും: വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുമെന്ന് സൂചന

  വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുമെന്ന് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. കോൺഗ്രസ് പാർലമെന്ററി യോഗം സതീശനെ പാർട്ടി നേതാവായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട് ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുന ഖാർഗെയുടെയും വൈദ്യലിംഗത്തിന്റെയും റിപ്പോർട്ട് വി ഡി സതീശന് അനുകൂലമായിരുന്നു. കോൺഗ്രസിന്റെ 21 എംഎൽഎമാരോടും ഹൈക്കമാൻഡ് നിരീക്ഷകർ അഭിപ്രായം തേടിയിരുന്നു. മുതിർന്ന നേതാക്കൾ ചെന്നിത്തല തുടരട്ടെയെന്ന നിലപാട് എടുത്തപ്പോൾ യുവ എംഎൽഎമാർ നേതൃമാറ്റം വേണമെന്ന നിലപാടിലുറച്ചു നിന്നു. ഭൂരിപക്ഷ അഭിപ്രായവും സതീശനൊപ്പമായിരുന്നു. രാഹുൽ ഗാന്ധിയുടെ താത്പര്യവും…

Read More