‘വി സി നിയമനത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണം’; ഗവർണറുമായി കൂടിക്കാഴ്ച നടത്തി മന്ത്രിമാർ

സർവകലാശാലകളിലെ സ്ഥിരം വി സി നിയമനത്തിൽ ചാൻസിലറായ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മന്ത്രിമാർ. മന്ത്രിമാരായ പി രാജീവും ഡോക്ടർ ആർ ബിന്ദുവും രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു. വി സി നിയമനത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെട്ടു. താൽക്കാലിക വി സി നിയമനം സുപ്രീംകോടതി ഉത്തരവ് പ്രകാരം എന്നാണ് രാജ്ഭവൻ മറുപടി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മന്ത്രിമാർ ​ഗവർണറെ കണ്ടത്. കേരള സർവകലാശാലയിലെ പ്രതിസന്ധിയും കൂടിക്കാഴ്ചയിൽ ചർച്ചയായി. സ്ഥിരം വി സിമാരെ…

Read More

ചേര്‍ത്തല തിരോധാന കേസ്: ‘ഐഷയെ സെബാസ്റ്റ്യന് പരിചയപ്പെടുത്തിയത് മറ്റൊരു സ്ത്രീ’; വെളിപ്പെടുത്തലുമായി കുടുംബാംഗം

ചേര്‍ത്തല തിരോധാനക്കേസുകളില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കാണാതായ ഐഷയുടെ കുടുംബാംഗം. ഐഷയെ സെബാസ്റ്റ്യന് പരിചയപ്പെടുത്തിയത് മറ്റൊരു സ്ത്രീയാണെന്നും ഇവര്‍ക്ക് തിരോധാനക്കേസില്‍ പങ്കുണ്ടെന്നും സഹോദരപുത്രന്‍ ഹുസൈന്‍ പറഞ്ഞു. ഇക്കാര്യം ഹുസൈന്‍ അന്വേഷണ സംഘത്തോടും പറഞ്ഞു. ഐഷയുമായി സെബാസ്റ്റ്യന് ബന്ധമില്ല. ബന്ധമുള്ള ആളുകളാണ് ഐഷയെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. 2012ല്‍ നടന്ന സംഭവമാണ്. സെബാസ്റ്റ്യനെ തന്നെയാണ് സംശയം – അദ്ദേഹം വ്യക്തമാക്കി. ഒരു സ്ത്രീക്ക് സെബാസ്റ്റ്യനുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. അവര്‍ വഴിയാണ് ഐഷ സെബാസ്റ്റ്യനെ ബന്ധപ്പെടുന്നത്. പിന്നീടുള്ള കാര്യങ്ങളിലും ഈ സ്ത്രീക്ക് കൃത്യമായ…

Read More

ഇരുന്നൂറോളം നായകളെ പിടികൂടി ജീവനോടെ കുഴിച്ചുമൂടി; മൂന്നാർ പഞ്ചായത്തിനെതിരെ കേസ്

നായ്ക്കളെ പിടികൂടി ജീവനോടെ കുഴിച്ചുമൂടിയെന്ന പരാതിയിൽ മൂന്നാർ പഞ്ചായത്തിനെതിരെ കേസെടുത്ത് പൊലീസ്. ഇരുന്നൂറോളം നായകളെ ജീവനോടെ കുഴിച്ചുമൂടിയെന്നാരോപിച്ച് ഇടുക്കി ആനിമൽ റെസ്ക്യൂ ടീം നൽകിയ പരാതിയിലാണ് നടപടി. നായ്ക്കളെ പിടികൂടി പഞ്ചായത്ത് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്. പഞ്ചായത്തിന്റെ വാഹനം ഓടിക്കുന്ന ഡ്രൈവർക്കെതിരെയാണ് കേസ് എടുത്തു. നായ്ക്കളെ കൂട്ടത്തോടെ പിടികൂടി നല്ലതണ്ണി കല്ലാറിലെ മാലിന്യപ്ലാന്റിലെത്തിച്ച് കുഴിച്ചുമൂടിയെന്നാണ് പരാതി. നായ്ക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാനായി തിരക്കി ഇറങ്ങിയപ്പോഴാണ് നായ്ക്കളെ കൊന്നതായി അറിയുന്നത്. തുടർന്നായിരുന്നു പരാതയുമായി പൊലീസിനെ സമീപിച്ചത്.

