ഗൗരിയമ്മയുടെ മൃതദേഹം ജന്മനാടായ ആലപ്പുഴയിലേക്ക്

തിരുവനന്തപുരം: ഉജ്ജ്വല രാഷ്ട്രീയ വ്യക്തത്വം കളത്തില്‍ പറമ്പില്‍ ഗൗരിയമ്മയുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നിന്ന് ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി. വൈകീട്ട് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൊതുദര്‍ശനത്തിന് വക്കും. പിന്നീട് വലിയ ചുടുകാടില്‍ സംസ്‌കാരവും നടക്കും.

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടെ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

1994 മുതില്‍ ഇടതുപക്ഷവുമായി അകലം പാലിച്ചിരുന്ന അവര്‍, അന്ത്യനാളുകളില്‍ പാര്‍ട്ടിയുമായി അടുത്തു. ഒപ്പം ജെഎസ്എസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ കാല്‍ നൂറ്റാണ്ട് മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തു.