തണുപ്പിൽ മൃതദേഹങ്ങൾ പൊന്തിവരുന്നില്ല; സിംബാബ്‌വെയിലെ ബോട്ട് അപകടത്തിൽ മരണം 72 ആയി, രാജ്യത്തെ ഏറ്റവും വലിയ ജലദുരന്തം

ഹരാരെ ∙ സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 72 ആയി. സിംബാബ്‌വെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജല ദുരന്തങ്ങളിലൊന്നാണിത്. സർക്കാരിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഏജൻസി നടത്തുന്ന, ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ കയറ്റിയ ഫെറി ബോട്ടാണ് ശക്തമായ കാറ്റിൽ പെട്ട് തടാകത്തിൽ കീഴ്േമൽ മറിഞ്ഞത്. സിംബാബ്‌വെ-സാംബിയ അതിർത്തിയിലുള്ള വലിയ തടാകത്തിനു ചുറ്റും താമസിക്കുന്ന ഗ്രാമീണരും മത്സ്യവ്യാപാരികളുമായിരുന്നു ബോട്ടിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. 90 പേരെ മാത്രം കയറ്റാൻ അനുമതിയുള്ള ബോട്ടിൽ…

Read More

എല്ലായിടത്തും തിരഞ്ഞു! ഇന്ത്യയുമായുള്ള അതിർത്തി രേഖകൾ കാണാനില്ലെന്ന് അയൽരാജ്യം

കഠ്മണ്ഡു ∙ ഇന്ത്യയുമായുള്ള അതിർത്തി ഉടമ്പടികൾ അടങ്ങിയ രേഖകൾ കണ്ടെത്താനാവാതെ നേപ്പാൾ. എഴുതിവച്ച ഔദ്യോഗിക ഉടമ്പടിയുടെ യഥാർഥ രേഖകൾ കണ്ടെത്താനാണ് നേപ്പാൾ ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽ ഔദ്യോഗിക ഉടമ്പടി രേഖകൾ എവിടെയാണ് സൂക്ഷിച്ചിട്ടുള്ളത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ നേപ്പാൾ പാർലമെന്റിൽ പറഞ്ഞു. 1816 ലാണ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നേപ്പാൾ രാജാവുമായി ഉടമ്പടി ഒപ്പുവച്ചത്. ആംഗ്ലോ-നേപ്പാൾ യുദ്ധത്തിൽ നേപ്പാൾ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഈ ഉടമ്പടി. ഉടമ്പടി പ്രകാരമാണ്…

Read More

ആദ്യം അമ്മയെ പിന്നാലെ പിതാവിനെ; മാതാപിതാക്കളെ കൊല്ലാൻ അജീഷ് കത്തി വാങ്ങിയത് 3 ആഴ്ച മുൻപ്

എഴുകുംവയൽ (ഇടുക്കി) ∙ എഴുകുംവയൽ ഇരട്ടക്കൊലപാതക കേസിൽ മാതാപിതാക്കളെ കൊന്നത് മൂന്നാഴ്ച മുൻപ് വാങ്ങി, കയ്യിൽ കരുതിയ കത്തി ഉപയോഗിച്ചെന്ന് മകനും പ്രതിയുമായ അജീഷ് (26) മൊഴി നൽകി. കട്ടപ്പനയിൽനിന്നു വാങ്ങിയ കത്തി ഉപയോഗിച്ച് ആദ്യം അമ്മയെയും പിന്നാലെ പിതാവിനെയും കൊലപ്പെടുത്തി. എഴുകുംവയൽ നീലാണ്ടൻകവല പാറത്തറയിൽ ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. അജീഷിന്റെ അറസ്റ്റ് നെടുങ്കണ്ടം പൊലീസ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ലഹരിക്കടിമയായ അജീഷിന് ഓൺലൈൻ വായ്പകൾ തിരിച്ചടയ്ക്കാൻ മാതാപിതാക്കൾ പണം…

Read More

തുടരും യാത്രാദുരിതം; ദേശീയപാത 66 ലെ പണികൾ 2028ലും തീരില്ല, 12 വയഡക്ടുകൾക്ക് കരാറായില്ല

