അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാനമത്സരം ഒക്ടോബർ ആറിന്. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീം ബെനിനെതിരെയായിരിക്കും മെസ്സി അവസാനമായി നീലക്കുപ്പായമണിയുക. ഇതിഹാസ നായകന് വീരോചിത യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം.
കാൽപന്തുകളിയുടെ കലണ്ടറിൽ ഒക്ടോബർ ആറിന് വെള്ളയും നീലയും നിറമായിരിക്കും. ഫുട്ബോൾ ലോകത്തിന്റെ കണ്ണും മനസുമെല്ലാം അർജന്റൈൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മോണ്യുമെന്റലിലേക്ക് ചുരുങ്ങും. ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരൻ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കളി മതിയാക്കി ദേശീയ ടീമിനോട് വിടപറയുമ്പോൾ വെറും കയ്യോടെ മടക്കാനാവില്ല. അർഹിച്ച യാത്രയയപ്പ് വാങ്ങുക ലിയോ എന്ന ഫെഡറേഷന്റെ അപേക്ഷ താരം ഉൾക്കൊണ്ടു. സൗഹൃദ മത്സരത്തിൽ ബെനിനെതിരെ കളിച്ച് ആരാധകരോടും ഫുട്ബോൾ ലോകകത്തോടും ഗുഡ് ബൈ പറയും.
ഓഗസ്റ്റ് 31നായിരുന്നു മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെയെടുത്ത വിരമിൽ തീരുമാനം ലിയോ ഉറപ്പിച്ചത് അച്ഛന്റെ വിയോഗത്തോടെ. 2005ൽഅരങ്ങേറിയ മെസ്സി 21 വർഷം നീണ്ട കരിയറിൽ 207 മത്സരങ്ങളിൽ നിന്ന് നേടിയത് 125 ഗോളുകൾ. നീലപ്പടയ്ക്ക് ലോകകപ്പും രണ്ട് കോപ്പ അമേരിക്ക, ഫിനാലിസിമ കിരീടങ്ങളും ഒളിമ്പിക് മെഡലും സമ്മാനിച്ചു. രണ്ട് തവണ ഫിഫ ലോകകപ്പിലെ മികച്ച താരമായി.ഏത് ആരാധരും കൊതിക്കുന്ന തരത്തിൽ എല്ലാം നൽകി. ഇനിയൊന്നും നേടാനോ, തെളിയിക്കാനോ ഇല്ലാതെ ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരമായി. ഇതിഹാസങ്ങളുടെ ഇതിഹാസമായാണ് മെസ്സി കളമൊഴിയുന്നത്.








