Headlines

പശ്ചിമേഷ്യയിലെ സംഘർഷം; കേരളത്തിൽനിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള 16വിമാനങ്ങൾ കൂടി റദ്ദാക്കി. കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള 16 വിമാനങ്ങൾ കൂടിയാണ് റദ്ദാക്കിയത്. ദുബായ്, സലാല, ദോഹ, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. മസ്‌കറ്റിലേക്കും ജിദ്ദയിലേക്കുമുള്ള സർവീസ് റദ്ദാക്കിയിട്ടില്ല. കൊച്ചിയിലേക്കുള്ള എട്ട് സർവീസുകളും റദ്ദാക്കി.ഇന്ന് രാവിലെ 7 മണിക്കും രാത്രി 12നും ഇടയിൽ കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 16 വിമാനങ്ങൾ…

Read More

തിരിച്ചടി തുടങ്ങി ഇറാന്‍; ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈലുകള്‍; ദുബായില്‍ ഉള്‍പ്പെടെ സ്‌ഫോടന ശബ്ദങ്ങള്‍

പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യംവച്ച് തിരിച്ചടി തുടങ്ങി ഇറാന്‍. ഇസ്രയേലിനെ ലക്ഷ്യമാക്കി നിരവധി മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിര്‍ദേശം. നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലത്തേതിനേക്കാള്‍ ശക്തമായ രീതിയിലുള്ള സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രവാസികള്‍ ഉള്‍പ്പെടെ അറിയിച്ചു. ബഹ്‌റൈനില്‍ സൈറണ്‍ മുഴങ്ങി. ദുബായില്‍ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. (Iran retaliates with fresh attacks against israel)ഇറാന്റെ…

Read More

അമേരിക്കയെ ഗ്രേറ്റ് സാത്താനെന്ന് വിശേഷിപ്പിച്ച അലി ഖമനേയി വധിക്കപ്പെടുമ്പോള്‍…; ട്രംപ് നടപ്പാക്കിയത് താന്‍ ദീര്‍ഘകാലം പ്ലാന്‍ ചെയ്ത ഓപ്പറേഷന്‍

അമേരിക്കയെ ഗ്രേറ്റ് സാത്താനെന്ന് വിശേഷിപ്പിച്ച, ട്രംപിന്റെ കണ്ണില്‍ ഏറെക്കാലം കരടായി നിന്ന നേതാവായ ആയത്തുള്ള അലി ഖമനേയി വധിക്കപ്പെടുമ്പോള്‍ ലോകത്തിനുണ്ടാകുന്ന നടുക്കവും അതുണ്ടാക്കിയേക്കുന്ന പ്രത്യാഘാതങ്ങളും നിസാരമല്ല. അമേരിക്കക്കെതിരായ ശക്തമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായ നേതാവാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. അമേരിക്കയുടെ കടന്നുകയറ്റത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്താനും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാനും ഖമനയി മടി കാണിക്കാറില്ല. ഇറാനെ ആക്രമിച്ചാല്‍ മേഖലയാകെ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് വിളിച്ചുപറഞ്ഞ ഖമനയിയെ അമേരിക്കക്ക് വന്‍ തലവേദനയുണ്ടാക്കിയിരുന്നു. (conflict between america and…

Read More

‘ഖമനയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ചരിത്രത്തിലെ വലിയ തിരിച്ചടി നല്‍കും’; പ്രതികാരം ഉടന്‍ ചെയ്യുമെന്ന് ഇറാന്‍

