തലച്ചോറില്‍ രക്തം കട്ടപിടിച്ചു, തലയ്ക്ക് ഗുരുതരക്ഷതം, നെഞ്ചിലും ചതവ്; സാവരിയയുടെ ജീവനെടുത്ത ആയുധം എന്ത്?
ആലപ്പുഴ ∙ തലയ്ക്കേറ്റ ഗുരുതര ക്ഷതവും തലച്ചോറിൽ രക്തം കട്ടപിടിച്ചതുമാണു മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന്റെ മരണകാരണമെന്ന് ഉസ്ബെക്കിസ്ഥാനിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ റീപോസ്റ്റ്മോർട്ടവും ഇക്കാര്യം ശരിവയ്ക്കുന്നതായാണു സൂചന. സാവരിയയുടെ തലയിൽ രണ്ടിടത്തു മുറിവേറ്റിരുന്നു. കൂടാതെ ശരീരത്തിലുടനീളം ചതവുകളുണ്ടായിരുന്നു.മരണവിവരമറിഞ്ഞ് മോർച്ചറിയിലെത്തിയ മാതൃസഹോദരീ ഭർത്താവ് ജനീഷ് നെഞ്ചു തകർന്നുപോകുന്ന കാഴ്ചയാണു കണ്ടതെന്നു ബന്ധുക്കൾ പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ തലയ്ക്കടിച്ചതു മരണകാരണമായെന്നാണ് അതുവരെ കരുതിയിരുന്നത്. എന്നാൽ സാവരിയയുടെ ശരീരമാസകലം ചതഞ്ഞു…
