തന്നെ തട്ടിക്കൊണ്ടുപോയി ഒരു ലക്ഷം ആവശ്യപ്പെട്ടെന്ന് സൈജു തങ്കച്ചൻ; ഓടി രക്ഷപ്പെട്ടു

 

കൊച്ചി മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും നമ്പർ 18 ഹോട്ടൽ പീഡനക്കേസിലെ ആരോപണവിധേയനുമായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി. സൈജു തന്നെയാണ് പരാതി ഉന്നയിക്കുന്നത്. തടവിൽ നിന്ന് ഓടി രക്ഷപ്പെട്ടതാണെന്ന് സൈജു പറയുന്നു. ചെറായി കുഴിപ്പള്ളിയിലെ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പോലീസ് പറഞ്ഞു

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന സൈജു നിലവിൽ ജാമ്യത്തിലാണ്. ഈ മാസം 16ന് രാവിലെ തട്ടിക്കൊണ്ടുപോയെന്നാണ് സൈജു പറയുന്നത്. രണ്ട് പേർ ചേർന്നാണ് തട്ടിക്കൊണ്ടുപോയത്. ഇതിലൊരാളെ തനിക്ക് പരിചയമുണ്ട്. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് പേർക്കെതിരെ മുനമ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.