പനമരം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് -6 കണ്ടെയ്ന്‍മെന്റ് സോണാക്കി
കണ്ടെയ്ന്‍മെന്റ് സോണ്‍ പനമരം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് -6 (അമ്മാനി) നെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
കണ്ടെയ്ന്‍മെന്റ് സോണ്‍ പനമരം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് -6 (അമ്മാനി) നെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
പനമരം:വയനാട്ടിൽ അജ്ഞാതസംഘത്തിൻ്റെ ആക്രമണത്തിൽ താഴെ പനമരം നെല്ലിയമ്പത്ത് ദമ്പതികൾക്ക് കുത്തേറ്റു; ഒരാൾ മരിച്ചു. താഴെ നെല്ലിയമ്പം പത്മാലയം കേശവൻ മാസ്റ്റർ (60) ആണ് മരിച്ചത് ,പരിക്കേറ്റ ഭാര്യ പത്മാവതിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് രാത്രി 8.30 തോടെയാണ് സംഭവം . ബഹളം കേട്ട് നടുകാർ എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
കൊല്ലം പത്തനാപുരത്ത് ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ന്യൂ ഇയർ ആഘോഷങ്ങൾക്കായി എത്തിച്ചതാണ് ലഹിമരുന്ന്. വിശാഖപട്ടണം സ്വദേശികളായ ശ്രാവൺകുമാർ, രാമു എന്നിവരാണ് പിടിയിലായത്. ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം കായംകുളത്ത് എത്തിയ യുവാക്കൾ അവിടെ നിന്ന് ഓട്ടോ റിക്ഷയിൽ പത്തനാപുരത്ത് എത്തുകയായിരുന്നു. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ.
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന സമുദായങ്ങളില്‍പ്പെട്ട പ്ലസ് വണ്‍ മുതല്‍ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2020-21 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. മുന്‍വര്‍ഷത്തെ ബോര്‍ഡ്/യൂണിവേഴ്സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം/എം.ഫില്‍/പി.എച്ച്.ഡി കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും…
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബറില്‍ പുറത്തിറക്കിയ അണ്‍ലോക്ക്- 5 മാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ മാസത്തേക്ക് കൂടി നീട്ടി. സെപ്റ്റംബര്‍ 30ന് പുറപ്പെടുവിച്ച ഉത്തരവ് നവംബര്‍ 30വരെ നീട്ടിയതായാണ് ആഭ്യന്തര മന്ത്രാലയം ഇന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. സിനിമ ഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍, സ്പോര്‍ട്സ് പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കുന്നതും നിയന്ത്രണങ്ങളോടെയുള്ള ഒത്തുചേരലുകള്‍ അനുവദിക്കുന്നതുമടക്കമുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് അണ്‍ലോക്ക് -5ല്‍ ഉണ്ടായിരുന്നത്. ഇത് നവംബര്‍ 30 വരെ പ്രാബല്യത്തിലാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി എന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍…
കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. ഓക്‌സിജന്‍, വാക്‌സിനേഷന്‍, അവശ്യമരുന്നുകളുടെ ലഭ്യത, ലോക്ക് ഡൗണ്‍ എന്നിവയില്‍ ദേശീയ നയം വ്യക്തമാക്കാനാണ് നിര്‍ദേശം. പ്രതിസന്ധി നേരിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തയാറെടുപ്പുകള്‍ അറിയിക്കണം. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച്. നാളെ തന്നെ കേന്ദ്രം നിലപാട് വ്യക്തമാക്കണം. പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ അമിക്കസ് ക്യൂരിയായും നിയമിച്ചു. വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നും ചീഫ്…
ബത്തേരി ഫയര്‍ലാന്റ് താലൂക്ക് ആശുപത്രി ഒ.പി.യില്‍ ഇന്നലെ രാവിലെ 9 മുതല്‍ 11 വരെ എത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന്ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം
കണ്ടെയ്ന്‍മെന്റ് സോണുകള്‍ വാര്‍ഡ്, ഡിവിഷന്‍ അടിസ്ഥാനത്തില്‍ തീരുമാനിച്ചിരുന്നതിൽ മാറ്റം വരുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗിയുടെ പ്രൈമറി,സെക്കണ്ടറി സമ്പര്‍ക്കമുള്ളവരുടെ വീടുകള്‍ തിരിച്ചറിഞ്ഞ് ആ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാക്കും എന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിനായി മാപ്പ് തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 962 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്….
ബിജെപി-സിപിഎം സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പിന് നീക്കമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. കഴക്കൂട്ടത്തെ സംഘര്‍ഷം ഇതിന് ഉദാഹരണമാണ്. വോട്ടെടുപ്പിന് നാല് ദിവസം മുന്‍പ് തിരുവനന്തപുരത്ത് സിപിഎമ്മും ബിജെപിയും സംഘര്‍ഷമുണ്ടാക്കും. ന്യൂനപക്ഷ വോട്ടുകള്‍ സിപിഎമ്മിന് നേടിക്കൊടുക്കാനും ഭൂരിപക്ഷ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കാനുമാണിതെന്നും മുരളീധരന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന നാലു മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി ധാരണയാണ്. തിരുവനന്തപുരത്തും നേമത്തും ബിജെപിയെ സിപിഎം സഹായിക്കും. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും സിപിഎമ്മിനെ ബിജെപി തിരിച്ചു സഹായിക്കും. സിപിഎം-ബിജെപി രാത്രി കൂട്ട് കെട്ട് സജീവമാണെന്നും അദ്ദേഹം…
കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളവിതരണം മുടങ്ങി. ഏഴാം തീയതിയായിട്ടും ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തിട്ടില്ല. എണ്‍പത് കോടിയോളം രൂപ അധികമായി സര്‍ക്കാര്‍ അനുവദിച്ചെങ്കില്‍ മാത്രമേ ശമ്പളം വിതരണം ചെയ്യാനാകൂ. ധനകാര്യ വകുപ്പ് ഇതുവരെ കെഎസ്ആര്‍ടിസി അപേക്ഷ പരിഗണിച്ചില്ലെന്നാണ് വിവരം. കഴിഞ്ഞ മാസവും എട്ടാം തീയതിക്കുശേഷമാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം ചെയ്തത്. ശമ്പളം വൈകുന്നതിലും ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിലും പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍. തുടര്‍ച്ചയായി ശമ്പളവിതരണം മുടങ്ങിയപ്പോള്‍ കെഎസ്ആര്‍ടിസി തൊഴിലാളികളുടെ ദുരിതം ട്വന്റിഫോര്‍ വാര്‍ത്ത നല്‍കിയിരുന്നു….