പരമോന്നത നേതാ ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍. ഇസ്ലാമിക് റിപ്പബ്ലികിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഈ ആക്രമണത്തിനുള്ള തിരിച്ചടി ഏത് നിമിഷവും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡുകളുടെ മുന്നറിയിപ്പ്. അമേരിക്കയേയും ഇസ്രയേലിനേയും ലക്ഷ്യംവച്ചാണ് ഭീഷണി. (Iran threatens heaviest offensive in its history following supreme leader’s death)ഈ കൊടും കുറ്റകൃത്യത്തിന് പകരം ചോദിക്കാതെ പോകില്ലെന്നും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി അമേരിക്കയ്ക്ക് നല്‍കുമെന്നും ഇറാനിയന്‍ ഭരണകൂടം പ്രസ്താവനയിലൂടെ…

Read More

UN യോഗത്തിൽ വാക്‌പോര്;ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമെന്ന് ഇറാൻ,ഇനി അതിൽ അർത്ഥമില്ലെന്ന് USഉം ഇസ്രയേലും

ന്യൂയോർക്ക്: ഇറാൻ- ഇസ്രായേൽ സംഘർഷ സാഹചര്യത്തിൽ ന്യൂയോർക്കിൽ ചേർന്ന അടിയന്തര യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ വാക്‌പോര്. ആണവകരാർ സംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ആക്രമണം നടന്നതെന്ന് ഇറാൻ പ്രതിനിധി യോഗത്തിൽ പറഞ്ഞു. എന്നാൽ ചർച്ചകൾ അവസാനഘട്ടത്തിൽ എത്തിയിരുന്നെന്നും ഇറാൻ അതിന് തയ്യാറായില്ലെന്നും ഇനി അവ തുടരുന്നതിൽ അർത്ഥമില്ലെന്നുമായിരുന്നു ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുടെ മറുപടി. ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തിന് ഇസ്രായേലും യുഎസും ഉത്തരവാദികളെന്ന് ഇറാന്‍ അംബാസിഡർ തിരിച്ചടിച്ചു. നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നത് യുദ്ധക്കുറ്റമാണ്. കൊല്ലപ്പെട്ടവരില്‍ നൂറിലധികം…

Read More

ഇസ്രയേൽ ആക്രമണം; ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 115 ആയി

ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 115 ആയി. മിനാബിലെ സ്കൂളിന് നേരെയാണ് ആക്രമണം. സ്കൂളിന് നേരെയുണ്ടായ ആക്രമണം ക്രൂരമായ പ്രവൃത്തിയാണെന്നും ആക്രമണകാരികൾ നടത്തിയ എണ്ണമറ്റ കുറ്റകൃത്യങ്ങളുടെ രേഖയിലെ മറ്റൊരു കറുത്ത പേജ് ആണെന്നും പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു.ആക്രമണത്തിന്റെ ലക്ഷ്യമായ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ താവളത്തിന് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിന് നേരെയാണ് ഇസ്രയേൽ‌ ആക്രമണം നടത്തിയത്. ആക്രമണം നടക്കുമ്പോൾ 170 വിദ്യാർത്ഥികളാണ് സ്കൂളിലുണ്ടായിരുന്നത്. ഇസ്രയേൽ-അമേരിക്ക…

Read More

പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി വന്ന വിമാനം ലാൻഡിംഗിനിടെ തകർന്നു; 15 മരണം

ബൊളീവിയയിൽ സൈന്യത്തിന്റെ ചരക്കുവിമാനം തകർന്നു വീണ് 15 പേർ മരിച്ചു. അപകടത്തിൽ മുപ്പതിലേറെ പേർക്ക് പരുക്കേറ്റു. ബൊളീവിയ വ്യോമസേനയുടെ ഹെർക്കുലീസ് സി 130 എന്ന വിമാനമാണ് തകർന്നുവീണത്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നു സാന്താക്രൂസിൽ നിന്ന് പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി രാജ്യതലസ്ഥാനമായ ലാ പാസിലേക്ക് വരികയായിരുന്നു വിമാനം. എൽ ആൾട്ടോ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏതാനും വാഹനങ്ങളും തകർന്നു. റോഡിൽ കറൻസി നോട്ടുകൾ…