Read More

‘ഉപകരണം അപകടം പിടിച്ചത്; കമ്പനി തന്നെ നിര്‍മാണം നിര്‍ത്തി’ ; പ്രതികരണവുമായി ഡോ ഹാരിസ് ഹസന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഡോ ഹാരിസ് ഹസന്‍. ഉപകരണം അപകടം പിടിച്ചതാണെന്നും, സുരക്ഷിതമല്ലാത്തതിനാല്‍ കമ്പനികള്‍ ഉത്പാദനം നിര്‍ത്തിയെന്നും ഡോ ഹാരിസ് ഹസന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. Morcellatorന്റെ അപകടങ്ങളും fda എന്തുകൊണ്ട് ഇത് സൂക്ഷിച്ചു മാത്രം ഉപയോഗിക്കണമെന്നും പറയുന്നതിന്റെ കാരണങ്ങള്‍ ഗൂഗിള്‍ പരിശോധിച്ചാല്‍ അറിയാമെന്നും അടുത്ത കാലത്താണ് ഈ മുന്നറിയിപ്പ് കിട്ടിയത്. ഈ മുന്നറിയിപ്പ് വന്നത് മുതല്‍ പ്രശസ്ത മെഡിക്കല്‍ കമ്പനികള്‍ ഇതിന്റെ ഉത്പാദനവും വില്‍പ്പനയും നിര്‍ത്തി…

Read More

മൂന്ന് അധ്യാപകര്‍ക്കെതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണം’; ആശിര്‍നന്ദയുടെ മരണത്തില്‍ കേസടുത്തതില്‍ ആശ്വാസമെന്ന് പിതാവ്

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജീവനൊടുക്കിയ ഒന്‍പതാം ക്ലാസുകാരി ആശിര്‍നന്ദയുടെ മരണത്തില്‍ കേസടുത്തതില്‍ ആശ്വാസമെന്ന് പിതാവ് പ്രശാന്ത് . മൂന്ന് അധ്യാപകര്‍ക്കെതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണം. തുടര്‍നടപടികള്‍ ഉടനെ ഉണ്ടാകും എന്നാണ് പൊലീസ് അറിയിച്ചതെന്നും ആശിര്‍നന്ദയുടെ പിതാവ് പറഞ്ഞു. പൊലീസ് കേസെടുത്തതായാണ് അറിയുന്നത്. ജുവനൈല്‍ ജസ്റ്റസ് ആക്റ്റ് പ്രകാരമാണ് കേസ്. ബാലാവകാശ ലംഘനം നടത്തി എന്നതിലാണ് കേസെടുത്തത്. ആത്മഹത്യപ്രേരണ കുറ്റം ചേര്‍ക്കണം എന്നാണ് ഞങ്ങള്‍ ആദ്യം മുതല്‍ക്ക് ആവശ്യപ്പെടുന്നത്. എന്നാലേ നീതി ലഭിക്കുകയുള്ളു – അദ്ദേഹം പറഞ്ഞു. കേസില്‍ പൊലീസ്…

Read More

ചേർത്തല തിരോധാന കേസുകൾ; ഒരു കേസ് കൂടി റീ ഓപ്പൺ ചെയ്ത് പൊലീസ്

ആലപ്പുഴ ചേർത്തല തിരോധാന കേസുകളിൽ ഒരു കേസ് കൂടി റീ ഓപ്പൺ ചെയ്ത് പൊലീസ്. അഞ്ചുവർഷം മുമ്പുള്ള സിന്ധു തിരോധാന കേസിന് പ്രതി സെബാസ്റ്റ്യനുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അതിനിടെ അതിരമ്പുഴ സ്വദേശി ജെയ്നമ്മയെ കൊലപ്പെടുത്തി സെബാസ്റ്റ്യൻ സ്വർണം കൈക്കലാക്കിയെന്ന് പൊലീസ് കണ്ടെത്തി. സെബാസ്റ്റ്യനുമായി ഇന്ന് പള്ളിപ്പുറത്തെ വീട്ടിൽ തെളിവെടുപ്പ് നടക്കും. ചേർത്തലയിൽ നിന്ന് അഞ്ചുവർഷം മുമ്പ് കാണാതായ സിന്ധു തിരോധാനമാണ് വീണ്ടും അന്വേഷിക്കുന്നത്. സിന്ധുവിന് സെബാസ്റ്റ്യനുമായി ബന്ധമുണ്ടോ എന്ന് അന്വേഷണം. 2020 ഒക്ടോബർ 19നാണ് ചേർത്തലയിൽ…

