Headlines

കരൂർ അപകടത്തിന് മുൻപ് വിജയ്‌ക്ക് നേരെ ചെരുപ്പെറിയുന്ന ദൃശ്യങ്ങൾ പുറത്ത്; ആസൂത്രിതമെന്ന് TVKയുടെ പരാതി

കരൂർ അപകടത്തിന് മുൻപ് ടിവികെ അധ്യക്ഷൻ വിജയ്‌‌യ്ക്ക് നേരെ ചെരുപ്പെറിയുന്ന ആളുടെ ദൃശ്യങ്ങൾ ട്വന്റിഫോറിന്. വിജയ്ക്ക് പിന്നിൽ നിന്നാണ് ഇയാൾ ചെരുപ്പെറിയുന്നത്. പരിപാടിയിൽ ആസൂത്രിതമായി ചെരുപ്പേറുണ്ടായി എന്നാണ് ടിവികെയുടെ പരാതി.ഡിഎംകെ പ്രവർത്തകരാണ് ചെരുപ്പേറ് നടത്തിയതെന്നാണ് ടിവികെയുടെ ആരോപണം. സെന്തിൽ ബാലാജിയെ വിമർശിച്ചപ്പോഴാണ് ചെരുപ്പേറ് ഉണ്ടായത്. നാളെ കോടതി വിഷയം പരിഗണിക്കാനിരിക്കെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. വിജയ്‌യുടെ തലയുടെ സമീപത്തുകൂടിയൊണ് ചെരുപ്പ് പോകുന്നത്. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ അത് തട്ടിമാറ്റാൻ ശ്രമികുന്നതും ദൃശ്യങ്ങളിൽ കാണാം. ചെരുപ്പെറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു യുവാവാണ്…

Read More

വയനാട്ടിൽ പ്രധാനമന്ത്രി എത്തിയത് ഫോട്ടോ ഷൂട്ടിന് വേണ്ടി മാത്രം; പുനരധിവാസത്തിന് അനുവദിച്ചത് തുച്ഛമായ തുക, ടി സിദ്ദീഖ് എംഎൽഎ

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനായി കേന്ദ്രസർക്കാർ അനുവദിച്ചത് തുച്ഛമായ തുകയാണെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖ് . ജനങ്ങളോട് ഒരു മാനുഷിക പരിഗണന പോലും കാട്ടിയില്ല. വയനാട്ടിലെ ജനങ്ങൾ സംശയിച്ചത് പോലെ കേവലം ഫോട്ടോ ഷൂട്ടിന് വേണ്ടിയായിരുന്നു പ്രധാനമന്ത്രി ദുരന്ത ബാധിത മേഖല സന്ദർശിച്ചിരുന്നത്. കേന്ദ്രത്തിന്റെ നിലപാട് രാഷ്ട്രീയ വിവേചനമാണെന്നും വിഷയത്തിൽ രണ്ട് കേന്ദ്ര സഹമന്ത്രിമാർ പ്രതികരിക്കണമെന്നും ടി സിദ്ദീഖ് എംഎൽഎ വ്യക്തമാക്കി. 2221 കോടി രൂപ ആവശ്യപ്പെട്ടിടത്ത് കേന്ദ്രം അനുവദിച്ചത് 260.56 കോടി രൂപ മാത്രമാണ്….

Read More

‘ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുന്നു’; വിദേശത്ത് കേന്ദ്രസർക്കാരിനെ വീണ്ടും വിമർശിച്ച് രാഹുൽ ഗാന്ധി

വിദേശത്ത് കേന്ദ്രസർക്കാരിനെ വീണ്ടും വിമർശിച്ച് രാഹുൽ. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ്. കൊളംബിയയിലെ ഇഐഎ സർവകലാശാലയിൽ നടന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നിരവധി മതങ്ങളും പാരമ്പര്യങ്ങളും ഭാഷകളുമുണ്ട്. ജനാധിപത്യ സംവിധാനം എല്ലാവർക്കും ഇടം നൽകുന്നു. എന്നാൽ ഇപ്പോൾ, ആ ജനാധിപത്യ സംവിധാനം എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം എല്ലാ വശത്തുനിന്നും ആക്രമിക്കപ്പെടുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സാഹചര്യം വേണം. 1.4 ബില്യൺ ജനങ്ങളുള്ള…

