‘ജനങ്ങളെ മോദി പിഴിയുന്നു’; UPI ഇടപാടിന് അധിക ചാർജ് ഈടാക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്
ഡൽഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് അധിക ചാർജ് ഈടാക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്. യുപിഐ ഇടപാടുകൾക്ക് മോദി ടാക്സ് എന്ന് വിമർശനം. യുപിഐ ഉപയോഗിക്കുന്ന ജനങ്ങളെ മോദി പിഴിയുന്നുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. പണരഹിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്തതിൻ്റെ ക്രെഡിറ്റ് എടുത്തയാളാണ് മോദി. ഒക്ടോബർ 15 മുതൽ കൊള്ള തുടങ്ങുമെന്നും വിമർശനം. 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4% ഫീസ് ഈടാക്കാനാണ് നീക്കം. എന്നാൽ വ്യക്തിഗത ഇടപാടുകൾക സൗജന്യമായി തുടരും.75,000 രൂപയോ അതിൽ കൂടുതലോ…
