സുൽത്താൻ ബത്തേരിയിൽ പലിശ രഹിതവായ്പ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

സുൽത്താൻ ബത്തേരി: പലിശരഹിത വായ്്പാവാഗ്ദാനം നൽകി ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയ യുവതിയെ സുൽത്താൻ ബത്തേരി പൊലിസ് അറസ്റ്റ്്് ചെയ്തു. സുൽത്താൻ ബത്തേരി പൂതിക്കാട് കുറുക്കൻ വീ്ട്ടിൽ നഫീസുമ്മ എന്ന തസ്ലീമ(47)യെയാണ്് പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. ഇവരുടെ തട്ടിപ്പിന്നിരയായ വെങ്ങപ്പള്ളി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നഫൂസുമ്മയെ ഇന്നലെ അറസ്റ്റ്് ചെയ്തത്.

ഇത്തരത്തിൽ തട്ടിപ്പിന്നിരയായവരുടെ 13 പരാതികളാണ് സുൽത്താൻ ബത്തേരി പൊലിസിന് ലഭിച്ചിരിക്കുന്നത്. ഇതിൽ ഒരാളുടെ പരാതിയിൽ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെങ്ങപ്പള്ളി സ്വദേശിയുടെ പക്കൽ നിന്നും ഒരു ലക്ഷം രൂപയാണ് അഞ്ച് ലക്ഷം രൂപ പലിശ രഹിത വായ്പയായി നൽകാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ മെയ് മാസത്തിൽ വാങ്ങിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഇവർ പൊലിസിൽ പരാതി നൽകുകകയായിരുന്നു. ഇത്തരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളി്ൽ നിന്നും 60-ാളംപേർ ഇവരുടെ തട്ടിപ്പിന്ന് ഇരയായിട്ടുണ്ട്ന്നാണ് പൊലിസ് പറയുന്നത്.

പാവപ്പെട്ടവർക്ക്് വീടുവെച്ചുനൽകാനും, മക്കളുടെ കല്ല്യാണം ആവശ്യത്തിനുമായി പലിശരഹിത വായ്പ നൽകുന്ന കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർ്ത്തിക്കുന്ന സംഘടനയുടെ ആളാണന്ന് പറഞ്ഞാണ് നഫീസുമ്മ പണം തട്ടിയതെന്നാണ്‌പൊലിസ് പറയുന്നത്. പലരിൽ നിന്നും അമ്പതിനായിരം രൂപമുതൽ രണ്ടര ലക്ഷം രൂപവരെ ഇവർ തട്ടിയിട്ടുണ്ട്. പത്ത് ലക്ഷം രൂപ ലഭിക്കാൻ ആ്ദ്യം രണ്ടര ലക്ഷവും, അഞ്ച് ലക്ഷം രൂപ ലഭിക്കാൻ ഒരു ലക്ഷവുമാണ് ഇവർ ആവശ്യപ്പെടുന്നത്. ഇങ്ങനെ പണം നൽകിയാൽ 90ദിവസത്തിനകം നൽകുന്ന പണത്തിന്റെ തോത് അനുസരിച്ചുള്ള പലിശരഹിത വായ്പ് നൽകാമെന്നുപറഞ്ഞാണ് തട്ടി്പ്പ്.

പലരിൽ നിന്നും വാങ്ങിയ പണം 90ദിവസമാകുമ്പോൾ ലോൺ ശരിയായില്ലന്ന് പറഞ്ഞ് തിരികെ നൽകി വ്ിശ്വാസ്യത കൂട്ടാനും ഇവർ ശ്രമിച്ചതായും പൊലിസ് പറയുന്നു. ഇങ്ങനെ പണം തിരികെ നൽകുന്നവരെ ഉപയോഗിച്ച് കൂടുതൽ പേരെ ഇവരിലേക്ക് ആകർഷിക്കാനും ശ്രമം നടത്തിയതായും പൊലീസ് പറഞ്ഞു. ഇതോടൊപ്പം കുറിനടത്തിപ്പിന്റെ പേരും ഇവർ ഉപയോഗിച്ചതായും ഇ്ത്തരത്തിൽ ഏകദേശം 30 ലക്ഷം രൂപയോളം തട്ടിയതായുമാണ് പൊലിസ് നിഗമനം. മറ്റുളളവരുടെ പരാതി അന്വേഷിച്ച് കേസ് രജിസ്റ്റർ ചെയ്യുമെന്നും പണം തട്ടിപ്പ് നടത്തിയ നഫീസുമ്മക്കെതിരെ ചീറ്റിങ് കേസ് എടുത്തതായും കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തതായും സുൽത്താൻ ബത്തേരി എസ്‌ഐ ജെ ഷജീം പറഞ്ഞു.