Read More

ചെന്താമര തന്നോട് തോക്ക് ചോദിച്ചതായി സാക്ഷി; നെന്മാറ ഇരട്ടക്കൊലയിൽ വിചാരണ തുടരുന്നു

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ വിചാരണ നടപടികൾ തുടരുന്നു. പ്രതി ചെന്താമര തന്നോട് തോക്ക് ലഭിക്കുമോയെന്ന് ചോദിച്ചിരുന്നതായി സാക്ഷി ഹരിദാസൻ കോടതിയിൽ പറഞ്ഞു. സ്വയരക്ഷക്കെന്ന് പറഞ്ഞാണ് ചെന്താമര തോക്ക് ചോദിച്ചത്. കൃഷിക്ക് ഉപയോഗിക്കാനെന്ന് പറഞ്ഞ് കീടനാശിനിയും ആവശ്യപ്പെട്ടു ചെന്താമരക്ക് കീടനാശിനി വാങ്ങി നൽകിയിരുന്നു. പ്രശ്‌നമുണ്ടാക്കാൻ വരുന്നവരെ വകവരുത്തുമെന്നും എലവഞ്ചേരിയിൽ കൊടുവാൾ നിർമിക്കാൻ നിർദേശം നൽകിയിരുന്നതായും സാക്ഷി ഹരിദാസൻ കോടതിയിൽ പറഞ്ഞു. 2025 ജനുവരി 27നാണ് നെന്മാറ ഇരട്ടക്കൊല നടക്കുന്നത്. പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയാണ് ഇയാൾ…

Read More

മോദിയുടെ കേരളാ സന്ദർശനം മാർച്ച് 11ലേക്ക് മാറ്റി; തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്ക് ശേഷം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനം മാർച്ച് 11ലേക്ക് മാറ്റി. നേരത്തെ മാർച്ച് ആറിനാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുമെന്ന് പറഞ്ഞിരുന്നത്. 11ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ചില പ്രഖ്യാപനങ്ങൾ നടത്താൻ സാധ്യതയുണ്ട്. ഇതിനാൽ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്ക് ശേഷമാകുമെന്നാണ് വിവരം എൻഡിഎയുടെ പ്രകടന പത്രിക പ്രകാശനം പ്രധാനമന്ത്രി കലൂർ സ്റ്റേഡിയത്തിൽ വെച്ച് നിർവഹിക്കും. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റെയിൽവേയുടെ അടക്കം മറ്റ് രണ്ട് പരിപാടികളും ഉണ്ടാകുമെന്നാണ് വിവരം. അതേസമയം കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ…

Read More

ദി കേരളാ സ്റ്റോറി 2 ഇന്ന് പ്രദർശനം ആരംഭിക്കും; കൊച്ചിയിലടക്കം നൂൺ ഷോ മുതൽ പ്രദർശനം

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂല വിധി ഉണ്ടായതോടെ വിവാദ സിനിമ ദി കേരള സ്റ്റോറി 2 ഇന്ന് പ്രദർശനം ആരംഭിക്കും. കൊച്ചി അടക്കമുള്ള നഗരങ്ങളിൽ നൂൺ ഷോ മുതൽ പ്രദർശനം നടക്കും. വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസെങ്കിലും വ്യാഴാഴ്ച ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പ്രദർശന അനുമതി നിഷേധിക്കുകയായിരുന്നു. ഡിവിഷൻ ബെഞ്ചിൽ നിന്ന് ഇന്നലെ അനുകൂല വിധി ഉണ്ടായതോടെ ചില ഇടങ്ങളിൽ രാത്രി ചിത്രം പ്രദർശിപ്പിക്കാൻ അണിയർ പ്രവർത്തകർ ശ്രമിച്ചിരുന്നു. ടീസറിലെ ദൃശ്യങ്ങൾ മാത്രം ആധാരമാക്കി ചിത്രത്തെ വിലയിരുത്താൻ…

Read More