ആദ്യ റൗണ്ട് വോട്ടെണ്ണലിൽ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. എന്നാൽ യു ഡി എഫിന്റെ ശക്തി കേന്ദ്രങ്ങളിൽ എൽ ഡി എഫും പിവി അൻവറും വോട്ട് പിടിച്ചു. തണ്ണിക്കടവ് കാരക്കോട് വരെയുള്ള ബൂത്തുകളിൽ കരുത്ത് കാട്ടി എൽ.ഡി.എഫും പി.വി അൻവറും. യുഡിഎഫ് സ്വാധീന മേഖലകളിലാണ് വോട്ട് പിടിച്ചത്.
വഴിക്കടവിൽ യുഡിഎഫ് മുന്നേറ്റമാണ് ഉണ്ടായത്. പതിനായിരം മുതൽ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ.തികഞ്ഞ വിജയ പ്രതീക്ഷയിലെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കുറച്ച് നേരം കൂടി കാത്തിരുന്നാൽ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടൻ ഷൗക്കത്ത്. പിവി അൻവറിന്റെ ക്രോസ് വോട്ടിങ് ആരോപണത്തിന് മറുപടിയില്ലെന്നും പല കാര്യങ്ങളും മാറിമാറി പറയുന്നുണ്ടെന്നും അദേഹം പ്രതികരിച്ചു. എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും ഭൂരിപക്ഷം കിട്ടുമെന്നും അദേഹം വ്യക്തമാക്കി. പിവി അൻവറിനാണ് ആശങ്കയെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.