Read More

വയനാട്ടിൽ പാസ്റ്റർ‌ക്ക് നേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ കൊലവിളി; കേസെടുത്ത് ബത്തേരി പൊലീസ്

വയനാട്ടിൽ നടന്ന ബജ്റംഗ്ദൾ കൊലവിളിയിൽ കേസെടുത്ത് പൊലീസ്. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് പാസ്റ്റർക്ക് നേരെ ഭീഷണി മുഴക്കിയതിനാണ് ബത്തേരി പൊലീസ് കേസെടുത്തിരിക്കുന്നത്.ഭീഷണി, തടഞ്ഞു വെക്കൽ, കലാപശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽ വെച്ച് ബജ്റംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാൻ ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് എത്തിയ പാസ്റ്ററെയാണ് ഒരു കൂട്ടം ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്…

Read More

ആലുവയിൽ അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; അഞ്ച് ട്രെയിനുകൾ വൈകിയോടുന്നു, രണ്ട് സർവീസുകൾ റദ്ദാക്കി

ആലുവയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. എട്ട് ട്രെയിനുകൾക്കാണ് നിയന്ത്രണം ഏർ‌പ്പെടുത്തിയിരിക്കുന്നത്. പാലക്കാട് എറണാകുളം മെമു, എറണാകുളം പാലക്കാട് മെമു, ട്രെയിനുകൾ പൂർണമായും റദ്ദാക്കി. മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത്, സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ് ഉൾപ്പെടെ അഞ്ച് ട്രെയിനുകൾ വൈകിയോടുന്നു. ഓഗസ്റ്റ് പത്തിനും നിയന്ത്രണമുണ്ടാകും. ഗോരഖ്പൂർ – തിരുവനന്തപുരം സെൻട്രൽ(ട്രെയിൻ നമ്പർ 12511) 1 മണിക്കൂർ 20 മിനിറ്റ് വൈകും. കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ്(ട്രെയിൻ നമ്പർ 16308) 1 മണിക്കൂർ 15 മിനിറ്റ് വൈകും. മംഗളൂരു…

Read More

‘ജീവനക്കാരെ വിളിച്ചുവരുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അവകാശമില്ല’; കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിനെതിരെ വിസി

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിനെതിരെ വൈസ് ചാന്‍സിലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍. ജീവനക്കാരെ വിളിച്ചുവരുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സിന്‍ഡിക്കേറ്റിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കി. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് സര്‍വകലാശാല ഭരണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഉത്തരവ്. വൈസ് ചാന്‍സിലര്‍ക്കുവേണ്ടി രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പന്‍ ആണ് നോട്ടീസ് നല്‍കിയത്. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഫയലുകള്‍ വിളിച്ചുവരുത്താന്‍ പാടില്ല. അംഗങ്ങള്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ മാത്രമേ അധികാരം പ്രയോഗിക്കാന്‍ പാടുള്ളൂ. അല്ലാത്ത സാഹചര്യങ്ങളില്‍ വിസിയുടെ അനുമതിയോട് കൂടി തീരുമാനമെടുക്കണം. യോഗത്തിന് പുറത്ത് പുറപ്പെടുവിക്കുന്ന…

Read More

സാനുമാഷിന് വിട നൽകാൻ കേരളം; രാവിലെ 10 മുതൽ എറണാകുളം ടൗണ്‍ഹാളിൽ പൊതുദര്‍ശനം, സംസ്കാരം വൈകിട്ട് രവിപുരത്ത്

കൊച്ചി: പ്രൊഫസർ എം കെ സാനുവിന് മലയാള സാഹിത്യലോകം ഇന്ന് യാത്രാമൊഴി ചൊല്ലും. ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു മലയാള സാഹിത്യത്തറവാട്ടിലെ കാരണവരായ സാനുമാഷിന്‍റെ വിയോഗം. രാവിലെ എട്ടുമണിയോടെ മൃതദേഹം ഇടപ്പളളി അമൃത ആശുപത്രി മോർച്ചറിയിൽ നിന്ന് കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഒമ്പതു മണി മുതൽ വീട്ടിൽ പൊതുദര്‍ശനമുണ്ടാകും. ഇതിനുശേഷം പത്തുമണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദ‍ർശനം നടക്കും. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിൽ…

Read More