ദീദിയാണ് ഞങ്ങൾക്ക് എല്ലാം: മമത ക്യാമ്പിലേയ്ക്ക് മടങ്ങുന്നെന്ന് പ്രഖ്യാപിച്ച് വിമത ടിഎംസി എംഎൽഎ കാസെം സിദ്ദിഖി

കൊൽക്കത്ത: വിമത തൃണമൂൽ കോൺഗ്രസ് എംഎൽഎ കാസെം സിദ്ദിഖി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനൊപ്പം മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിൽ ചേർന്ന് മാസങ്ങൾക്കു ശേഷമാണ് സിദ്ദിഖിയുടെ തിരിച്ചുവരവ്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ആംഡംഗ മണ്ഡലത്തിലെ ടിഎംസി എംഎൽഎയാണ് സിദ്ദിഖി. താൻ എല്ലാക്കാലവും മമത ബാനർജിക്കൊപ്പമായിരുന്നുവെന്നും ഇനിയും അവരുടെ നേതൃത്വത്തിൽ തന്നെ തുടരുമെന്നുമായിരുന്നു കാസെം സിദ്ദിഖിയുടെ പ്രഖ്യാപനം.

വിമത വിഭാഗം മമത ബാനർജിയുടെ നേതൃത്വത്തിൽ തന്നെയായിരിക്കും പ്രവർത്തിക്കുകയെന്നാണ് തങ്ങളോട് പറഞ്ഞിരുന്നതെന്നാണ് സിദ്ദിഖിയുടെ വെളിപ്പെടുത്തൽ. എന്നാൽ പിന്നീട് അവരുടെ പ്രവർത്തനങ്ങളിൽ ടിഎംസി അധ്യക്ഷയുടെ പേര് പോലും പരാമർശിക്കുന്നില്ലെന്ന് മനസ്സിലായതോടെയാണ് പിന്മാറാൻ തീരുമാനിച്ചതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. രേഖയിൽ ഒപ്പിടണമെന്നും ആ ഒപ്പ് ദീദിയുടെ (മമത ബാനർജി) കൈകളിലെത്തുമെന്നും ഞങ്ങളോട് പറഞ്ഞിരുന്നു. ഞങ്ങൾ ദീദിക്കൊപ്പമാണ്, ഇനിയും അവർക്കൊപ്പമായിരിക്കും. ഒരുമിച്ച് തുടരുമെന്നും ഞങ്ങൾ പറഞ്ഞിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ ദീദിയെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായിരുന്നില്ല എന്നും സിദ്ദിഖി പറഞ്ഞു.

വ്യക്തിയാണ്. മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗത്തിനിടയിൽ അദ്ദേഹത്തിന് ഗണ്യമായ സ്വാധീനമുണ്ട്. കഴിഞ്ഞ വർഷമാണ് സിദ്ദിഖി ടിഎംസിയിൽ ചേർന്നത്. തുടർന്ന് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. പിന്നീട് ആംഡംഗ മണ്ഡലത്തിൽ നിന്ന് ടിഎംസി അദ്ദേഹത്തെ സ്ഥാനാർഥിയാക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉടലെടുത്തത്. എംഎല്‍എമാരും എംപിമാരും നേതൃത്വത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. ബംഗാള്‍ നിയമസഭയില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് 59 ടിഎംസി എംഎല്‍എമാരുടെ പിന്തുണക്കത്ത് ഹാജരാക്കിയ ഋതബ്രത ബാനര്‍ജിയെ സ്പീക്കര്‍ പ്രതിപക്ഷ നേതാവായി നിയോഗിച്ചു. ഇതിനെതിരെ മമത ബാനര്‍ജി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്പീക്കറുടെ തീരുമാനം സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചിരുന്നു.