തിരുവനന്തപുരം ∙ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ ദേശീയപാത 66ന്റെ നിർമാണം 2028ലും പൂർത്തിയാകില്ല. പുതുതായി ഉൾപ്പെടുത്തിയ വയഡക്ടുകൾ (മേൽപാലം) നിർമിക്കാൻ കരാറിലെത്തിയിട്ടില്ല. നിർമാണം പുരോഗമിക്കുന്ന ചില ഭാഗങ്ങളിൽ പൂർത്തീകരണത്തിന് 2028 ഏപ്രിൽ വരെ സമയം നീട്ടിയിട്ടുമുണ്ട്.മണ്ണിട്ടു നികത്തി റോഡ് നിർമിക്കുന്നതിലെ അപകടം ഒഴിവാക്കാൻ കടമ്പാട്ടുകോണം–കഴക്കൂട്ടം റീച്ചിലെ 7.67 കിലോമീറ്ററിൽ 12 വയഡക്ടുകൾ നിർമിക്കാൻ 2 മാസം മുൻപാണു ടെൻഡർ ക്ഷണിച്ചത്. 2028നു മുൻപ് ഈ വയഡക്ടുകൾ പൂർത്തിയായില്ലെങ്കിൽ യാത്രാദുരിതം തുടരും. കരാർ പ്രകാരം…

Read More

അമേരിക്കയിൽ വെടിവെപ്പ്: അഞ്ചുപേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്. അഞ്ചുപേർക്ക് പരുക്കേറ്റു.ഒരാളുടെ നില ഗുരുതരം. പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് വെടിവെപ്പുണ്ടായത്. ഒന്നിലധികം അക്രമികൾ സംഭവത്തിലുള്ളതായാണ് റിപ്പോർട്ടുകൾ. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തെ തുടർന്ന് സർവകലാശാലയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. പരുക്കേറ്റ ഒരാൾ സർവകലാശാലയിലെ വിദ്യാർഥിയാണ്. സർവകലാശാലയുടെ വെബ്‌സൈറ്റ് പ്രകാരം, പുതിയ അധ്യയന കാലയളവിലെ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കാനിരിക്കുകയായിരുന്നു. തിരിച്ചെത്തുന്ന വിദ്യാർത്ഥികൾക്കായി ക്യാമ്പസിലെ ഹോസ്റ്റലുകൾ വെള്ളിയാഴ്ച തുറന്നിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ഉൾപ്പെെടെയുള്ളവ പൊലീസ്…

Read More

ഓണക്കാലം വരവായി, ആഘോഷ തിരക്കിലേക്ക് മലയാളികൾ: ഇന്ന് അത്തം

ഇന്ന് അത്തം. ചിങ്ങമാസത്തിലല്ല ഇത്തവണ അത്തം. അതുകൊണ്ടു തന്നെ അത്തം പത്തിനല്ല, പതിനൊന്നിനാണ് ഇത്തവണ പൊന്നോണം. ഇനിയുള്ള പതിനൊന്നുനാളുകൾ മലയാളിയുടെ മനസ്സിനകത്തും പുറത്തും പൂക്കാലമാണ്. സമത്വസുന്ദരമായ മാവേലി നാടിന്റെ സ്മരണകളുണർത്തുന്ന ഉത്സവകാലത്തിനാണ് ഇന്ന് തുടക്കമാകുന്നത്. മഹാബലിയെ സ്വീകരിക്കാൻ വീടുകളിൽ പൂക്കളമിട്ടു തുടങ്ങുന്നത് അത്തം നാൾ മുതൽക്കാണ്. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്താൻ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നതെന്നും ഐതിഹ്യമുണ്ട്. മഴ തോർന്ന്, വെയിൽ പരക്കുമ്പോൾ തൊടികളിൽ പൂമൊട്ടുകളുടെ പുഞ്ചിരി കാണാം. ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ചിങ്ങമാസത്തിലെ അത്തത്തിലാണ് സാധാരണഗതിയിൽ ഓണാഘോഷത്തിന്റെ…

Read More