Read More

ഇന്ത്യയിലുള്ളത് മികച്ച ആരാധകർ, അവരെകാണാൻ കാത്തിരിക്കുന്നു, ഡിസംബറിൽ എത്തും’; വരവ് സ്ഥിരീകരിച്ച് മെസി

ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് അർജന്റീനിയൻ താരം ലയണൽ മെസി. GOAT ടൂർ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി ഡിസംബറിൽ ഇന്ത്യയിൽ എത്തും. ഡിസംബർ 13നാണ് മെസി ഇന്ത്യയിൽ എത്തുക. ഇന്ത്യയെയും ആരാധകരെയും പുകഴ്ത്തി മെസി രംഗത്തെത്തി. 14 വർഷം മുമ്പ് ഇന്ത്യയിൽ എത്തിയപ്പോൾ ലഭിച്ചത് നല്ല ഓർമ്മകളാണ്. മികച്ച ആരാധകരാണ് അവിടെയുള്ളത്. വീണ്ടും ഇന്ത്യയിൽ എത്താനും ആരാധകരെ കാണാനും കാത്തിരിക്കുന്നെന്നും മെസി അറിയിച്ചു. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി…

Read More

‘രാഷ്ട്ര നിർമ്മാണത്തിന് RSSന്റെ സംഭാവനകളെ എടുത്തുകാണിക്കുന്ന പ്രസംഗം’; മോഹൻ ഭാഗവതിന്റെ അഭിസംബോധനയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ അഭിസംബോധനയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി. പ്രചോദനാത്മകമായ പ്രസംഗം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. രാഷ്ട്ര നിർമ്മാണത്തിന് ആർഎസ്എസിന്റെ സംഭാവനകളെ അഭിസംബോധനയിൽ എടുത്തു കാണിക്കുന്നുവെന്നും മോദി പറഞ്ഞു “രാഷ്ട്രനിർമ്മാണത്തിന് ആർ‌എസ്‌എസിന്റെ സമ്പന്നമായ സംഭാവനകളെ എടുത്തുകാണിക്കുകന്ന പ്രസംഗം. മഹത്വത്തിന്റെ പുതിയ ഉയരങ്ങൾ കൈവരിക്കാനും, അതുവഴി നമ്മുടെ മുഴുവൻ ഗ്രഹത്തിനും പ്രയോജനം നേടാനുമുള്ള നമ്മുടെ നാടിന്റെ സഹജമായ കഴിവിനെ ഊന്നിപ്പറയുകയും ചെയ്യുന്ന സർസംഘചാലക് ഡോ. മോഹൻ ഭഗവത് ജിയുടെടേത് പ്രചോദനാത്മകമായ പ്രസംഗം,”- പ്രധാനമന്ത്രി മോദി എക്‌സിലെ ഒരു പോസ്റ്റിൽ…

Read More

സ്വർണ്ണപാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്ത് എത്തി

ശബരിമല ദ്വാരപാലക സ്വർണ്ണപാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ശനിയാഴ്ച ചോദ്യം ചെയ്യും. ദേവസ്വം വിജിലൻസാണ് ചോദ്യം ചെയ്യുക. അതിനിടെ ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തി. ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെയാണ് കാരേറ്റിലെ വീട്ടിലേക്ക് എത്തിയത്. സ്വര്‍ണ്ണം പൂശാന്‍ സന്നിധാനത്ത് നിന്ന് 2019 ജൂലൈ 20 ന് കൊണ്ടുപോയ സ്വര്‍ണപ്പാളി ഓഗസ്റ്റ് 25നാണ് ചെന്നൈയില്‍ എത്തിയത്. ഇതിനിടയിലെ കാലയളവാണ് വിജിലന്‍സ് സംശയിക്കുന്നത്. അതേസമയം, ആരാണ് ഉണ്ണികൃഷ്ണൻ പോറ്റി എന്ന ഹൈക്കോടതി ചോദ്യത്തിന് ദേവസ്വം ബോർഡിന്റെ കൈയ്യിൽ…

Read More

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ്; സംഭലിൽ 10 വർഷം പഴക്കമുള്ള മസ്ജിദിന്റെ ഭാഗം പൊളിച്ചു നീക്കി

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ്. സംഭലിലെ രാരിബുസൂർഗ് ഗ്രാമത്തിലെ ഒരു മസ്ജിതിന്റെ ഭാഗം പൊളിച്ചു നീക്കി.10 വർഷം പഴക്കമുള്ള മസ്ജിദിനെതിരെയാണ് നടപടി. അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. 30 ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മസ്ജിദിന്‍റെ ഒരു ഭാഗം സമീപത്തെ തടാകത്തിന് സമീപത്താണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന് പുറമെ സമീപത്തെ കല്യാണ മണ്ഡപവും പൊളിച്ചുനീക്കുന്നുണ്ട്. വളരെക്കാലമായി ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയായിരുന്നുവെന്നും നോട്ടീസ് നൽകിയിട്ടും അനധികൃത നിർമാണം…

Read More

മാലിന്യ പ്രശ്നം പരിഹരിച്ചില്ല; കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്‌ത്‌ നാട്ടുകാർ

കണ്ണൂർ കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനന് നേരെ കയ്യേറ്റം. പെരിങ്ങത്തൂർ കരിയാട് വെച്ചാണ് കയ്യേറ്റമുണ്ടായത്. മാലിന്യ പ്രശ്നത്തിൻ്റെ പേരിൽ പ്രതിഷേധിക്കുന്ന നാട്ടുകാർക്കിടയിലൂടെ എംഎൽഎ നടന്ന് പോകാൻ നോക്കിയപ്പോഴാണ് കയ്യേറ്റം ഉണ്ടായത്. പെരിങ്ങത്തൂരിൽ അങ്കണവാടി ഉദ്ഘാടനത്തിനായാണ് കെ പി മോഹനൻ എത്തിയത്. ഇതിന് സമീപമായി മാസങ്ങളായി ഒരു ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു. സംഭവം നടക്കുമ്പോൾ എംഎൽഎ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. ഒപ്പം പാർട്ടിക്കാരോ, സഹായികളോ…

Read More

അമേരിക്കയിലെ ഭാഗിക അടച്ചുപൂട്ടല്‍ രണ്ടാംദിനത്തില്‍; സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ്

അമേരിക്കയിലെ ഭാഗിക അടച്ചുപൂട്ടല്‍ രണ്ടാംദിനത്തില്‍. സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നാളെ ധനാനുമതി ബില്‍ വീണ്ടും സെനറ്റില്‍ അവതരിപ്പിക്കും. ഡെമോക്രാറ്റുകള്‍ വഴങ്ങിയില്ലെങ്കില്‍ അടച്ചുപൂട്ടല്‍ നീണ്ടേക്കാം. ഒബാമ കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സബ്സിഡി തുടരണമെന്ന ഡമോക്രാറ്റുകള്‍ ആവശ്യം റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരിഗണിക്കാതിരുന്നതിനെ തുടര്‍ന്നാണ് ധനാനുമതി ബില്ലുകള്‍ സെനറ്റില്‍ പാസാകാതെ പോയത്. ഇതേതുടര്‍ന്നാണ് ഇന്നലെ മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ അമേരിക്കയില്‍ ഭാഗികമായി അടച്ചുപൂട്ടിയത്. ധനാനുമതിയ്ക്കായി ഇന്നലെ സെനറ്റില്‍ നടന്ന വോട്ടെടുപ്പും പരാജയപ്പെട്ടു. അതിര്‍ത്തിസുരക്ഷ, വ്യോമയാനം,…

Read More

‘ശബരിമലയുടെ കാര്യത്തിൽ ആരെന്ത് കാണിച്ചാലും തെറ്റ് തന്നെയാണ്; കപട ഭക്തന്മാരുടെ കൈയ്യിലാണ് ദേവസ്വം ബോർഡ്’, കെ മുരളീധരൻ

ശബരിമലയിലെ സ്വർണ്ണപാളികൾ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ 2019 -2025 കാലയളവിൽ രണ്ടുതവണയും യുഡിഎഫ് അല്ല അധികാരത്തിൽ ഉണ്ടായിരുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വസ്തുനിഷ്ടമായ അന്വേഷണം വേണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. രാഷ്ട്രീയകാര്യ സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യും. വേണ്ടിവന്നാൽ സമരത്തിലേക്ക് കടക്കും. ഈ സംഭവം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല കെ മുരളീധരൻ പറഞ്ഞു. കഴിഞ്ഞ കുറെ കാലമായി കപടഭക്തന്മാരുടെ കൈയിലാണ് ദേവസ്വം ബോർഡുള്ളത്. ഈ ദുരന്തം അയ്യപ്പന് പോലും അനുഭവിക്കേണ്ടിവന്നു. നിയമം അനുസരിച്ച് സ്വർണ്ണപാളികൾ…

Read More